Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=114.2204 INR  1 EURO=97.0026 INR
ukmalayalampathram.com
Wed 30th Apr 2025
 
 
UK Special
  Add your Comment comment
ശൈത്യകാലത്ത് ഊര്‍ജ്ജ ഉപയോഗത്തിന് പരിധി നിശ്ചയിച്ചേക്കും
reporter

ലണ്ടന്‍: ഈ ശൈത്യകാലം ബ്രിട്ടീഷുകാര്‍ക്ക് ദുരിതകാലമാകും. ഇക്കുറി ഊര്‍ജ്ജ ഉപയോഗത്തിന് പരിധി നിശ്ചിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ വൈദ്യുതി ഗ്യാസ് നിരക്കുകളില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതിന് പിന്നാലെയാണിത്. ഒരു ശരാശരി കുടുംബത്തിന്റെ ബില്ലില്‍ 149 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകും. നാഷണല്‍ എനര്‍ജി ആക്ഷന്‍ എന്ന ചാരിറ്റിക്ക് വേണ്ടി യു ഗൊ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ പറഞ്ഞത് സൗകര്യപ്രദമായ ജീവിതം നയിക്കുന്നതിന് ആവശ്യമായതിനേക്കാള്‍ കുറവ് ഊര്‍ജ്ജം മാത്രമെ ഈ ശൈത്യകാലത്ത് ഉപയോഗിക്കൂ എന്നാണ്. താഴ്ന്ന വരുമാനക്കാരില്‍ 45 ശതമാനം പേര്‍ പറഞ്ഞത്കഴിഞ്ഞ വര്‍ഷം തന്നെ എനര്‍ജി ബില്‍ നല്‍കുവാന്‍ ഏറെ ക്ലേശിച്ചു എന്നാണ്. അതേസമയം, പ്രീപെയ്ഡ് മീറ്ററില്‍ ഉണ്ടായിരുന്നവരില്‍ മൂന്നിലൊന്ന് പേര്‍ പറഞ്ഞത് ആവശ്യമുള്ള സമയത്ത് വൈദ്യുതിയാ ഹീറ്റിംഗോ ഇല്ലാതെ കഷ്ടപ്പെട്ടു എന്നായിരുന്നു.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ പത്ത് ശതമാനം കൂടുതലായി ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ 60 ലക്ഷത്തോളം ബ്രിട്ടീഷ് കുടുംബങ്ങള്‍ ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരക്ക് വര്‍ദ്ധിക്കുന്നതിനൊപ്പം, വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് നിര്‍ത്തലാക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ, പ്രത്യേകിച്ചും പെന്‍ഷന്‍കാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ 10 ശതമാനത്തോളമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. രാജ്യത്തെ 85% വീടുകളും ഈ താരിഫിലാണ്. എനര്‍ജി റെഗുലേറ്ററായ ഓഫ്ജെം പ്രൈസ് ക്യാപ്പില്‍ വരുത്തിയ മാറ്റമാണ് ഒക്ടോബറില്‍ പ്രതിഫലിക്കുന്നത്.

 
Other News in this category

 
 




 
Close Window