Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
UK Special
  07-06-2026
എഐ രൂപകല്‍പ്പന ചെയ്ത പുതിയ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍; ഭാവി മഹാമാരികള്‍ തടയാന്‍ സഹായകമാകുമെന്ന് വിലയിരുത്തല്‍

ലണ്ടന്‍: കൃത്രിമ ബുദ്ധി ഉപയോഗിച്ച് പുതിയ തലമുറ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വിവിധതരം വൈറസുകള്‍ക്കെതിരെ പ്രയോഗിക്കാനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള മഹാമാരികളെ നേരിടാനും ഈ വാക്‌സിന്‍ സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വാക്‌സിന്റെ പ്രധാന ഘടകമായ ആന്റിജന്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് മനുഷ്യരില്‍ പരീക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് ഗവേഷക സംഘം വ്യക്തമാക്കി. എല്ലാത്തരം കൊറോണ വൈറസുകള്‍ക്കെതിരെയും, ഇപ്പോള്‍ മൃഗങ്ങളില്‍ മാത്രം കാണപ്പെടുന്നുവെങ്കിലും ഭാവിയില്‍ മനുഷ്യരിലേക്ക് പടര്‍ന്ന് മഹാമാരിയാകാന്‍ സാധ്യതയുള്ള വൈറസുകള്‍ക്കെതിരെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന

Full Story
  07-06-2026
ഇന്ത്യയോട് വിട പറയുമ്പോള്‍ ഹൃദയം തകരുന്നു; വികാരാധീനനായി യുകെ ട്രാവല്‍ വ്‌ലോഗര്‍ ഡേവ് ഫ്‌ലൂ

മുംബൈ: ഇന്ത്യയോടുള്ള തന്റെ അഗാധമായ സ്‌നേഹം തുറന്നുപറഞ്ഞ് വികാരാധീനനായി പ്രമുഖ യുകെ ട്രാവല്‍ വ്‌ലോഗര്‍ ഡേവ് ഫ്‌ലൂ. ഓരോ തവണയും ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഇവിടെ ലഭിച്ച സുഹൃത്തുക്കളോടും അനുഭവങ്ങളോടും വിട പറയുന്നത് തനിക്ക് അതീവ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നിന്ന് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഡേവ് തന്റെ വികാരങ്ങള്‍ പങ്കുവെച്ചത്. മുംബൈയിലെ സാക്കി നാക്കയിലെ തെരുവുകളിലൂടെ നടക്കുന്നതിനിടെയാണ് ഡേവ് ക്യാമറയ്ക്ക് മുന്നില്‍ വികാരാധീനനായത്. വര്‍ഷങ്ങളായി തന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച രാജ്യമാണ് ഇന്ത്യയെന്നും, ലോകത്തിലെ മറ്റൊരു രാജ്യത്തോടും തനിക്ക് ഇത്രയും ആഴത്തിലുള്ള സ്‌നേഹം തോന്നിയിട്ടില്ലെന്നും

Full Story
  07-06-2026
മൈക്കല്‍ ഷൂമാക്കറുടെ വീട്ടിലെ പാര്‍ട്ടിക്കുശേഷം നഴ്‌സിനെ പീഡിപ്പിച്ചെന്ന കേസ്; മുന്‍ റേസിങ് ഡ്രൈവര്‍ ജോയി മൗസണ്‍ കുറ്റവിമുക്തന്‍

ലണ്ടന്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കുശേഷം അദ്ദേഹത്തിന്റെ നഴ്‌സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരനായ മുന്‍ റേസിങ് ഡ്രൈവര്‍ ജോയി മൗസണിനെ കോടതി കുറ്റവിമുക്തനാക്കി. മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 30കാരനായ ജോയി മൗസണിനെ കോടതി വെറുതെവിട്ടത്. 2019ല്‍ ഷൂമാക്കര്‍ കുടുംബത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്ലാന്‍ഡിലുള്ള മാളികയില്‍ നടന്ന കോക്ടെയില്‍ പാര്‍ട്ടിക്കുശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം. അന്നത്തെ സാഹചര്യത്തില്‍ ബോധരഹിതയായിരുന്ന നഴ്‌സിനെ ജോയി മൗസണ്‍ രണ്ട് തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ മൈക്കല്‍ ഷൂമാക്കറുടെ

Full Story
  07-06-2026
യുകെ മലയാളികള്‍ക്കായി 'കേള്‍ക്കാം' ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടക്കം

ലണ്ടന്‍: യുകെ മലയാളി സമൂഹത്തിന്റെ മാനസികാരോഗ്യ സംരക്ഷണ രംഗത്ത് നിര്‍ണായക ഇടപെടലാകുമെന്ന് പ്രതീക്ഷിക്കുന്ന 'കേള്‍ക്കാം' ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടക്കമായി. യുകെയിലെ ഏകദേശം അഞ്ചുലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ക്യാമ്പയിന്‍, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കുന്ന ഒരു പ്രധാന ഹെല്‍പ്പ്‌ലൈന്‍ സംവിധാനമായിരിക്കും. വെസ്റ്റ്മിന്‍സ്റ്ററിലെ ഹൗസ് ഓഫ് കോമണ്‍സിലെ കമ്മിറ്റി റൂം 15ല്‍ നടന്ന ചടങ്ങിലായിരുന്നു ചരിത്രപരമായ പ്രഖ്യാപനം. ജീവിതശൈലിയിലെ മാറ്റങ്ങള്‍, കുടുംബജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍, തൊഴില്‍സ്ഥലങ്ങളിലെ മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ കാരണം

Full Story
  07-06-2026
17 വര്‍ഷം നിരപരാധിയായി ജയിലില്‍; യഥാര്‍ഥ പ്രതിക്ക് 24 വര്‍ഷം തടവ് - ശിക്ഷ 'അപമാനകരം' എന്ന് ആന്‍ഡ്രൂ മാല്‍ക്കിന്‍സണ്‍

മാഞ്ചസ്റ്റര്‍: സാല്‍ഫോര്‍ഡില്‍ 2003ല്‍ നടന്ന പീഡനക്കേസില്‍ നിരപരാധിയായ ആന്‍ഡ്രൂ മാല്‍ക്കിന്‍സണ്‍ 17 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന സംഭവത്തില്‍ യഥാര്‍ഥ പ്രതിയായ പോള്‍ ക്വിന്നിനെ ശിക്ഷിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനം. ക്വിന്നിന് കോടതി 24 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും 14 വര്‍ഷത്തിന് ശേഷം പരോളിന് അര്‍ഹത നേടാമെന്ന സാഹചര്യത്തെയാണ് മാല്‍ക്കിന്‍സണ്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 2003 ജൂലൈ 19ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന 30 വയസ്സുള്ള യുവതിയെ പോള്‍ ക്വിന്‍ പിന്തുടര്‍ന്ന് റോഡില്‍ നിന്ന് വലിച്ചിഴച്ച് മോട്ടര്‍വേയുടെ അരികിലേക്ക് കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍

Full Story
  06-06-2026
20 വര്‍ഷത്തെ കാത്തിരിപ്പ്: വര്‍ഷയ്ക്ക് കിട്ടിയത് 85 കോടി രൂപ: 20 വര്‍ഷം നീണ്ട ഡിവോഴ്‌സ് കേസില്‍ വന്‍ തുക നഷ്ടപരിഹാരം
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട വിവാഹ മോചന കേസില്‍ ഒടുവില്‍ ഇന്ത്യക്കാരിക്ക് 85 കോടി രൂപയോളം നഷ്ടപരിഹാരം. ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹ്ലിയാണ് യുകെയിലെ തന്നെ ശ്രദ്ധേയമായ വിവാഹ മോചന കേസുകളില്‍ ജയിച്ചത്. 2002 ലാണ് പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഭദ്രേഷ് ഗോഹ്ലിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് വര്‍ഷ കോടതിയെ സമീപിച്ചത്. മൂന്നു മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. കേസ് ഏകദേശം മൂന്നരക്കോടിയോളം രൂപ നല്‍കി ഭദ്രോഷ് ഒത്തുതീര്‍പ്പാക്കി. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും വര്‍ഷയ്ക്ക് നല്‍കി.

എന്നാല്‍ തന്റെ ഭര്‍ത്താവ് ഗുരുതര ക്രമക്കേട് കാട്ടിയെന്നും ആസ്തി സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന് വര്‍ഷ കണ്ടെത്തി. മതിയായ തെളിവുകള്‍ പിന്നീടാണ് ലഭിച്ചത്. ഇതിനിടെ സാമ്പത്തിക തട്ടിപ്പ്
Full Story
  06-06-2026
റിക്രൂട്‌മെന്റ് ക്ലിയര്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ ഫൈന്‍ അടയ്‌ക്കേണ്ടി വരും: സ്റ്റുഡന്റ് വിസയില്‍ പുതിയ നിര്‍ദേശം
വിദേശ വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍. നേരത്തേ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടു തുടങ്ങിയതോടെ സ്റ്റുഡന്റ് വിസയിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോഴ്സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്നവരുടെ എണ്ണം ഒരു നിശ്ചിത പരിധിയില്‍ കടന്നാല്‍ ഇനിമുതല്‍ ആ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തരവാദിത്തത്തോടെ റിക്രൂട്ട്മെന്റുകള്‍ നടത്തിയില്ലെങ്കില്‍, പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ യൂണിവേഴ്സിറ്റികള്‍
Full Story
  06-06-2026
യുകെയില്‍ ടിവി ലൈസന്‍സ് ഫീസ് വീണ്ടും ഉയരാന്‍ സാധ്യത; ജനരോഷം ശക്തം

ലണ്ടന്‍: യുകെയില്‍ ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. ജീവിതച്ചെലവ് കുത്തനെ ഉയരുകയും കുടുംബങ്ങള്‍ സാമ്പത്തിക സമ്മര്‍ദം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടിവി ലൈസന്‍സ് ഫീസിലും വര്‍ധനവ് വരുന്നത്. 2026 ഏപ്രില്‍ 1 മുതല്‍ കളര്‍ ടിവി ലൈസന്‍സ് ഫീസ് പ്രതിവര്‍ഷം £180 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിക്കുള്ള ലൈസന്‍സ് ഫീസ് £60.50 ആണ്. 2026-27 വര്‍ഷത്തേക്കുള്ള നിരക്കുകള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ധാരണപ്രകാരം ലൈസന്‍സ് ഫീസ് 2027 ഏപ്രിലിലും CPI പണപ്പെരുപ്പ നിരക്കിനനുസരിച്ച് വീണ്ടും ഉയരും. ഇതോടെ ഫീസ് £191 വരെ എത്താമെന്ന ആശങ്കയാണ് ഉയരുന്നത്. ലൈസന്‍സ് ഫീസ് തുടര്‍ച്ചയായി ഉയരുന്നത് സാധാരണ

Full Story
[1][2][3][4][5]
 
-->




 
Close Window