Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
വസ്ത്രം മാറുന്ന മുറിയില്‍ ട്രാന്‍സ് വനിതയെ കയറ്റാന്‍ കഴിയില്ലെന്ന വാദം കോടതിയിലേക്ക്
reporter

ലണ്ടന്‍: ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളെ കുറിച്ചുള്ള വാദങ്ങളും, ന്യായങ്ങളും കൊടുമ്പിരി കൊള്ളുമ്പോള്‍ ആശുപത്രിയിലെ ചേഞ്ചിംഗ് റൂമില്‍ സമാധാനമായി വസ്ത്രം മാറാനുള്ള അവകാശം നിഷേധിക്കപ്പെട്ടതിന് എതിരെ എന്‍എച്ച്എസിനെ കോടതി കയറ്റാന്‍ നഴ്സുമാര്‍ തുനിഞ്ഞിറങ്ങുന്നു. എട്ട് നഴ്സുമാരാണ് എംപ്ലോയറുടെ ഭാഗത്ത് നിന്നും ലൈംഗിക പീഡനവും, ലിംഗ വിവേചനവും നേരിട്ടതായി ആരോപിച്ച് കേസ് നല്‍കുന്നത്. ട്രാന്‍സ് വനിതയെ സ്ത്രീകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനെതിരെയാണ് നീക്കം. മാര്‍ച്ചില്‍ കൗണ്ടി ഡുര്‍ഹാമിനും, ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനും ഇക്കാര്യം ഉന്നയിച്ച് 26 നഴ്സുമാര്‍ അയച്ച കത്തിന്റെ പിന്തുടര്‍ച്ചയാണ് ഈ നിയമനടപടി.

ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ സ്‌ക്രബുകളുടെ അകവും, പുറവും ദിവസം രണ്ട് തവണ മാറ്റേണ്ടതുണ്ട്. ഇവിടെ സ്വകാര്യ ക്യുബിക്കുകളും ലഭ്യമല്ല. ചില അന്താരാഷ്ട്ര നഴ്സുമാര്‍ വിഷയത്തില്‍ കത്തില്‍ ഒപ്പിടാന്‍ ആഗ്രഹിച്ചെങ്കിലും വിസ നഷ്ടപ്പെടുമെന്നും, ജോലി പോകുമെന്നും ഭയന്ന് ഇവര്‍ക്ക് ഇതിന് സാധിച്ചില്ലെന്ന് പരാതി ഉന്നയിക്കുന്ന നഴ്സുമാര്‍ പറയുന്നു. സ്ത്രീയെന്ന് സ്വയം അവകാശപ്പെടുന്ന പുരുഷനൊപ്പം ഈ ചേഞ്ചില്‍ റൂമില്‍ വസ്ത്രം മാറാന്‍ സുരക്ഷിതമായി തോന്നുന്നില്ലെന്ന് പരാതിക്കാരില്‍ ഒരാളായ ബെതാനി ഹച്ചിസണ്‍ പറഞ്ഞു. പരാതി നല്‍കിയപ്പോള്‍ ഈ മാറ്റങ്ങളുമായി നഴ്സുമാര്‍ പൊരുത്തപ്പെടണമെന്നാണ് എച്ച്ആര്‍ മാനേജര്‍ ഉപദേശിച്ചത്. ഇപ്പോള്‍ ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിന്റെ സഹായത്തോടെയാണ് നഴ്സുമാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.

 
Other News in this category

 
 




 
Close Window