Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3137 INR  1 EURO=96.8054 INR
ukmalayalampathram.com
Sat 24th May 2025
 
 
UK Special
  Add your Comment comment
അബിഗയിലിന്റെ മരണത്തില്‍ എന്‍എച്ച്എസ് പ്രതിക്കൂട്ടില്‍
reporter

ലണ്ടന്‍: അബിഗയില്‍ മെനോറെറ്റിയുടെ വിയോഗത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കുകയാണ് ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്). രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അബിഗയില്‍ പ്രസവാനന്തര വിഷാദം അനുഭവിച്ചിരുന്നു. രോഗം പിടിമുറക്കിയതോടെ അബിഗയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എന്‍എച്ച്എസിന് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അബിഗയില്‍ വിഷാദ രോഗവുമായി പോരാടിയിരുന്ന കാലത്ത് എന്‍എച്ച്എസില്‍ ചികിത്സ തേടിയിരുന്നു. മരണ ശേഷം നടന്ന അന്വേഷണത്തില്‍, അബിഗയിലിന്റെ ചികിത്സയില്‍ നിരവധി പിഴവുകള്‍ സംഭവിച്ചതായി കണ്ടെത്തി. എന്‍എച്ച്എസ് അബിഗയിലിന്റെ അവസ്ഥയുടെ ഗൗരവം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു, അതിന്റെ ഫലമായി ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

''ഞാന്‍ ആത്മഹത്യ ചെയ്യുന്നത് നിങ്ങള്‍ക്ക് ഒരിക്കലും തടയാന്‍ കഴിയില്ലെന്ന്'' ചികിത്സയുടെ തുടക്കത്തില്‍ തന്നെ അബിഗയില്‍ പറഞ്ഞിരുന്നതായി ഭര്‍ത്താവ് ഫ്രാങ്കോയിസ്-മാരി വെളിപ്പെടുത്തി. എന്നാല്‍ എന്‍എച്ച്എസ് ഈ വാക്കുകള്‍ ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്മ എന്താണ് അബിഗയിലിന് സംഭവിച്ചത്? 34 വയസ്സുകാരിയായ അബിഗയിലിനെ മാനസികാരോഗ്യ നിയമപ്രകാരമാണ് ബെര്‍ക്ക്ഷെയറിലെ റീഡിങ്ങിലെ പ്രോസ്പെക്റ്റ് പാര്‍ക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നത്. 2023 സെപ്റ്റംബറില്‍ ആശുപത്രി അധികൃതര്‍ അബിഗയിലിന് തനിച്ച് ചെലവഴിക്കാന്‍ സമയം അനുവദിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി ഭര്‍ത്താവും മക്കളും ഫ്രാന്‍സില്‍ അവധിക്ക് പോയ ദിവസം വീട്ടിലേക്ക് പോകാന്‍ അബിഗയില്‍ ടാക്‌സി ബുക്ക് ചെയ്തു. ആശുപത്രി അധികൃതര്‍ ഇതിന് അനുവാദം നല്‍കി. വീട്ടിലെത്തിയ അബിഗയില്‍ ജീവനൊടുക്കി.

മുന്‍പ് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന അബിഗയിലിനെ തനിച്ച് വീട്ടിലേക്ക് പോകാന്‍ അനുവദിച്ചതിനെ ഭര്‍ത്താവ് കോടതിയില്‍ ചോദ്യം ചെയ്തു. നിലവില്‍ പുറത്തു വരുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുള്ളതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

 
Other News in this category

 
 




 
Close Window