Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
സെലീനയെ കുത്തിക്കൊന്ന ശേഷം സ്തനങ്ങള്‍ മുറിച്ച് കവറിലാക്കി വീട്ടില്‍ കൊണ്ടു പോയി: അടിമാലിയിലെ 30കാരന്റെ ക്രൂരതയില്‍ പ്രണയത്തിന്റെ ചതിക്കുഴി
reporter
യുവതിയെ അതിദാരുണമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കഴുത്തില്‍ കത്തി കുത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാന്‍ സ്തനങ്ങളിലൊന്ന് അറുത്തുമാറ്റിയ യുവാവ് വീട്ടിലെത്തി ഉറങ്ങുന്നതിനിടെയാണു പിടിയിലായത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്.

സാമ്പത്തിക ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ്. സ്തനം പൊതിഞ്ഞ് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലെത്തി ഗിരോഷ് ഉറങ്ങി. ഇതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. അടിമാലി പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീന (41) ആണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കഴുത്തില്‍ കുത്തേറ്റു മരിച്ചത്.
അടിമാലിയില്‍ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ ജോലിനോക്കിവന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഗിരോഷ് അടുപ്പത്തിലായിരുന്നു. ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സെലീന, ഗിരോഷിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇത് ഗിരോഷിനെ പ്രകോപിതനാക്കി.
പൊലീസ് പറയുന്നത്: സിയാദും സെലീനയും ചേര്‍ന്ന് കാര്‍ വാങ്ങിയപ്പോള്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള സിസി എടുത്തിരുന്നത് ഗിരോഷാണ്. ഗിരോഷിന്റെ ഭാര്യയുടെ പ്രസവാവശ്യത്തിനു പണം കൈവശമില്ലാതെ വന്നതോടെ ഇയാള്‍ ചൊവ്വാഴ്ച പണം ആവശ്യപ്പെട്ടാണ് സെലീനയുടെ വീട്ടിലെത്തിയത്. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മടക്കുകത്തി ഉപയോഗിച്ച് സെലീനയുടെ കഴുത്തില്‍ ഇയാള്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് കൈകളിലും മാറിടത്തിലും പലതവണ കുത്തി. ഇതിനുശേഷം മരണം ഉറപ്പിക്കാനാണ് ഇയാള്‍ സെലീനയുടെ ഇടതുമാറിടം അറുത്തു മാറ്റി. ഇവരുടെ വീടിനു സമീപമുള്ള സുഗന്ധവ്യഞ്ജന വില്‍പന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഗിരോഷിനെ വണ്ടമറ്റത്തെ വീട്ടില്‍ നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുപതിലേറെ മുറിവുകളാണു സെലീനയുടെ മൃതദേഹത്തിലുണ്ടായിരുന്നത്.


ചൊവാഴ്ച ഉച്ചയ്ക്കു 2.16ന് ഗിരോഷ് സെലീനയുടെ വീട്ടിലേക്കു കയറിപ്പോകുന്നതും എട്ടു മിനിറ്റിനുള്ളില്‍ ഇറങ്ങിവരുന്നതും സെലീനയുടെ വീടിനുമുന്നിലുള്ള സുഗന്ധദ്രവ്യ വില്‍പന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നീട് പാതയോരത്തു വിശ്രമിച്ചശേഷം വീണ്ടും വീട്ടിലെത്തി സ്തനം മുറിച്ചെടുത്ത് ബാഗിലാക്കി വണ്ടമറ്റത്തെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. സിയാദാണു നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നു പ്രതിയെ തിരിച്ചറിഞ്ഞത്.
 
Other News in this category

 
 




 
Close Window