Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3669 INR  1 EURO=96.9932 INR
ukmalayalampathram.com
Fri 23rd May 2025
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വിമാനം റദ്ദാക്കി
reporter

സാന്‍ഫ്രാന്‍സിസ്‌കോ: ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂ ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് അധികൃതര്‍. ജോലിയുടെ ഭാഗമായി സാന്‍ ഫ്രാന്‍സിസ്‌കോയിലെത്തി ഒരു വിമാനത്തിലെ ഡ്യൂട്ടി അവസാനിച്ച് ഹോട്ടല്‍ മുറിയിലേക്ക് പോയ ജീവനക്കാരന്‍ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ജോലി ചെയ്യേണ്ടിയിരുന്ന വിമാനത്തിന്റെ തുടര്‍ യാത്ര റദ്ദാക്കേണ്ടി വരികയും ചെയ്തു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലാണ് ജീവനക്കാര്‍ തങ്ങിയിരുന്നത്. ഒരു ദിവസം അവധിക്ക് ശേഷം തൊട്ടടുത്ത ദിവസം ജോലിക്കായി ജീവനക്കാരന്‍ എത്തിയില്ല. ഇക്കാര്യം മറ്റ് ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയും ഹോട്ടല്‍ മാനേജ്‌മെന്റുമായി ബന്ധപ്പെടുകയുമായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സഹപ്രവര്‍ത്തകന്റെ ആകസ്മിക മരണം മറ്റ് ജീവനക്കാര്‍ക്കുണ്ടാക്കിയ മാനസിക ആഘാതം പരിഗണിച്ച് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതായും കമ്പനി അറിയിച്ചു. ഇതേ തുടര്‍ന്ന് 850 യാത്രക്കാരുടെ യാത്രാ പദ്ധതികള്‍ മാറ്റേണ്ടി വന്നു. ഇവര്‍ക്ക് ഹോട്ടല്‍ മുറികള്‍ നല്‍കി. പകരം യാത്രാ സംവിധാനങ്ങള്‍ സജ്ജീകരിച്ചുവെങ്കിലും യാത്രക്കാരോട് വിമാനം റദ്ദാക്കേണ്ടി വന്ന സാഹചര്യം അധികൃതര്‍ വിശദീകരിച്ചില്ല.

മരണപ്പെട്ട ജീവനക്കാരന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ് ഒരു മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. മരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ബലപ്രയോഗമോ മറ്റെന്തെങ്കിലും ദുരൂഹമായ പ്രവൃത്തികളോ നടന്നതായി പ്രഥമിക പരിശോധനകളില്‍ കണ്ടെത്താനായിട്ടില്ല. അധികൃതരുടെ അന്വേഷണവുമായി കമ്പനി സഹകരിക്കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.

 
Other News in this category

 
 




 
Close Window