Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=114.2204 INR  1 EURO=97.0026 INR
ukmalayalampathram.com
Wed 30th Apr 2025
 
 
UK Special
  Add your Comment comment
ഗെയിം ഓഫ് ത്രോണിലെ കഥാപാത്രത്തിന്റെ പേര് മകള്‍ക്ക് നല്‍കി, പാസ്‌പോര്‍ട്ട് നിഷേധിച്ച് അധികൃതര്‍
reporter

ലണ്ടന്‍: മക്കള്‍ക്കായി പേരു തിരഞ്ഞെടുക്കുന്നത് എല്ലാ മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും കൗതുകവും നിറഞ്ഞ കാര്യമാണ്. പലരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികളുടെയും സിനിമ അല്ലെങ്കില്‍ വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെയും ഒക്കെ പേരുകള്‍ മക്കള്‍ക്കായി തിരഞ്ഞെടുക്കുന്നതും സാധാരണമാണ്. പക്ഷേ, ഇത്തരത്തില്‍ ഒരു യുവതി തന്റെ മകള്‍ക്കായി തിരഞ്ഞെടുത്ത പേര് സൃഷ്ടിച്ച പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. പേരു കാരണം മകള്‍ക്ക് അധികൃതര്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചതോടെയാണ് സംഗതിയുടെ ഗൗരവം അവര്‍ക്ക് പിടികിട്ടിയത് തന്നെ. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ലൂസി എന്ന യുവതിയാണ് തന്റെ മകള്‍ക്ക് ഗെയിം ഓഫ് ത്രോണ്‍സ് (ഏീഠ) കഥാപാത്രമായ ഖലീസിയുടെ പേര് നല്‍കിയത്. പക്ഷേ, പാരീസിലേക്ക് നടത്താനിരുന്ന ഒരു യാത്രയ്ക്കായി മകളുടെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. അധികൃതര്‍ അത് നിഷേധിച്ചു. കാരണം ചോദിച്ച ലൂസിക്ക് അധികൃതര്‍ നല്‍കിയ മറുപടി പേരിന്റെ ട്രേഡ് മാര്‍ക്ക് ഉടമയായ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആ പേരില്‍ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു.

ഉദ്യോഗസ്ഥരുടെ മറുപടിയില്‍ 39 -കാരിയായ അമ്മ ആദ്യം ഒന്ന് ആശയക്കുഴപ്പത്തില്‍ ആയെങ്കിലും വിഷയത്തില്‍ വിദഗ്ധ നിയമോപദേശം തേടാന്‍ തീരുമാനിച്ചു. ഏതായാലും, നിയമ വിദഗ്ധര്‍ നല്‍കിയ മറുപടി യുവതിക്ക് ആശ്വാസം പകരുന്നത് ആയിരുന്നു. കാരണം ട്രേഡ് മാര്‍ക്കില്‍ ഗെയിം ഓഫ് ത്രോണ്‍സ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമേ ഉള്‍പ്പെടുകയുള്ളൂ എന്നും വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെടില്ലെന്നും വ്യക്തമായി. പേര് വാര്‍ണര്‍ ബ്രദേഴ്സ് ട്രേഡ് മാര്‍ക്ക് ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് തനിക്ക് കത്ത് വന്നപ്പോള്‍ താന്‍ തീര്‍ത്തും തകര്‍ന്നു പോയെന്നാണ് ലൂസി പറയുന്നത്. കാരണം മകളോടൊപ്പം ഉള്ള ആദ്യ അവധിക്കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ആയിരുന്നുവത്രേ ഇത്തരത്തില്‍ ഒരു വാര്‍ത്ത തേടിയെത്തിയത്. എന്നാല്‍ പേര് ട്രേഡ് മാര്‍ക്ക് ചെയ്തിട്ടില്ലെന്ന നിയമ വിദഗ്ധരുടെ നിഗമനം തനിക്ക് ആശ്വാസം നല്‍കി എന്നും ലൂസി കൂട്ടിച്ചേര്‍ത്തു. അബദ്ധം തിരിച്ചറിഞ്ഞതോടെ പാസ്പോര്‍ട്ട് അധികൃതര്‍ പിഴവിന് ക്ഷമാപണം നടത്തി. ഖലീസിയുടെ പാസ്പോര്‍ട്ട് ഉടന്‍ ലഭ്യമാകുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.

 
Other News in this category

 
 




 
Close Window