Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചാനലുകളുടെ റേറ്റിങ് കൂട്ടാന്‍ അവതാരകന്‍ തട്ടുപൊളിപ്പന്‍ പ്രകടനം നടത്തണമെന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ അവതാരകന്‍ വേണു
reporter
ടിവി ചാനലുകളിലെ ചര്‍ച്ചകളില്‍ തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ക്കാണ് ഇപ്പോള്‍ റേറ്റിങ്ങെന്ന് മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍. എന്തും ചര്‍ച്ച ചെയ്യാവുന്ന ആരേയും വിളിക്കാവുന്ന ഒന്നായി ഇപ്പോള്‍ ചാനലുകളുടെ രാച്ചര്‍ച്ച മാറിയിട്ടുണ്ടെന്നും ഇന്ത്യാ ടുഡെയുടെ ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ വേണു വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ വിനു.വി ജോണ്‍, മനോരമ ന്യൂസിലെ പ്രമോദ് രാമന്‍ എന്നിവരുടെയും അഭിപ്രായങ്ങള്‍ ഓണപ്പതിപ്പിലുണ്ട്. അധിക്ഷേപിക്കാന്‍ ഒരു ശത്രു ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ചാനല്‍ ചര്‍ച്ചകളിലെ നിര്‍ബന്ധമെന്നും വേണു ബാലകൃഷ്ണന്‍ പറയുന്നു.
അസംബന്ധമെന്ന് തോന്നാവുന്ന ഈ നില എത്രകാലം തുടരും. അറിയില്ല. തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ക്കാണ് റേറ്റിങ്. അതുകൊണ്ട് പഴിക്കേണ്ടത് പ്രേക്ഷകരെയാണ്. പ്രേക്ഷകര്‍ നന്നായാല്‍ തന്നെയെ അവതാരകരും നന്നാവൂ എന്നും വേണു വ്യക്തമാക്കുന്നു. നവമാധ്യമങ്ങള്‍ ദൃശ്യമാധ്യമങ്ങളെയും ഓഡിറ്റ് ചെയ്യുന്ന കാലമാണ്. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ പോലെ തന്നെ പ്രശസ്തരാണ് ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റുകളും. ഒറ്റയ്ക്ക് നിന്ന് ആരേയും വെല്ലുവിളിക്കുന്ന ഇത്തരം വ്യക്തികളുടെ രംഗപ്രവേശത്തോടെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ ആകാതെ തരമില്ലെന്നായി.
ഒരു വിഷയത്തെ പക്ഷം ചേരലിലൂടെ അവതരിപ്പിച്ചാല്‍ മാത്രമേ പ്രതിബദ്ധത സംശയിക്കപ്പെടാതിരിക്കൂ എന്ന നില വന്നു. അവതരണ രീതി നാടകീയതയായി.ശരീരഭാഷ ആക്രമണോത്സുകതയായി. എല്ലാ അതിഥികളെയും ഒറ്റയ്ക്ക് ഇടിച്ച് നിലം പരിശാക്കാന്‍ ബാധ്യതപ്പെട്ട ഒരു അതികായന്റെ റോളാണ് അവതാരകന്‍ എടുത്തണിയേണ്ടത്. വിമര്‍ശിക്കുക എന്നതിനെക്കാള്‍ അധിക്ഷേപിക്കുക എന്നതായി കൈയില്‍ കരുതേണ്ട ആയുധമെന്നും വേണു പറയുന്നു.
 
Other News in this category

 
 




 
Close Window