Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ആരോഗ്യം
  06-07-2022
മറ്റുള്ളവരുടെ മുഖം തിരിച്ചറിയാനാവാത്ത പ്രോസോഫിനോസിയ രോഗം ബാധിച്ചു: നടി ഷെനാസ് സ്വയം വെളിപ്പെടുത്തി
അപൂര്‍വ രോഗം പിടികൂടിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെനാസ് ഇപ്പോള്‍. പ്രോസോഫിനോസിയ (Prosopagnosia) അഥവാ മുഖാന്ധത എന്ന അസുഖമാണ് ഷെനാസിനെ ബാധിച്ചത്. ആളുകളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രോസോഫിനോസിയ.
ഷാഹിദ് കപൂര്‍ നായകനായ ഇഷ്ഖ് വിഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി. അഭിനയലോകത്തു നിന്ന് മാറി ഇപ്പോള്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ട്രാവല്‍ വ്‌ളോഗര്‍ കൂടിയാണ് ഷെനാസ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷെനാസ് തന്റെ അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞത്. എന്തുകൊണ്ടാണ് ആളുകളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതെന്ന് താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും ഇതില്‍ തനിക്ക് ലജ്ജ തോന്നിയിരുന്നുവെന്നും ഷെനാസ് പറയുന്നു. ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍
Full Story
  28-06-2022
കോവിഡ് രോഗം വര്‍ധിച്ചതായി സര്‍ക്കാര്‍: മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് ഇറങ്ങി: ഫൈന്‍ 500 രൂപ
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.


ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കണം. മാസ്‌ക്
Full Story
  21-06-2022
പെട്ടന്ന് ഹൃദയത്തിന്റെ മിടിപ്പ് കൂടിയതായി തോന്നിയാല്‍ എന്തു ചെയ്യണം? വിദഗ്ധരുടെ ഉപദേശം ശ്രദ്ധിക്കുക
ആറു മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഒരു മിനിറ്റില്‍ 70-100 ബീറ്റ്‌സ് ആണ് ശരിയായ ഹൃദയമിടിപ്പ്. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഒരു മിനിറ്റില്‍ 60 - 100 മിടിപ്പ് ആണ് നോര്‍മല്‍ ആയ ഹാര്‍ട്ട് റേറ്റ്. ഹൃദയമിടിപ്പ് വര്‍ധിച്ചാലുടന്‍ തന്നെ ആ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കണം. എന്നാല്‍ ഈ സമയത്തിനിടയില്‍ ഹാര്‍ട്ട് റേറ്റ് നിയന്ത്രണത്തിലാക്കാന്‍ ചില കാര്യങ്ങള്‍ ആ വ്യക്തിക്കുതന്നെ സ്വയം ചെയ്യാം. ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകാന്‍ വര്‍ധിച്ച ഹൃദയമിടിപ്പ് കാരണമാകും. സ്‌ട്രെസ്, ഉത്കണ്ഠ, അമിത മദ്യപാനം, വായുകോപം ഇവയെല്ലാം ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കുമ്പോള്‍ ശ്വസനാവയവങ്ങള്‍ക്കു വേദനയും അസ്വസ്ഥതയും
Full Story
  21-06-2022
വണ്ണമുള്ള പുരുഷന്മാരോട് സ്ത്രീകള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിന് ഗവേഷകരുടെ വിശദീകരണം ഇതാ എത്തിയിരിക്കുന്നു
തടിയുളള പുരുഷന്മാര്‍ കിടക്കയില്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കുമെന്നാണ് ഒട്ടുമിട്ട സ്ത്രീകളും വിശ്വസിക്കുന്നതെന്ന് പഠനം പറയുന്നു. ബോഡി മാസ് ഇന്‍ഡക്സ് കൂടിയ പുരുഷന്മാര്‍ക്ക് മെലിഞ്ഞ പുരുഷന്മാരേക്കാള്‍ 7.3 മിനിറ്റുകള്‍ കൂടി വേഴ്ചയിലേര്‍പ്പെടാന്‍ സാധിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇംപൊട്ടെന്‍സ് നടത്തിയ പഠനത്തില്‍ തെളിയുന്നത്. കിടക്കയില്‍ പങ്കാളിയെ കൂടുതല്‍ കംഫര്‍ട്ടബിളാക്കാന്‍ തടിയുള്ള പുരുഷന്മാര്‍ക്ക് സാധിക്കുമെന്നും ഭൂരിഭാഗം സ്ത്രീകളും വിശ്വസിക്കുന്നു.

വണ്ണമുള്ളവര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിരിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. മെലിഞ്ഞിരിക്കുന്നവര്‍ വഞ്ചിക്കാന്‍ സാധ്യതയുണ്ടെന്നും തടിച്ചവര്‍ അങ്ങനെയല്ലെന്നും വിശ്വസിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ
Full Story
  07-06-2022
അമേരിക്കന്‍ കമ്പനി കാന്‍സര്‍ ചികിത്സയ്ക്ക് മരുന്ന് കണ്ടെത്തി: പരീക്ഷണം നടത്തിയ എല്ലാവരുടേയും രോഗം മാറി: ഒരു ഡോസിന് വില എട്ടര ലക്ഷം
പുതിയ കോളോറെക്ടല്‍ കാന്‍സര്‍ മരുന്ന് പരീക്ഷണത്തില്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത് വലിയ ഫലമാണ്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്ററില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പനായ ഗ്ലാക്സോസ്മിത്ത്ക്ലൈന്റെ സഹകരണത്തോടെയാണ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ ഡോസ്റ്റാര്‍ലിമാബിന്റെ പരീക്ഷണമാണ് പ്രതീക്ഷകള്‍ക്കും അപ്പുറം വിജയമായത്. അതീവ മാരകമായ രോഗത്തിനെതിരെ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് പുതിയ മരുന്ന് വാഗ്ദാനം ചെയ്യുന്നത്. എന്നുമാത്രമല്ല ഇത് പരീക്ഷിച്ച എല്ലാവരിലും അമ്പരപ്പിക്കുന്ന രീതിയില്‍ രോഗം ഭേദമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഒരു ഡോസിന് 11,000 ഡോളര്‍ (എട്ടരലക്ഷത്തിലധികം രൂപ) ചെലവ് ഉണ്ട്. ഭാവിയില്‍ കൂടുതലായിനിര്‍മിച്ചാല്‍ വിലകുറയാം.

ട്രയല്‍സ് പൂര്‍ത്തിയാക്കി ഒരു
Full Story
  06-06-2022
സ്ഥിരമായി കംപ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാറുണ്ടോ? വലതു കൈ തരിപ്പുണ്ടോ? കാര്‍പല്‍ ടണല്‍ സിന്‍ട്രോം സാധ്യതയുണ്ട്
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകും എന്നത് ഒരു വാസ്തവം തന്നെയാണ്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ഒരു ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നതു മുതല്‍ ഒരു കുപ്പിയുടെ അടപ്പു തിരിച്ചടയ്ക്കുന്നത് പോലെയുള്ള ലളിതമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.

കാര്‍പല്‍ ടണല്‍ എന്‍ട്രാപ്മെന്റ് സിന്‍ഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങള്‍ ആയ തള്ളവിരല്‍, ചൂണ്ടുവിരല്‍, നീണ്ട വിരല്‍, മോതിരവിരലിന്റെ പകുതി എന്നിവയില്‍ മരവിപ്പ്, തരിപ്പ് അല്ലെങ്കില്‍ കത്തുന്ന സംവേദനങ്ങള്‍ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ കൈയുടെ
Full Story
  06-06-2022
കോവിഡ് നെഗറ്റിവാണ്: എന്നാലും വിശ്രമം വേണം: കോവിഡ് പോസിറ്റിവ് വാര്‍ത്തകളില്‍ മന്ത്രി വീണയുടെ വിശദീകരണം
കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെത്തുടര്‍ന്ന് ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ മന്ത്രി റദ്ദാക്കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രി വീണയുടെ കുറിപ്പ്:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ഡെങ്കിയും നെഗറ്റീവ്. വൈറല്‍ ഫീവര്‍
Full Story
  25-05-2022
മങ്കി പോക്‌സ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: ലൈംഗിക ബന്ധത്തിലൂടെയും പകര്‍ച്ച സാധ്യത ഉണ്ട്: രോഗ ലക്ഷണങ്ങള്‍
കുരങ്ങ് പനി എന്ന പേരാണ് നമ്മള്‍ നേരത്തേ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസിനും നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ മങ്കി പോക്‌സിനെ കുരങ്ങു പനി എന്ന് വിളിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കാം. ആദ്യമായി കുരങ്ങുകളിലാണ് കണ്ടെത്തിയത് എന്നതുകൊണ്ടാവാം മങ്കി പോക്‌സിന് ഇങ്ങനെയൊരു വിളിപ്പേര് വന്നത്. രോഗം ബാധിച്ച ആളുകളുടെ ശ്വസന സ്രവങ്ങളില്‍ നിന്നോ (ഞലുെശൃമീേൃ്യ ലെരൃലശേീി)െ, രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളില്‍ നിന്നോ(ടസശി ഹലശെീി)െ, രോഗികള്‍ ഉപയോഗിച്ച ബെഡ്, പുതപ്പ്, ടവല്‍ എന്നിവയില്‍ നിന്നോ രോഗം മറ്റുള്ളവരിലേക്ക് പടരാം. നാം സംസാരിക്കുമ്പോഴും മറ്റുമുണ്ടാകുന്ന ചെറു കണികകള്‍ വഴി രോഗം പകരാന്‍ ദീര്‍ഘ നേരം മുഖാമുഖം സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളെ
Full Story
[7][8][9][10][11]
 
-->




 
Close Window