Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള നടപടി വിശദീകരിച്ച് റിഫോം സ്ഥാനാര്‍ഥി
reporter

ലണ്ടന്‍: ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന കുടിയേറ്റക്കാരെ കൂട്ടക്കൊല ചെയ്യുമെന്ന് റിഫോം യുകെ സ്ഥാനാര്‍ത്ഥി. ഇവരുടെ കുടുംബാംഗങ്ങളെ പറിച്ചെടുത്ത് പുറത്താക്കുമെന്നും സൗത്തെന്‍ഡ് ഈസ്റ്റ് & റോഷ്ഫോര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ലെസ്ലി ലില്ലി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ ഭീഷണികള്‍ പുറപ്പെടുവിച്ചത്. 'ഈ വൃത്തികെട്ടവര്‍ക്ക് അരികില്‍ ഒരു ദിവസം ഞാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ ഓടിപ്പോകില്ല, ഇവരെ കൂട്ടക്കൊല ചെയ്ത് കുടുംബാംഗങ്ങളെ പറിച്ചെടുത്ത് പുറത്താക്കും', ഡോവറിലെ ചെറുബോട്ടുകളുടെ വരവിനെ കുറിച്ച് ലെസ്ലി 2020 ജൂണില്‍ നടത്തിയ പരാമര്‍ശമാണ് ഇത്.

ഏതാനും ആഴ്ചകള്‍ക്ക് ശേഷം കൂടുതല്‍ വൃത്തികെട്ടവര്‍ യുകെയിലേക്ക് പ്രവേശിക്കുന്നതായി ഇയാള്‍ വിമര്‍ശിച്ചു. 'നിങ്ങളുടെ കുടുംബങ്ങളെ കൊള്ളയടിക്കുകയും, മര്‍ദ്ദിക്കുകയും, അക്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു', ലെസ്ലി പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ബോര്‍ഡര്‍ ഫോഴ്സ് ഗാര്‍ഡുമാര്‍ റേസര്‍ വയര്‍ ഉപയോഗിച്ച് ബോട്ടുകള്‍ കീറുകയും, ചാനല്‍ കടത്തം അപകടകരമായി മാറ്റുകയും ചെയ്യണമെന്നും ലില്ലി ഉപദേശിച്ചു. കൊവിഡ് മഹാമാരി ലോകത്തെ ജനസംഖ്യ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഗവണ്‍മെന്റ് നടത്തിയ കൂട്ടക്കൊലയാണെന്നാണ് 70-കാരനായ നേതാവിന്റെ വാദം. 41 റിഫോം സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ലെസ്ലി ലില്ലി.

 
Other News in this category

 
 




 
Close Window