Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ സ്വകാര്യ വാടക ചെലവുകള്‍ കാല്‍ശതമാനത്തോളം വര്‍ധിച്ചു
reporter

 ലണ്ടന്‍: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇംഗ്ലണ്ടിലെ സ്വകാര്യ വാടകയിലെ ശരാശരി നിരക്കുകളില്‍ കാല്‍ശതമാനത്തിന് അടുത്ത് വര്‍ദ്ധന രേഖപ്പെടുത്തി. 2019 ഡിസംബറില്‍ ശരാശരി പ്രതിമാസ വാടക 1064 പൗണ്ടായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2024 മേയ് എത്തുമ്പോള്‍ ഈ വാടകയില്‍ 22% വര്‍ദ്ധന രേഖപ്പെടുത്തി, 1301 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. കേടായ, മോള്‍ഡ് രൂപപ്പെട്ട പ്രോപ്പര്‍ട്ടികളില്‍ തൃപ്തിപ്പെടുകയോ, ബന്ധുക്കളുടെ പക്കലേക്ക് തിരികെ പോകുകയോ ചെയ്യുന്നതായി വാടകയ്ക്ക് താമസിക്കുന്നവര്‍ ബിബിസിയോട് പറഞ്ഞു. സ്വകാര്യ റെന്റല്‍ വസതികളുടെ ഗുരുതരമായ ക്ഷാമമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് നാഷണല്‍ റസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ഉയര്‍ന്ന പലിശ നിരക്കുകള്‍ ലാന്‍ഡ്ലോര്‍ഡ്സിനെ വിപണി വിടാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. 2019 ഡിസംബര്‍ മുതല്‍ 2024 മേയ് വരെ ബ്രിസ്റ്റോളിലെ ശരാശരി വാടക 1312 പൗണ്ടില്‍ നിന്നും 1759 പൗണ്ടിലേക്കാണ് പ്രതിമാസം വര്‍ദ്ധിച്ചത്. ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ക്കിടയില്‍ എട്ടാമത്തെ വലിയ വര്‍ദ്ധനവാണ് ഇത്. 2021 ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ മോര്‍ട്ട്ഗേജ് നിരക്കുകളും വര്‍ദ്ധിച്ചു. നിലവില്‍ ഇത് 5.25 ശതമാനത്തിലാണ്. വിലക്കയറ്റം തടയാനുള്ള ഈ ശ്രമം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വിനയായി. കൂടാതെ പ്രൈവറ്റ് ലാന്‍ഡ്ലോര്‍ഡ്സിന്റെ എണ്ണവും കുറഞ്ഞു. യഥാര്‍ത്ഥത്തില്‍ 2016 മുതല്‍ യുകെയില്‍ വാടക വീടുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല, ഡിമാന്‍ഡ് ഉയരുകയും ചെയ്തു.

 
Other News in this category

 
 




 
Close Window