Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
ഇന്ത്യ/ കേരളം
  29-01-2025
കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 മരണം: 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയിലേക്ക് ജനപ്രവാഹം
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60 ത് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. മരണപ്പെട്ടവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ സൂചിപ്പിക്കുന്നു.

മരിച്ചവരില്‍ കര്‍ണാടകയില്‍ നിന്നും നാല് പേരും, അസമില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു. നിലവില്‍ 5 പേരെയാണ് തിരിച്ചറിയാന്‍ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

അതിനിടെ തിക്കും തിരക്കും കൂടാന്‍ പ്രധാനകാരണം വിഐപി സന്ദര്‍ശനമാണെന്ന
Full Story
  29-01-2025
എത്രയും പെട്ടെന്ന് എന്നെ ശിക്ഷിക്കണം;നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ - രണ്ടു പേരെ വെട്ടിക്കൊന്ന പാലക്കാട്ടെ പ്രതി
എത്രയും പെട്ടെന് തന്നെ ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂവെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകള്‍ എഞ്ചിനിയറാണെന്നും മരുമകന്‍ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്ട്രേറ്റിനോട് പറഞ്ഞു. ചെന്താമരയെ അടുത്തമാസം പന്ത്രണ്ട് വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഉടന്‍ ആലത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോകും.

പൂര്‍വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ
Full Story
  24-01-2025
സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ഗുരുതരാവസ്ഥില്‍ തുടരുകയാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചത്. ആശുപത്രിയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയില്ല.

എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനില്‍ക്കുന്നത്.കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ്
Full Story
  24-01-2025
വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു: പുലിയെ വെടിവയ്ക്കാന്‍ ഉത്തരവ്
വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് (45) മരിച്ചത്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു.

മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ
Full Story
  23-01-2025
തിരുവനന്തപുരത്തെ ആതിരയുടെ മരണം: ഇന്‍സ്റ്റഗ്രാം ഫ്രണ്ട് ജോണ്‍സണ്‍ പിടിയില്‍
തിരുവനന്തപുരം കഠിനംകുളം സ്വദേശി 30 കാരിയായ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണെ ചിങ്ങവനം എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കുറിച്ചിയിലെ വീട്ടില്‍ ഹോം നഴ്സ് ആയി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് ഇവിടെ എത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപത്തു റോഡിലൂടെ നടന്നു വരികയായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതി വിഷം കഴിച്ചിട്ടുള്ളതായി പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കോട്ടയം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും
Full Story
  21-01-2025
ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയില്‍ ജയിലില്‍ സഹായം നല്‍കി: രണ്ടു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ടു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. റിമാന്‍ഡില്‍ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടിയായതിനാലാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.

ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു.
Full Story
  20-01-2025
വധശിക്ഷ കാത്തു കേരളത്തിലെ ജയിലില്‍ കഴിയുന്ന മൂന്നാമത്തെ വനിതാ പ്രതിയായി ഗ്രീഷ്മ; വധശിക്ഷ കാത്ത് ആകെ 39 പേര്‍
പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.
ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. ഇതില്‍ രണ്ട് വനിതാ കുറ്റവാളികളാണുള്ളത്. 2006 മാര്‍ച്ചില്‍ കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിത കുമാരിയാണ് കേരളത്തില്‍ ആദ്യമായി വധശിക്ഷക്ക് വിധിക്കപ്പെടുന്ന സ്ത്രീ കുറ്റവാളി.
2024ലെ വിഴിഞ്ഞം ശാന്തകുമാരി
Full Story
  19-01-2025
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തിയ യുവാക്കള്‍ കേരളത്തിലെ 72 പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് 72 പേരെന്നും റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡും മറ്റ് ആവശ്യമായ രേഖകളുമെല്ലാം ഇവര്‍ക്ക് സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. മാത്രമല്ല വ്യക്തമായി മലയാളം സംസാരിക്കുന്നവരുമാണ് ഇവര്‍. . സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. വിവാഹലോചനയുമായി പെണ്‍കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിയും
Full Story
[55][56][57][58][59]
 
-->




 
Close Window