Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
മരിച്ച ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അനുകൂല വിധി
reporter

ലണ്ടന്‍: എന്‍എച്ച്എസുമായുള്ള നിയമപോരാട്ടത്തിനിടെ മരിച്ച ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അനുകൂല കോടതി വിധി. അപൂര്‍വമായ മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡര്‍ ബാധിച്ച സുദീക്ഷ തിരുമലേഷിന്റെ ചികിത്സയെ സംബന്ധിച്ചുള്ള തര്‍ക്കമാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായുള്ള നിയമ യുദ്ധത്തിലേക്ക് രക്ഷിതാക്കളെ നയിച്ചത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സുദീക്ഷയുടെ മാതാപിതാക്കളായ തിരുമലേഷ് ചെല്ലമല്‍ ഹേമചന്ദ്രനും രേവതി മലേഷ് തിരുമലേഷും വ്യക്തമാക്കി. സുദീക്ഷയുടെ മരണശേഷം ആണെങ്കില്‍ പോലും, കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കിയതിനും, തെറ്റായ തീരുമാനങ്ങള്‍ റദ്ദാക്കിയതിനും തങ്ങള്‍ നന്ദിയുള്ളവരാണെന്ന് അവര്‍ വ്യക്തമാക്കി. ആശുപത്രി ട്രസ്റ്റും അധികൃതരും തങ്ങളോട് പെരുമാറിയ രീതി തങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയെന്നും അവര്‍ തുറന്നു പറഞ്ഞു. തങ്ങളുടെ വായ മൂടിക്കെട്ടി നിശബ്ദരാക്കുകയും വിദേശത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതില്‍ നിന്ന് തടയുകയും ചെയ്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. ചികിത്സ തേടാന്‍ അനുവദിച്ചിരുന്നെങ്കില്‍ സുദീക്ഷ ഇപ്പോഴും ചിലപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഒരു രോഗിക്ക് ഡോക്ടര്‍മാരോട് വിയോജിക്കുവാനും തന്റെ ചികിത്സാ കാര്യത്തില്‍ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സുദീക്ഷയുടെ മരണം നമ്മെ ഓര്‍മിപ്പിക്കുന്നു.

തന്റെ അപൂര്‍വ്വ ജനിതക വൈകല്യത്തെ നേരിടുവാന്‍ കാനഡയില്‍ ലഭ്യമാകുന്ന പരീക്ഷണാത്മക ചികിത്സയ്ക്ക് പോകുവാന്‍ സുദീക്ഷ തിരുമലേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനു പകരമായി, പെണ്‍കുട്ടിയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുന്ന തീരുമാനമാണ് ആശുപത്രി അധികൃതര്‍ കൈക്കൊണ്ടത്. ഇതിനെതിരെ കോടതിയില്‍ സുദീക്ഷ നിയമ പോരാട്ടം നടത്തിയെങ്കിലും, തന്റെ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസികശേഷി പെണ്‍കുട്ടിക്ക് ഇല്ലെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 12ന് ഹൃദയാഘാതത്തെ തുടര്‍ന്ന് സുദീക്ഷ മരണത്തിന് കീഴടങ്ങി. എന്നാല്‍ പിന്നീട് കേസിലെ സുപ്രധാനമായ നിയമ തത്വങ്ങള്‍ കണക്കിലെടുത്ത്, തികച്ചും അപൂര്‍വമായ ഒരു നീക്കത്തില്‍ നിലവിലെ കോടതി വിധിക്കെതിരെ മരണാനന്തര അപ്പീല്‍ നല്‍കാന്‍ കോടതി സുദീക്ഷയുടെ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ അപ്പീലില്‍ വാദം കേട്ട കോടതി, പെണ്‍കുട്ടിക്ക് തന്റെ ചികിത്സയുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള മാനസികശേഷി ഉണ്ടായിരുന്നില്ല എന്നുള്ള വിധി റദ്ദാക്കി.

 
Other News in this category

 
 




 
Close Window