Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ഗ്രൂമിംഗ് സംഘത്തെക്കുറിച്ച് അന്വേഷണത്തിന് തയാറാകാതെ യുകെ സര്‍ക്കാര്‍
reporter

ലണ്ടന്‍: ഗ്രൂമിംഗ് സംഘങ്ങളെക്കുറിച്ച് ദേശീയ അന്വേഷണം നടത്താനുള്ള ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നിരസിച്ചു. ബില്ലിന് വേണ്ടി വോട്ട് ചെയ്യുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച നടന്നിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക്ക് ഗവണ്‍മെന്റിന്റെ നിഷേധം ആശങ്കകള്‍ ഉയര്‍ത്തുമെന്ന് വാദിച്ചു. അതേസമയം ഇരകളുടെ ആവശ്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഭേദഗതി പാസാക്കിയാല്‍ അത് നീതി വൈകിപ്പിക്കുമെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വാദിച്ചു. അടുത്തിടെ ഈ ലൈംഗിക പീഡനക്കേസിനെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ 'ഏഷ്യന്‍' എന്ന വാക്ക് ഉപയോഗിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. 'ഏഷ്യന്‍ ഗ്രൂമിംഗ് ഗ്യാങ്ങിനെതിരെ' ആദ്യമായാണ് കേസെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ വംശജരായ ആളുകള്‍ മാത്രമായതിനാലാണ് ഏഷ്യന്‍ എന്ന വാക്ക് വിവാദത്തിന് കാരണമായത്. 'ഏഷ്യന്‍' എന്ന വാക്ക് ഉപയോഗിച്ചതില്‍ ഇന്ത്യന്‍ പ്രവാസി ഗ്രൂപ്പുകളും അതൃപ്തി പ്രകടിപ്പിച്ചു. ഈ വാക്കിന്റെ ഉപയോഗം ദക്ഷിണേഷ്യന്‍ സമൂഹത്തിലെ മുഴുവന്‍ വിഭാഗത്തെയും കുറ്റവാളികളായി കാണുമെന്നും അവര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഗ്രൂമിംഗ് സംഘങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ പോരാടിയിട്ടുണ്ട്. പല കേസുകളിലും പ്രതികള്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2004 നും 2013 നും ഇടയില്‍ ഒമ്പത് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു, അതില്‍ എട്ട് പേര്‍ ബ്രിട്ടീഷ്-പാകിസ്താന്‍ പുരുഷന്മാരാണ്. ഈ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും പണം നല്‍കി ടാക്സിയില്‍ കൊണ്ടുപോകുകയും ചെയ്യുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. അന്ന് മൊത്തം 1400 പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ക്ക് 11 വയസ്സായിരുന്നു. കുട്ടികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ചൂഷണത്തിനിരയായവരില്‍ ഭൂരിഭാഗവും വെള്ളക്കാരായ പെണ്‍കുട്ടികളാണെന്നും പ്രതികള്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നും ആരോപണമുണ്ട്.

 
Other News in this category

 
 




 
Close Window