Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആഞ്ചലീന ജോളി ശരിക്കും ചാര വനിതയെന്നു വെളിപ്പെടുത്തല്‍: രാജ്യാന്തര ഏജന്‍സിക്കു വേണ്ടി സ്‌പൈ വര്‍ക്ക് ചെയ്യുന്നു
reporter
ഉഗാണ്ടയിലെ കൊടുംകുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥരുടെ പദ്ധതിയില്‍ ആഞ്ചലീന ജോളിയും ഭാഗമായിരുന്നെന്നു വെളിപ്പെടുത്തല്‍. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ഇമെയിലുകള്‍ ചോര്‍ത്തി ഫ്രഞ്ച് മാധ്യമം 'മീഡിയപാര്‍ട്ട്' ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, എന്തുകൊണ്ടോ പദ്ധതി പ്രാവര്‍ത്തികമായില്ലെന്നു യുകെ മാധ്യമം ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനുമായിട്ടില്ല. ക്യാമറയ്ക്കു മുന്നില്‍ ചാരവനിതയുടെ വേഷങ്ങള്‍ അഭിനയിച്ചു കയ്യടി നേടിയ ഹോളിവുഡ് താരം ആഞ്ചലീന ജോളി ശരിക്കും ചാരവനിതയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യാന്തര കോടതിയുടെ മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയി മോറെനോ ഒകാംപോയാണു കോണിയെ ഒളിയിടത്തില്‍നിന്നു പുറത്തുചാടിക്കാന്‍ ആഞ്ചലീന ജോളിയെ സമീപിച്ചതെന്നു മീഡിയപാര്‍ട്ടിന്റെ വാര്‍ത്ത പങ്കിട്ട് സണ്‍ഡേ ടൈംസ് മാധ്യമം വെളിപ്പെടുത്തി. കോണിയെ അറസ്റ്റ് ചെയ്യുന്നതില്‍ സഹായിക്കാന്‍ ആഞ്ചലീന തയാറായിരുന്നുവെന്നാണ് ഇമെയിലില്‍ ഒകാംപോ പറയുന്നത്. ആഞ്ചലീനയുടെ ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും ചിലപ്പോള്‍ പദ്ധതിയുടെ ഭാഗമായേക്കുമെന്നാണ് ഒകാംപോ പറയുന്നത്. ഇരുവരും അന്നു വിവാഹമോചനം നേടിയിരുന്നില്ല.

ആഞ്ചലീനയെയും ബ്രാഡ് പിറ്റിനെയും യുഎസ് സ്‌പെഷല്‍ ഫോഴ്‌സസ് സൈനികരെയും ഉള്‍പ്പെടുത്തിയാണു കോണിയെ ഒളിയിടത്തില്‍നിന്നു ചാടിക്കാന്‍ പദ്ധതിയൊരുക്കിയത്. ഒരു സ്വകാര്യ അത്താഴവിരുന്നിനു കോണിയെ ക്ഷണിച്ച് അവിടെവച്ചു പിടികൂടാമെന്ന നിര്‍ദേശം ആഞ്ചലീന നടത്തിയെന്ന് ഒകാംപോയുടെ ഇമെയിലില്‍ പറയുന്നു. ബ്രാഡ് ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്നു സംസാരിക്കാമെന്നും അവര്‍ അറിയിച്ചതായും ഇമെയിലില്‍ പറയുന്നുണ്ട്.
 
Other News in this category

 
 




 
Close Window