Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
ശവകൂടീരത്തില്‍ നിന്ന് കേട്ടെന്ന് കരുതുന്ന ശബ്ദം വെറും തോന്നല്‍ മാത്രമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശവപ്പെട്ടിയുടെ ചില്ലു കൊണ്ടുള്ള മേല്‍മൂടി പൊട്ടിയിരിക്കുന്നതെങ്ങനെ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു
reporter
പടിഞ്ഞാറന്‍ ഹോന്‍ഡുറാസിലെ ലാ എന്ററാഡ എന്ന ടൗണിലാണ് സംഭവം നടക്കുന്നത്. തന്റെ പ്രിയതമയുടെ ശവസംസ്‌ക്കാരത്തിന് ശേഷം കാമുകന്‍ അവളെ കാണാന്‍ സെമിത്തേരിയിലെത്തി. എന്നാല്‍ വര്‍ഷങ്ങളായി പരിചയമുള്ള തന്റെ കാമുകിയുടെ ശബ്ദത്താല്‍ അവിടെല്ലാം മുഖരിതമാകുന്നത് പോലെ. ആദ്യമെല്ലാം തന്റെ തോന്നാലെന്ന് വിചാരിച്ചെങ്കിലും, ഒന്നു ശ്രദ്ധിച്ചപ്പോള്‍ അവന് മനസിലായി തന്റെ പ്രീയതമയുടെ ശവകൂടിരത്തില്‍ നിന്നാണ് ശബ്ദം വന്നത്.
ഡോക്ടര്‍മാര്‍ വിധിയെഴുതി, നെയ്‌സി പെരസി എന്ന പതിനാറുകാരിയായ പെണ്‍കുട്ടി ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നു. മരിക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും പെണ്‍കുട്ടിയെ അടക്കം ചെയ്തു. എന്നാല്‍ അവിടം കൊണ്ട് തീര്‍ന്നില്ല. മരണത്തില്‍ നിന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പെന്ന കഥയും അവള്‍ക്കായി ദൈവം കരുതിവച്ചിരുന്നു. അതിന് കാരണമായതോ അവളുടെ കാമുകനും.

സംശയനിവാരണത്തിന് സെമിത്തേരിയിലെ ഗാര്‍ഡിനെ വിളിച്ചു വരുത്തി. അയാളും ശബ്ദം കേള്‍ക്കുന്നതായി ശരിവച്ചു. തുടര്‍ന്ന് ശവകൂടീരം പൊളിച്ചു മാറ്റി പരിശോധിച്ചെങ്കിലും വീട്ടുകാരും കാമുകനും പ്രതീക്ഷിച്ചിരുന്നത് പോലെ അവള്‍ക്ക് ജീവനുണ്ടായിരുന്നില്ല. ഒരു പക്ഷെ ശവകൂടീരത്തില്‍ നിന്ന് കേട്ടെന്ന് കരുതുന്ന ശബ്ദം വെറും തോന്നല്‍ മാത്രമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശവപ്പെട്ടിയുടെ ചില്ലു കൊണ്ടുള്ള മേല്‍മൂടി പൊട്ടിയിരിക്കുന്നതെങ്ങനെ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
 
Other News in this category

 
 




 
Close Window