Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
UK Special
  17-04-2024
യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് ഐഎംഎഫ്, ആത്മവിശ്വാസത്തില്‍ ചാന്‍സലറും

ലണ്ടന്‍: യുകെയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അത്ര സുഖകരമായ പ്രവചനങ്ങളല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നടത്താറുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രവചനങ്ങളും അട്ടിമറിച്ച് രാജ്യം മുന്നേറുന്ന കാഴ്ചയും പതിവാണ്. 2024-ല്‍ യുകെ ജിഡിപി കേവലം 0.5% വളര്‍ച്ച മാത്രമാണ് നേടുകയെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. സമ്പദ്ഘടനയുടെ മികവിന് പകരം ഉയരുന്ന ജനസംഖ്യയാണ് ഇതിന് ഊര്‍ജ്ജം പകരുകയെന്നും ഐഎംഎഫ് പറയുന്നു. അതേസമയം കുറയുന്ന പണപ്പെരുപ്പവും, താഴുന്ന പലിശ നിരക്കുകളും ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗവണ്‍മെന്റ്. യുകെയുടെ ജിഡിപി കുടിയേറ്റക്കാരുടെ വരവിന്റെ ബലത്തിലാണ് മുന്നേറുന്നതെന്നാണ് ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്

Full Story
  17-04-2024
2009 ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി യുകെ

ലണ്ടന്‍: 2009-നു ശേഷമുള്ളവര്‍ സിഗരറ്റ് ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നീക്കത്തെ പിന്തുണച്ച് എംപിമാര്‍. പ്രധാനമന്ത്രി ഋഷി സുനക് മുന്‍കൈയെടുത്ത ഈ നീക്കത്തില്‍ മുന്‍ പ്രധാന മന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി ടോറി നേതാക്കളുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പുതിയ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് രംഗത്ത് വന്നിരുന്നു. 67നെതിരെ 383 വോട്ടുകള്‍ക്കാണ് ടുബാക്കോ ആന്‍ഡ് വേപ്സ് ബില്‍ പാസായത്. ഇവ പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ യുകെയിലെ പുകവലി നിയമങ്ങള്‍ ലോകത്തിലെ ഏറ്റവും കര്‍ശന നിയമങ്ങളില്‍ ഒന്നായി മാറും. ന്യൂസിലന്‍ഡില്‍ നേരത്തെ സമാനമായ ഒരു നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് വന്ന

Full Story
  17-04-2024
സ്‌കൂളില്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ സാധിക്കില്ല, ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി യുകെ കോടതി തള്ളി

ലണ്ടന്‍ : സ്‌കൂളിലെ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂളിനെതിരായി നല്‍കിയ ഹര്‍ജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികള്‍ കൊണ്ട് ലണ്ടനില്‍ തന്നെ ഏറ്റവും പ്രശസ്തമായ നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെന്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹര്‍ജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്‌കൂളില്‍ പൊതു പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ മതപരമായ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നത് വിലക്കിയിട്ടുള്ളതായി സ്‌കൂളില്‍ ചേരുമ്പോള്‍ തന്നെ ഒപ്പിട്ട്

Full Story
  17-04-2024
മകനും കുടുംബത്തോടുമൊപ്പം താമസിക്കാന്‍ യുകെയില്‍ വിസിറ്റിങ് വിസയിലെത്തിയ പിതാവ് മരിച്ചു

ലങ്കാഷെയര്‍: മകനെയും കുടുംബത്തെയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്‍പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്‍പാണ് മാത്തച്ചനും ഭാര്യയും എത്തിയത്.

കഴിഞ്ഞ ഞായറാഴ്ച വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക് പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ തുടരുമ്പോള്‍ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മകന്‍ ഡിബിനും മരുമകള്‍ ജോഷ്നിയും ഇതേ ആശുപത്രിയില്‍ തന്നെ

Full Story
  17-04-2024
മുംബൈ- ലണ്ടന്‍ വിമാനം രക്ഷപെട്ടത് തലനാരിഴയ്ക്ക്, കൊച്ചി- ലണ്ടന്‍ വിമാനത്തിന്റെ റൂട്ട് മാറ്റി

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍നിന്നു മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ ഇന്ത്യ വിമാനവുമാണ് ഏപ്രില്‍ 13, 14 തീയതികളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും മുകളിലൂടെ പറന്നതെന്ന് ഫ്ളൈറ്റ് റഡാര്‍ 24ന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് മുന്നൂറോളം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിത്.

Full Story
  16-04-2024
മകന്റെയൊപ്പം കുറച്ചു ദിവസം താമസിക്കാനെത്തിയ കാസര്‍കോട് സ്വദേശി യുകെയില്‍ അന്തരിച്ചു: വിട പറഞ്ഞത് ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവ്
വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയ 71 വയസ്സുകാരന്‍ അന്തരിച്ചു. കാസര്‍ഗോഡ് കല്ലാര്‍ സ്വദേശി നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് മരിച്ചത്. ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്നേ യുകെയിലെത്തിയ ഡിബിനും കുടുംബത്തിനും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്നേയാണ് മാത്തച്ചനും ഭാര്യയും ബ്ലാക്ക് പൂളിലെത്തിയത്.
എന്നാല്‍ ഞായറാഴ്ച വെളുപ്പിന് 12.30 ഓടെ വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക്പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മാത്തച്ചന് നേരത്തെ തന്നെ അയോട്ടിക് അനൂറിസം എന്ന അസുഖം ഉണ്ടായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഉടനെ കാര്‍ഡിയാക് യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.


മകന്‍ ഡിബിനും മരുമകള്‍ ജോഷ്നിയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍
Full Story
  16-04-2024
ഹാരി രാജകുമാരന്‍ ഒരു മില്യണ്‍ പൗണ്ട് തിരിച്ചടയ്ക്കണമെന്ന് കോടതി ഉത്തരവ്: വിധി വന്നത് സുരക്ഷ വെട്ടിച്ചുരുക്കിയതിന് എതിരേ നല്‍കിയ ഹര്‍ജിയില്‍
കോടതി വ്യവഹാരത്തില്‍ ഹാരി രാജകുമാരനു തിരിച്ചടി. പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസില്‍ പ്രതികൂല വിധിയാണ് ഉണ്ടായത്. പ്രിന്‍സ് ഹാരി 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാനാണു കോടതി വിധി. പോലീസ് സുരക്ഷ കുറയ്ക്കാനുള്ള ഹോം ഓഫീസ് തീരുമാനത്തിന് എതിരെ ഹൈക്കോടതി പോരാട്ടം നടത്തിയ ഹാരി രാജകുമാരനോട് കോടതി ചെലവുകള്‍ അടയ്ക്കാനാണു നിര്‍ദ്ദേശം. സ്വന്തം നിയമ ചെലവുകള്‍ ഉള്‍പ്പെടെ ഏകദേശം 1 മില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ ബില്ലാണ് ഇതോടെ രാജകുമാരനെ കാത്തിരിക്കുന്നത്.

തുക പകുതിയാക്കി കുറയ്ക്കണമെന്ന ഹാരിയുടെ അപേക്ഷ ജഡ്ജ് തള്ളി. സസെക്സ് ഡ്യൂക്കിന്റെ കേസ് നഷ്ടമായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഡ്യൂക്കിന്റെ ശ്രമവും ജഡ്ജ് അംഗീകരിച്ചില്ല. എന്നിരുന്നാലും കേസ്
Full Story
  16-04-2024
യുകെയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവില്‍ വലിയ പ്രതീക്ഷ വേണ്ട: രണ്ടു ശതമാനം മാത്രമേ കൂട്ടാനാകൂ എന്നാണ് എന്‍എച്ച്എസ് നിലപാട്
2% ശമ്പള വര്‍ധന മാത്രമേ നിലവിലെ സാഹചര്യത്തില്‍ നടക്കൂവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് ആവശ്യമാണ്.


2021-ല്‍ ട്രഷറി അംഗീകരിച്ച എന്‍എച്ച്എസ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് പ്രകാരം 2024/25 വര്‍ഷത്തേക്ക് 2% വര്‍ദ്ധന മാത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്. പണപ്പെരുപ്പ നിരക്കിലും ഏറെ താഴെയാണിത്. ഗവണ്‍മെന്റ് അധിക ഫണ്ടിംഗ് നല്‍കാതെ ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍
Full Story
[4][5][6][7][8]
 
-->




 
Close Window