Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
UK Special
  08-05-2024
അസ്ട്രസെനക കോവിഡ് വാക്‌സിനുകള്‍ പിന്‍വലിക്കുന്നു, വ്യവസായ കാരണങ്ങളാല്‍ ആണെന്ന് വിശദീകരണം

ലണ്ടന്‍: അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. വ്യവസായ കാരണങ്ങളാലാണ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം. വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടാകാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡെന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സീനാണ് കോവിഷീല്‍ഡ്. യുകെയില്‍ നിന്നുള്ള ജാമി സ്‌കോട്ട് എന്നയാള്‍ കോവിഡ് ഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് ആശങ്കയും നിലവിലെ ചര്‍ച്ചകളും തുടങ്ങിയത്. ജാമി സ്‌കോട്ടിന്റെ പരാതിയെ

Full Story
  08-05-2024
തെളിവിന്റെ അഭാവത്തില്‍ പ്രതിദിനം അവസാനിപ്പിക്കുന്നത് 600 മോഷണക്കേസുകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ജീവിക്കുമ്പോള്‍ സ്വന്തം ജീവനും, സ്വത്തും സ്വയം സംരക്ഷിക്കുന്നതാണ് ബുദ്ധി. കാരണം പോലീസ് സംരക്ഷിക്കുമെന്ന ചിന്ത നമ്മളെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കുമെന്നാണ് കണക്കുകള്‍ കഥ പറയുന്നത്. കഴിഞ്ഞ വര്‍ഷം 215,000 കവര്‍ച്ചാ കേസുകള്‍ തെളിയിക്കാന്‍ പോലീസ് പരാജയമായി മാറുകയായിരുന്നു. എല്ലാ കേസുകളിലും അന്വേഷിക്കാന്‍ പോലീസ് എത്തുമെന്ന വാഗ്ദാനവും അസ്ഥാനത്തായി. ഇതോടെ ദിവസേന 600 കേസുകളെങ്കിലും ഈ വിധത്തില്‍ തെളിവില്ലാതെ അവസാനിക്കുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചാ കേസുകളിലെ 76 ശതമാനമാണ് ഈ വിധത്തില്‍ തുമ്പില്ലാതെ പോകുന്നത്. കേവലം 6 ശതമാനം മോഷണ കേസുകളിലാണ് പ്രതിയെ കോടതിയില്‍

Full Story
  08-05-2024
സാമ്പത്തിക തട്ടിപ്പ് കേസില്‍ ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി വീണ്ടും തള്ളി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി വീണ്ടും തളളി. 2019 ല്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ തളളിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിച്ചത്.2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.

ഇതേ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പുതിയ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി ജോണ്‍ സാനി ചൂണ്ടിക്കാട്ടി. ജാമ്യം

Full Story
  08-05-2024
ഒരു വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ചു മരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ച് മരിച്ചത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്‌നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്‌നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. സ്‌നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ്

Full Story
  07-05-2024
യുകെയില്‍ ഇനി മുതല്‍ ആണിനും പെണ്ണിനും വെവ്വേറെ ടോയിലെറ്റ്: ചരിത്രപരമായ നയം മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍
സ്ത്രീകളും പുരുഷന്മാരും ഒരേ ശുചിമുറി ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ലണ്ടന്‍ നഗരം നയം മാറ്റുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ലേഡീസ്, ജെന്റ്‌സ് ടോയിലെറ്റുകള്‍ വെവ്വേറെ നിര്‍മിക്കണം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം ഏതു ടോയിലെറ്റില്‍ പോകണമെന്ന് പ്രഖ്യാപനമായിട്ടില്ല. റസ്റ്ററന്റ്, ഷോപ്പിങ് കോംപ്ലക്‌സ്, കോഫി ഷോപ്പ്, ഷോപ്പിങ് തുടങ്ങി ജനങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം വെവ്വേറെ ടോയിലെറ്റുകള്‍ നിര്‍മിക്കണം. ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം പകര്‍ച്ച വ്യാധികളാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 - ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്.
Full Story
  07-05-2024
പരാതി അവഗണിച്ച് പൊലീസ്, സീരിയല്‍ റേപ്പിസ്റ്റിന്റെ ആക്രമണത്തിന് ഇരയായത് നൂറിലേറെ സ്ത്രീകള്‍

ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കാന്‍ ഫിയോണയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. ഇതിന് ശേഷമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ യുവതിക്ക് ഓര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ആശുപത്രിയിലെ കുളിമുറിയില്‍ പോയപ്പോഴാണ് താന്‍

Full Story
  07-05-2024
നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ആകര്‍ഷിക്കാന്‍ യുകെയില്‍ പരസ്യം ചെയ്ത് കാനഡ

ലണ്ടന്‍: യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് ബ്രിട്ടനിലെ തെരുവോരങ്ങളില്‍ റിക്രൂട്ടിങ് പരസ്യം. വെയില്‍സിലെ കാര്‍ഡിഫില്‍ ലോവര്‍ കത്തീഡ്രല്‍ റോഡിലുള്ള ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനഡയിലെ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിന്റെ വിപുലമായ പരസ്യ പ്രചാരണത്തിന്റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരസ്യങ്ങള്‍. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ പരസ്യം വാഗ്ദാനം ചെയ്യുന്നു.

യുകെയിലെ വെയില്‍സ് എന്‍എച്ച്എസിലെ കുറഞ്ഞ വേതനവും

Full Story
  07-05-2024
അഞ്ചു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 20,000 അഭയാര്‍ഥി അപേക്ഷകര്‍ മുങ്ങി

ലണ്ടന്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 20,000ലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെന്ന് അവകാശപ്പെട്ട ചുരുങ്ങിയത് 21,107 വിദേശ പൗരന്‍മാരെ കണ്ടെത്താന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാണാതായ ഭൂരിഭാഗം പേര്‍ക്കും യുകെയില്‍ തുടരാന്‍ അവകാശമില്ല. ഇവരുടെ വാദങ്ങള്‍ തള്ളുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടുള്ളതാണ്. 2023 സെപ്റ്റംബര്‍ വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഏറെ കൂടുതലാകുമെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി സിസ്റ്റം പൂര്‍ണ്ണമായും 'റീബൂട്ട്' ചെയ്യണമെന്നാണ് ഇത് കാണിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ടോറി എംപി

Full Story
[1][2][3][4][5]
 
-->




 
Close Window