Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
UK Special
  Add your Comment comment
രാത്രിയിലും മരുന്നുകള്‍ എളുപ്പത്തില്‍ ലഭിക്കും; ഇന്ത്യയിലെ ആരോഗ്യസൗകര്യങ്ങളെ പ്രശംസിച്ച് മുന്‍ എന്‍എച്ച്എസ് ഡോക്ടര്‍
reporter

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാത്രി വൈകിയ സമയത്തുപോലും മരുന്നുകളും ചികിത്സാസഹായങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്നതിനെ പ്രശംസിച്ച് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ദീപാംജലി ശര്‍മ്മ. യുകെ ഉള്‍പ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും ചികിത്സയും മരുന്നുകളും ലഭിക്കുന്നതിനായി ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പെട്ടെന്ന് അസുഖബാധിതനായ ഭര്‍ത്താവിനായി രാത്രി പത്തുമണിയോടെ മരുന്നുകളും ഐവി ഇന്‍ജക്ഷനുകളും വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ദീപാംജലി വീഡിയോ ചിത്രീകരിച്ചത്. ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിന് വൈകുന്നേരം മുതല്‍ തലവേദന ഉണ്ടായിരുന്നെന്നും പിന്നീട് തുടര്‍ച്ചയായി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് ആവശ്യമായ മരുന്നുകള്‍ വാങ്ങാന്‍ പുറത്തുപോയതെന്നും അവര്‍ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിലാണ് ഇന്ത്യയില്‍ ജീവിക്കുന്നതിന്റെ സൗകര്യം കൂടുതല്‍ വ്യക്തമായി മനസ്സിലാകുന്നതെന്ന് ദീപാംജലി ചൂണ്ടിക്കാട്ടി. രാത്രി വൈകിയ സമയത്തും ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നത് വലിയ ആശ്വാസമാണെന്നും അവര്‍ പറഞ്ഞു. ഇതേ സാഹചര്യം യുകെയിലോ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യത്തോ ഉണ്ടായിരുന്നെങ്കില്‍, താന്‍ ഡോക്ടറായിരുന്നിട്ടുപോലും മരുന്നുകള്‍ ഉടന്‍ ലഭ്യമാക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ദീപാംജലിയുടെ അഭിപ്രായം. മരുന്നിനും ചികിത്സയ്ക്കുമായി കാത്തിരിക്കേണ്ടിവരുകയും തിരക്കേറിയ എമര്‍ജന്‍സി വിഭാഗങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുമായിരുന്നു. ഡോക്ടറും സര്‍ട്ടിഫൈഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറുമായിരുന്നാലും ആവശ്യമായ മരുന്നുകള്‍ നേരിട്ട് എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

വിദേശരാജ്യങ്ങളിലെ ജീവിതം എല്ലാ കാര്യത്തിലും കൂടുതല്‍ സൗകര്യപ്രദമാണെന്ന ധാരണ ശരിയല്ലെന്നും അവിടെയും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ദീപാംജലി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ സാധാരണമായി ലഭിക്കുന്ന പല സേവനങ്ങളുടെയും പ്രാധാന്യം വിദേശത്ത് കഴിയുമ്പോഴാണ് തിരിച്ചറിയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സംവിധാനങ്ങളുടെ പോരായ്മകളെ വിമര്‍ശിക്കുന്നത് എളുപ്പമാണെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളെ അംഗീകരിക്കാനും തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇനിയും നിരവധി മേഖലകളില്‍ പുരോഗതി ആവശ്യമുണ്ടെന്ന കാര്യം സമ്മതിക്കുന്നതായും ലോകത്തിലെ ഒരു രാജ്യവും എല്ലാ കാര്യങ്ങളിലും പൂര്‍ണതയുള്ള അനുഭവം നല്‍കുന്നില്ലെന്നും ദീപാംജലി വ്യക്തമാക്കി. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ തനിക്ക് ലഭിച്ച സൗകര്യത്തെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവം പങ്കുവെക്കുക മാത്രമാണ് വീഡിയോയുടെ ലക്ഷ്യമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window