Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
രാഷ്ട്രീയ വിചാരം
  21-04-2024
വോട്ട് രേഖപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് പറന്നെത്തി തമിഴ്‌നാട്ടിലെ ചലച്ചിത്ര താരങ്ങള്‍
ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി നടന്‍ വിജയ്. റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. താരങ്ങളില്‍ ആദ്യം വോട്ടുചെയ്തത് നടന്‍ അജിത്തായിരുന്നു. ചെന്നൈ തിരുവാണ്‍മിയൂരിലുള്ള പോളിങ് ബൂത്തില്‍ ഒന്നാമതായിട്ടാണ് അജിത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ എത്തിയ അജിത്ത് വരിയില്‍ ഏറ്റവുംമുന്നില്‍ കാത്തുനിന്ന് വോട്ടുചെയ്യുകയായിരുന്നു.
രജനീകാന്തടക്കം തമിഴ് സിനിമയിലെ മിക്ക പ്രമുഖരും ചെന്നൈയിലാണ് വോട്ടുചെയ്തത്. രജനീകാന്ത് തന്റെ വീടിനുസമീപമുള്ള സ്റ്റെല്ലാ മാരീസ് കോളേജിലെ ബൂത്തിലെത്തി വോട്ടുചെയ്തു.നടന്‍ ധനുഷും രാവിലെത്തന്നെ ടി.ടി.കെ. റോഡിലുള്ള സെയ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളിലെ
Full Story
  11-04-2024
വയനാട്ടില്‍ നിന്നു ജയിപ്പിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായാല്‍ ആദ്യം സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍. വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗണപതിവട്ടം എന്നതാണ് സുല്‍ത്താന്‍ ബത്തേരിയുടെ പേരെന്നും വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് ഇപ്പോഴത്തെ പേരെന്നും സുരേന്ദ്രന്‍ പറഞ്ഞു. 1984ല്‍ പ്രമോദ് മഹാജന്‍ ഈ വിഷയം ഉന്നയിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്.
പരസ്യം ചെയ്യല്‍

'ടിപ്പു സുല്‍ത്താന്റെ
Full Story
  03-04-2024
ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം: നടി സുമലത പ്രഖ്യാപിച്ചു
നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയല്‍ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാര്‍ട്ടി വിടുന്നവരെ നമ്മള്‍ കാണുന്നതാണ്.

നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിനൊപ്പം എനിക്ക് നില്‍ക്കണം. എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഇല്ലാത്ത അഴിമതിക്കാരന്‍ അല്ലാത്ത നേതാവാണ് മോദിയെന്നും സുമലത പറഞ്ഞു.

മാണ്ഡ്യയ മണ്ഡലം ബിജെപി തന്നെ ഏറ്റെടുക്കണം എന്ന് ദേശീയനേതൃത്വത്തോട് എല്ലാ കൂടികാഴ്ചകളിലും ആവശ്യപ്പെട്ടിരുന്നു .
Full Story
  03-04-2024
രാഹുല്‍ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചു: ആവേശമായി റോഡ് ഷോ
ആവേശക്കടലായി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കല്‍പ്പറ്റ കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പായാണ് യുഡിഎഫ് റോഡ് ഷോ സംഘടിപ്പിച്ചത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്നിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ഓരോ വ്യക്തിയും എനിക്ക് സ്നേഹവും വാത്സല്യവും ബഹുമാനവും തന്നു, നിങ്ങളിലൊരുവനായി എന്നെ നിങ്ങള്‍ കരുതിയെന്നും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
Full Story
  26-03-2024
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം വൈകിപ്പിച്ചതിന് ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം,
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ സിബിഐക്ക്
Full Story
  16-03-2024
ഇത് ജനാധിപത്യത്തിന്റെ ഉത്സവം; ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം - നരേന്ദ്രമോദി
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജം. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി.

''പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്'' - അദ്ദേഹം എക്‌സില്‍
Full Story
  16-03-2024
ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്
2004 ല്‍ എല്‍ഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവര്‍ത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

2024 = 2004
കേരളത്തില്‍ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍.
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരെയും മതവര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി.
ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും..

ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ
Full Story
  14-03-2024
മുന്‍ കായിക താരം പത്മിനി തോമസ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസ് കോണ്‍?ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് പുറമെ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയതില്‍ അതൃപ്തി വ്യക്തമാക്കി തമ്പാനൂര്‍ സതീഷ് നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കാസര്‍ഗോഡ് നിന്ന് തുടങ്ങിയ സമരാഗ്‌നി തിരുവനന്തപുരത്ത്
Full Story
[1][2][3][4][5]
 
-->




 
Close Window