ലണ്ടന്‍: റഷ്യ നാറ്റോ സഖ്യത്തിന് എതിരെ ഒരാക്രമണത്തിന് തുനിഞ്ഞാല്‍ ആദ്യം ചാമ്പലാക്കാന്‍ പോകുന്ന രാജ്യം ബ്രിട്ടനായിരിക്കും. അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധമായ റിപ്പോര്‍ട്ട് കൈമാറി കഴിഞ്ഞതായാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല, ഇറാന്‍ അനുകൂല ഗ്രൂപ്പായ ഹൂതികള്‍ക്ക് കൂടുതല്‍ ആധുനിക ആയുധങ്ങള്‍ നല്‍കി, ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പ്രധാന നാറ്റോ രാജ്യങ്ങളുടെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും കപ്പലുകള്‍ ആക്രമിക്കാനും റഷ്യ ഇടപെടല്‍ നടത്തുന്നതായാണ് അമേരിക്കന്‍ ചേരി ആരോപിക്കുന്നത്. ഇതില്‍ തന്നെ ബ്രിട്ടീഷ് കപ്പലുകള്‍ പ്രധാന ടാര്‍ഗറ്റായി മാറുമെന്നാണ് നാറ്റോ സംശയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ, അമേരിക്കയുടെ യുക്രെയിന്‍ സഹായത്തിന് വിരാമമിടുമെന്നാണ് റഷ്യ കരുതുന്നത്. അമേരിക്കക്ക് ഒപ്പം നിന്ന് ഏത് നാറ്റോ രാജ്യം റഷ്യക്ക് നേരെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുമെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തേക്ക് ദീര്‍ഘദൂര മിസൈല്‍ അയക്കാന്‍ യുക്രെയിന് ബ്രിട്ടണ്‍ അനുമതി നല്‍കിയതും തുടര്‍ന്ന് യുക്രെയിന്‍ അത് പ്രയോഗിച്ചതുമാണ് ബ്രിട്ടനെ ശത്രുവായി പ്രഖ്യാപിക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സംഭവത്തിന് തൊട്ട് പിന്നാലെ, അത്യന്തം അപകടകാരിയായ ഒറെഷ്നിക് മിസൈല്‍ യുക്രെയിനിലേക്ക് തൊടുത്തുവിട്ട റഷ്യ ഈ മിസൈലിന്റെ പരിധിയില്‍ ബ്രിട്ടനെയും കൊണ്ടുവന്നിരിക്കുകയാണ്.
Donald Trumpആണവ പോര്‍മുന വഹിക്കാന്‍ പറ്റുന്നതും ലോകത്ത് ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്തതുമായ ഈ മിസൈലിന്റെ ആദ്യ പരീക്ഷണത്തിന് ശേഷം ബ്രിട്ടണിലെ RAF ലേക്കന്‍ഹീത്ത് ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന ബ്രിട്ടീഷ് സൈനിക താവളങ്ങളില്‍ അജ്ഞാതമായ ഒന്നിലധികം ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തിയിട്ടുണ്ട്. ഇതാകട്ടെ, ആക്രമിക്കുന്നതിന് മുന്‍പായി റഷ്യ നടത്തിയ നിരീക്ഷണമായാണ് അമേരിക്കയും ബ്രിട്ടനും സംശയിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയാണ് അജ്ഞാത ഡ്രോണുകള്‍ സംബന്ധമായ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കന്‍ ആണവായുധങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച നിര്‍ണ്ണായക താവളമായാണ് RAF ലേക്കന്‍ഹീത്ത് അറിയപ്പെടുന്നത്. ഇപ്പോഴും ആണവായുധം അവിടെ ശേഖരിക്കപ്പെട്ടിട്ടുള്ളതിനാല്‍ റഷ്യ ഇവിടെ ആക്രമണം നടത്തിയാല്‍ ഈ താവളം മാത്രമല്ല, ബ്രിട്ടണ്‍ തന്നെയാണ് ഭൂപടത്തില്‍ ഇല്ലാതായി മാറുക. ബ്രിട്ടന് എതിരായി പോര്‍മുന തിരിക്കുന്നതിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ ബ്രിട്ടന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടുന്ന കൂടുതല്‍ ദൃശ്യങ്ങളും റഷ്യ ഇപ്പോള്‍ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്. 2023 വരെ ബ്രിട്ടീഷ് ആര്‍മിയില്‍ സിഗ്നല്‍മാനായി സേവനമനുഷ്ഠിച്ച ജെയിംസ് സ്‌കോട്ട് റൈസ് ആന്‍ഡേഴ്സണ്‍ എന്ന യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റുകള്‍ അടങ്ങുന്ന യുക്രെനിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടുന്നതിനിടെയാണ്, ബ്രിട്ടീഷുകാരന്‍ പിടിക്കപ്പെട്ടിരിക്കുന്നത്. റഷ്യന്‍ പ്രദേശത്തിന് ഏകദേശം 5 കിലോമീറ്റര്‍ അകലെ പ്ലെഖോവോ ഗ്രാമത്തിനടുത്ത് നിന്നാണ് 22 കാരനായ യുവാവിനെ പിടികൂടിയതെന്നാണ് RIA Novosti, TASS വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Vladimir Putinയുവാവിനെ റഷ്യന്‍ സൈന്യം ചോദ്യം ചെയ്യുന്നതിന്റെ നിരവധി വീഡിയോകളും റഷ്യന്‍ ടെലിഗ്രാം ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2019 മുതല്‍ 2023 വരെ ബ്രിട്ടീഷ് ആര്‍മിയിലെ 1-ാം സിഗ്നല്‍ ബ്രിഗേഡ്, 22 സിഗ്നല്‍ റെജിമെന്റ്, 252 സ്‌ക്വാഡ്രണ്‍ എന്നിവയില്‍. സിഗ്നല്‍മാനായി താന്‍ സേവനമനുഷ്ഠിച്ചതായി ആന്‍ഡേഴ്സണ്‍ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഇയാള്‍ ലണ്ടനില്‍ നിന്ന് പോളണ്ടിലെ ക്രാക്കോവിലേക്ക് പോവുകയും യുക്രെയിന്‍ അതിര്‍ത്തിയിലുള്ള മെഡികയിലേക്ക് എത്തുകയുമാണുണ്ടായത്. തന്റെ താല്‍പര്യത്തിന് വിരുദ്ധമായി നിര്‍ബന്ധിതമായാണ് തന്നെ റഷ്യന്‍ മണ്ണില്‍ യുദ്ധത്തിനായി അയച്ചതെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്. അതേസമയം, തങ്ങളുടെ മുന്‍ സൈനികനെ പിടികൂടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍, ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചിരിക്കുകയാണ്. തടങ്കലില്‍ കഴിയുന്ന യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുകയാണെന്നു മാത്രമാണ് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഇക്കാര്യം, ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം, യുക്രെയിനുമായുള്ള പോരാട്ടത്തിനിടെ കോണ്‍വാളിലെ ഗണ്ണിസ്ലേക്കില്‍ നിന്നുള്ള ഒരു യുവാവിനേയും അജ്ഞാത സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. റഷ്യന്‍ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ യുക്രെയിന്‍ അവരുടെ ഏറ്റവും മികച്ച സായുധ സംഘത്തെയാണ് വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ബ്രിട്ടനിലേത് ഉള്‍പ്പെടെയുള്ള നിരവധി ചാവേറുകളും ആധുനിക ആയുധങ്ങളും ഉണ്ടെന്നാണ് റഷ്യ വിലയിരുത്തുന്നത്.
Volodymyr Zelenskyഇതൊക്കെ ഉണ്ടായിട്ടും, റഷ്യയുടെ മുന്നേറ്റത്തിനു മുന്നില്‍, യുക്രെയിന് ഡോണ്‍ബാസ് മേഖല കൈവിട്ട് പോവുക മാത്രമല്ല അവിടെ മാത്രം, 34,500-ലധികം സൈനികരെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കുര്‍സ്‌കില്‍ നൂറുകണക്കിന് യുക്രെയിന്‍ സൈനിക ടാങ്കുകളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ബ്രിട്ടന്റെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും ടാങ്കുകളും ഉള്‍പ്പെടും. റഷ്യയുമായുള്ള യുദ്ധത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ സൈനികരുടെ കുറവ് നികത്താന്‍ യുക്രെയിന്‍ നിലവില്‍ വല്ലാതെ പാടുപെടുകയാണ്. ഇതിനു പുറമെയാണ്, സന്നദ്ധ പോരാളികള്‍ എന്ന രൂപത്തില്‍ ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെ അയച്ച കൂലിപടയാളികളുടെ ഒഴുക്കിലും കാര്യമായ കുറവുണ്ടായിരിക്കുന്നത്. 'ഈ പാശ്ചാത്യ പ്രോക്സി യുദ്ധത്തില്‍, യുക്രെയിന്‍ ജനതയെ 'പീരങ്കികളുട കാലിത്തീറ്റ' ആയി വൊളോഡിമിര്‍ സെലെന്‍സ്‌കി ഉപയോഗിക്കുകയാണെന്നാണ് ' റഷ്യ തുറന്നടിക്കുന്നത്. തന്റെ വ്യക്തിപരമായ അധികാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സെലെന്‍സ്‌കി ഈ കൂട്ടകൊലപാതകത്തില്‍ പങ്കാളിയാണെന്നും റഷ്യ ആരോപിച്ചിട്ടുണ്ട്. യുക്രെയിന്‍ നുഴഞ്ഞുകയറ്റത്തെ സായുധ പോരാട്ടത്തിലെ ഒരു സുപ്രധാന വഴിത്തിരിവായാണ് റഷ്യ വിശേഷിപ്പിക്കുന്നത്. യുക്രെയിന്റെ എല്ലാ സൈനികരെയും കുര്‍സ്‌ക് മേഖലയില്‍ നിന്ന് പുറത്താക്കുന്നതുവരെ ഒരു സമാധാന ചര്‍ച്ചയും നടക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
Oreshnik Missileഇതാണ് റഷ്യയുടെ നിലപാടെങ്കില്‍ യുക്രെയിനെ 'എത്ര കാലം വേണമെങ്കിലും' പിന്തുണയ്ക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറയുന്നത്. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ നല്‍കിയിരിക്കുന്ന അനുമതിയും ഇതിന്റെ ഭാഗമാണ്. ഈ തെറ്റായ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുമ്പോള്‍, ബ്രിട്ടണ്‍ ഭയക്കുക തന്നെ വേണം. കാരണം, റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ബ്രിട്ടനല്ല, അമേരിക്കയ്ക്ക് പോലും നിലവിലില്ല. ബ്രിട്ടനിലേത് ഉള്‍പ്പെടെ 42 നാറ്റോ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് റഷ്യ, ഒറെഷ്നിക് മിസൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ മിസൈലിനെ തടുക്കാനുള്ള പ്രതിരോധ സംവിധാനം ഇന്ന് ലോകത്തെ ഒരു രാജ്യത്തും ഇല്ലെന്നത് അമേരിക്കന്‍ ചേരി ഭയക്കേണ്ട കാര്യം തന്നെയാണ്.