Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശശീന്ദ്രനെ 'പഞ്ചാരയടിച്ച്' കെണിയില്‍ കുടുക്കിയ റിപ്പോര്‍ട്ടര്‍ ജയില്‍ ശിക്ഷ പേടിച്ചു വിരണ്ട് പരക്കം പായുന്നു
reporter
മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍കെണിക്കേസില്‍ വീണ്ടും മൊഴി മാറ്റി പരാതിക്കാരി. എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്നു ചാനല്‍ പ്രവര്‍ത്തക വ്യക്തമാക്കി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആരും ശല്യം ചെയ്തിട്ടില്ല. ഫോണില്‍ അശ്ലീല സംഭാഷണം നടന്നെങ്കിലും അതു ശശീന്ദ്രനാണോയെന്ന് ഉറപ്പില്ലെന്നും യുവതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയിലാണു യുവതി മൊഴി നല്‍കിയത്. കേസ് 27ന് വീണ്ടും പരിഗണിക്കും.

നേരത്തെ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയിരുന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പായിരുന്നു നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്നു ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പിന്‍വലിച്ചതോടെ, മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായിരുന്നു. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണു പരാതി.

എന്നാല്‍, പരാതിക്കാരി വീണ്ടും നിലപാടു മാറ്റിയതു ശശീന്ദ്രന്റെ തിരിച്ചുവരവിനു പ്രതീക്ഷയേകുന്നതാണ്. വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണവേളയില്‍ കേസു തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്തിരുന്ന നിലപാട്. കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്.
 
Other News in this category

 
 




 
Close Window