Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  17-04-2024
കൊച്ചിയില്‍ പലസ്തീനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവം; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജൂത വനിതകള്‍ക്കെതിരെ കേസ്
കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്. ഫോര്‍ട്ട് കൊച്ചിയില്‍ ഇവര്‍ താമസിക്കുന്ന ഹോം സ്റ്റേയില്‍ പൊലീസിന്റെ നിരീക്ഷണത്തിലാകും യുവതികള്‍ ഉണ്ടാവുകയെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസിപി കെ.ആര്‍. മനോജ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത്
Full Story
  17-04-2024
യുകെയില്‍ നിന്നു കൊച്ചിയില്‍ വരുന്ന മലയാളികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് ലഭിക്കും; നടപ്പാക്കുന്നത് സിക്കോ മൊബിലിറ്റി സ്റ്റാര്‍ട്ട് അപ്പ് കമ്പിനി
കൊച്ചി നഗരത്തില്‍ കീശകാലിയാകാതെ ചുറ്റിക്കറങ്ങാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മറൈന്‍ ഡ്രൈവ്, ബ്രോഡ്വെ എന്നിവിടങ്ങളില്‍ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കാം. പൂര്‍ണമായും മൊബൈല്‍ ആപ്പ് വഴിയാണ് പ്രവര്‍ത്തനം യുലു എന്ന മൊബൈല്‍ ആപ്പ് വഴി പേയ്മെന്റ് ചെയ്ത് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാഹനം അണ്‍ലോക്കാകും. അര മണിക്കൂര്‍ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക് വരുന്നത്.

പൂര്‍ണമായും കാര്‍ബണ്‍ രഹിതമായാണ് യുലു സ്‌കൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററി
Full Story
  16-04-2024
പത്തനംതിട്ടയില്‍ താലി കെട്ടാന്‍ എത്തിയ വരന് മദ്യലഹരിയില്‍ കാല്‍ ഉറയ്ക്കുന്നില്ല: വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തു

വിവാഹത്തിന് മദ്യപിച്ചെത്തി പള്ളിയില്‍ പ്രശ്നമുണ്ടാക്കിയ വരനെ വിവാഹ വേഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി. വിവാഹ ചടങ്ങുകള്‍ക്കായി പള്ളിമുറ്റത്തെത്തിയ 32കാരനായ വരന്‍ പാടുപെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതല്‍ വഷളായി. വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ എത്തിയ വൈദികനോട് പോലും ഇയാള്‍ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരന്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

Full Story
  16-04-2024
മലയാളികളുടെ ഹൃദയത്തിലേക്ക് ഭക്തിസംഗീതം പ്രവഹിപ്പിച്ച സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു: യാത്രയാകുന്നത് ചെമ്പൈയുടെ ശിഷ്യന്‍
മുതിര്‍ന്ന സംഗീതജ്ഞന്‍ കെ.ജി. ജയന്‍ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടന്‍ മനോജ് കെ. ജയന്‍ മകനാണ്. ഭക്തിഗാനങ്ങള്‍ക്കും വയലിന്‍ വായനയിലും പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു.

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. കേരള സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ല്‍ പത്മശ്രീ ലഭിച്ചു.

1934 നവംബര്‍ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്നം കെ.ജി. ജയനും സഹോദരന്‍ വിജയനും ദക്ഷിണേന്ത്യയില്‍ അവരുടെ ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, സ്റ്റേജ്
Full Story
  08-04-2024
തിരുവന്തപുരത്ത് 16 വയസ്സുകാരിയെ മൂന്നു യുവാക്കള്‍ റബര്‍തോട്ടത്തില്‍ ബലാല്‍സംഗം ചെയ്തു: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് പീഡനം
പതിനാറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂര്‍ സ്വദേശി ഹുസൈന്‍, വെങ്കുളം സ്വദേശി രാഖില്‍, മാന്തറ സ്വദേശി കമാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹുസൈന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് കുട്ടിയെ വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. സമീപപ്രദേശത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ചാണ് മൂവര്‍ സംഘം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കിയായിരുന്നു പീഡനം. പീഡനത്തിനു ശേഷം കുട്ടിയെ ഇവര്‍
Full Story
  05-04-2024
മൂവാറ്റുപുഴയില്‍ നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായ ബംഗാള്‍ സ്വദേശിയായ 25 വയസ്സുകാരന്‍ മരിച്ചു
മൂവാറ്റുപുഴയില്‍ അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ പത്തുപേര്‍ കസ്റ്റഡിയിലായി. പത്തുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. പെണ്‍സുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.
ദേഹത്ത് രക്തകറയുമായി വന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിനെ
Full Story
  05-04-2024
പാലക്കാടു നിന്നു കാണാതായ 35 വയസ്സുകാരിയുടേയും 53 വയസ്സുകാരന്റെയും മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി
പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാര്‍ച്ച് 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

സിന്ധുവിനെ കൊന്ന ശേഷം വിനോദ് ജീവനൊടുക്കിയെന്നാണ് സംശയം. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ്
Full Story
  01-04-2024
അയര്‍ലന്റില്‍ താമസിക്കുന്ന ടിന്റുവിന്റെ ഭര്‍ത്താവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
അയര്‍ലന്‍ഡില്‍ താമസിക്കുന്ന ടിന്റുവിന്റെ ഭര്‍ത്താവ് നാട്ടിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍. ചന്ദനക്കാംപാറ വെട്ടത്ത് വീട്ടില്‍ ബൊബിറ്റ് മാത്യുവാണു (42) മരിച്ചത്. മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരമാണു ബൊബിറ്റ്. വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിഎസ്എന്‍എല്‍ ഭവനിലെ സ്പോര്‍ട്സ് അസിസ്റ്റന്റായിരുന്നു.

ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയര്‍ലന്‍ഡ്). മകന്‍: എയ്ഞ്ചലോ. സഹോദരങ്ങള്‍: ബോണി മാത്യു, ഹിമ മരിയ മാത്യു. സംസ്‌കാരം
Full Story
[1][2][3][4][5]
 
-->




 
Close Window