Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
രഹസ്യം ഭാര്യ പുറത്തു പറയുമോ എന്ന് അയാള്‍ ഭയപ്പെട്ടു. അതു സംഭവിക്കാതിരിക്കാന്‍ ഒരേയൊരു പോംവഴി ഭാര്യയെ ഇല്ലാതാക്കുക എന്നതു മാത്രമായിരുന്നു. പത്‌നിയെ വെട്ടിനുറുക്കി അയാള്‍ വേവിച്ചു.
reporter
പുരുഷവേശ്യയായുള്ള ജീവിതം ഭാര്യ പുറത്തുപറയുമോ എന്ന ഭയത്തെ തുടര്‍ന്ന് യുവാവ് ഇന്തോനേഷ്യന്‍ ഭിന്നലംഗക്കാരിയും ലൈംഗികത്തൊഴിലാളിയുമായ ഭാര്യയെ ഹോട്ടലിലെ പാചകക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തി ഇലക്ട്രിക് സ്റ്റൗവ്വിലിട്ട് വേവിച്ചു. ബ്രസിസ്‌ബേന്‍ ഫഌറ്റില്‍ 2014 ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് മായാങ്ക് പ്രാസെറ്റ്യോ എന്ന 27 കാരിയാണ്.

തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മാര്‍ക്കസ് വേള്‍കേ ആത്മഹത്യ ചെയ്തു. കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ ശരീരം പല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ തന്നെ ഉപേക്ഷിച്ചു പോയാല്‍ ലൈംഗികത്തൊഴിലായാണെന്ന വിവരം കുടുംബത്തെ അറിയിക്കുമെന്ന് പ്രസേറ്റ്യോ മാര്‍ക്കസ് വേള്‍കേയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തേ മാര്‍ക്കസിനെ വിസ കിട്ടാന്‍ ലൈംഗികത്തൊഴിലിലൂടെ ശേഖരിച്ച 9000 ഡോളര്‍ പ്രസേറ്റ്യോ നല്‍കിയിരുന്നു.

വോള്‍ക്കേ പാചകക്കാരനായിരുന്നെങ്കിലും ഇടയ്ക്കിടെ പുരുഷവേശ്യയായി ജോലി ചെയ്തും വരുമാനം കണ്ടെത്തിയിരുന്നു. പ്രസറ്റ്യോയുടെ മൃതദേഹം കണ്ടെത്തുകയും വോള്‍ക്കേയെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയ ദിവസത്തിന് രണ്ടു ദിവസം മുമ്പ് ഒക്‌ടോബര്‍ രണ്ടിനു രാത്രിയില്‍ ഉടനീളം ഇരുവരും പല തവണ വഴക്കടിച്ചു. പ്രസേറ്റ്യോയുടെ അലര്‍ച്ച കേട്ട് അയല്‍ക്കാര്‍ എഴുന്നേല്‍ക്കുകയും 3040 മിനിറ്റിന് ശേഷം വഴക്ക് അവസാനിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window