Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വെട്ടി നുറുക്കിയ നിലയില്‍ വഴിയരികില്‍ നിന്നു കിട്ടിയ യുവതിയുടെ മൃതദേഹം തിരഞ്ഞ് 3 ദിവസം കഴിഞ്ഞിട്ടും ആരുമെത്തിയില്ല
reporter
മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം യുവതിയുടെ രേഖാചിത്രം തയാറാക്കി. ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തെ ശ്രീറാം നഗറിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

എട്ട് മസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ മൃതദേഹം തലയും കൈകാലുകളും ശരീരഭാഗവും വെട്ടിമുറിച്ച് രണ്ട് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ജനുവരി 30നാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും ആളെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് പോലീസ് രേഖാചിത്രം പുറത്തിറക്കിയത്. കൊല്ലപ്പെട്ട യുവതി ജനുവരി 28ന് ഗച്ചിബൗളിയിലെ ഉടുപ്പി ഹോട്ടലില്‍ എത്തിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

അന്ന് തന്നെ ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഗുണ്ടൂര്‍, ലത്തൂര്‍, ഇന്‍ഡോര്‍ എന്നിവടങ്ങില്‍ നിന്ന് വരുന്ന സ്‌പൈസസ് ഉല്‍പ്പന്നങ്ങളുടെ ചാക്കിനുള്ളിലാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട യുവതി റെസ്‌റ്റോറന്റിലോ ഹോട്ടലിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ ജോലി ചെയ്യുന്ന ആളാണെന്ന നിഗമനത്തിലാണ് പോലീസ്.

മരിക്കുന്നതിന് മുന്‍പ് യുവതി ക്രൂരമര്‍ദ്ദനത്തിനിരയായതായാണ് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ ഇടുപ്പെല്ലും വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. ഗര്‍ഭപാത്രവും പൊട്ടിയ നിലയിലാണ്. അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള യുവതിക്ക് മുപ്പത് വയസ് പ്രായം കണക്കാക്കുന്നു. മെറൂണ്‍ കുര്‍ത്തയും ചുവപ്പ് പൈജാമയുമാണ് മരിക്കുമ്പോള്‍ ധരിച്ചിരുന്നത്. യുവതിയുടെ വിശദാംശങ്ങള്‍ക്കായി സംസ്ഥാനത്തെ എല്ലാ ഗൈനക്കോളജി ഡോക്ടര്‍മാരുമായും സൈബരാബാദ് പോലീസ് ബന്ധപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window