Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  02-07-2025
ബ്രിട്ടനില്‍ താപനില 35 ഡിഗ്രിയിലേക്ക് കടക്കുകയാണ്: തിരക്കേറിയ ബീച്ചുകളുടെയും സ്വിമ്മിംഗ് പൂളുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു
പ്രായമായവരും രോഗികളും കുട്ടികളും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനാവാതെ വെല്ലുവിളി നേരിടുകയാണ്. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ ഇവിടെ താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. തിരക്കേറിയ ബീച്ചുകളുടെയും സ്വിമ്മിംഗ് പൂളുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില ബീച്ചുകള്‍ ആളുകളെ കൊണ്ട് പൂര്‍ണ്ണമായും നിറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടന്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് ഒരു ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 6 മണിവരെ ഈ അലര്‍ട്ട് പ്രാബല്യത്തില്‍ ഉണ്ടാകും. അതിനിടയില്‍, ഇന്ന് ചൂട്
Full Story
  02-07-2025
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയല്‍ ട്രെയിന്‍ 2027 ഓടെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്
ഉപയോഗത്തിന്റെയും പണത്തിന്റെ മൂല്യത്തിന്റെയും അവലോകനത്തിന് ശേഷമാണ് ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ച പ്രഖ്യാപിച്ച ചെലവ് ലാഭിക്കല്‍ നടപടിയുടെ ഭാഗമായി ട്രെയിന്‍ നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചത്. 1842-ലാണ് ട്രെയിന്‍ ആരംഭിക്കുന്നത്. വിക്ടോറിയ രാജ്ഞി ഇംഗ്ലണ്ടിലെ സ്ലോയില്‍ നിന്ന് ലണ്ടന്‍ പാഡിംഗ്ടണ്‍ സ്റ്റേഷനിലേക്ക് പ്രത്യേകം നിര്‍മ്മിച്ച ട്രെയിനില്‍ യാത്ര ചെയ്തത് മുതലാണ് ഇത് രാജകുടുംബത്തിന്റെ സ്വത്തായി മാറിയത്. സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്സും ഒരു ഓഫീസും ഉള്‍പ്പെടെ ഒമ്പത് വണ്ടികളുള്ള റോയല്‍ ട്രെയിന്‍ 1977-ല്‍ എലിസബത്ത് രാജ്ഞിയുടെ രജത ജൂബിലിക്കായി അവതരിപ്പിച്ചു.

എന്നാല്‍ റോയല്‍ ഹൗസ്ഹോള്‍ഡിന്റെ വാര്‍ഷിക അക്കൗണ്ട്സ് റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരിയില്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ രാജാവിന്റെ
Full Story
  02-07-2025
സ്‌ട്രോക്ക് രോഗികളുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും, ചികിത്സ ലഭ്യമാക്കുന്നതിലും എന്‍എച്ച്എസ് പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ഓംബുഡ്‌സ്മാനാണ് സ്‌ട്രോക്ക് രോഗികളെ പരിചരിക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നതായി കുറ്റപ്പെടുത്തുന്നത്.

വേള്‍ഡ് സ്‌ട്രോക്ക് അസോസിയേഷന്‍ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഈ വര്‍ഷം 12 മില്ല്യണ്‍ പേര്‍ക്ക് സ്‌ട്രോക്ക് നേരിടാം. ഇതില്‍ 6.5 മില്ല്യണ്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നായ സ്‌ട്രോക്ക് ബാധിച്ച് പ്രതിവര്‍ഷം 34,000 പേരാണ് മരിക്കുന്നത്.

ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. മുഖം കോടുന്നതും, കൈകള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നതും, സംഭാഷണം പ്രശ്‌നമാകുന്നതും ഉള്‍പ്പെടെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ എന്‍എച്ച്എസ് ഫാസ്റ്റ്
Full Story
  02-07-2025
ഭവന വിപണിയില്‍ ഇടിവ്; 2 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവ്‌
നികുതി ഇളവ് അവസാനിച്ചതോടെ വീടുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി ആയ നേഷന്‍വൈഡിന്റെ കണക്കനുസരിച്ച് ജൂണില്‍ ഒരു വീടിന്റെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റൈറ്റ്മൂവ് ജൂണില്‍ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താന്‍ വില്‍പ്പനക്കാര്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെയും
Full Story
  01-07-2025
ലിങ്കണ്‍ഷെയറിലെ 5വയസുകാരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത് ബിസ്‌കറ്റാണെന്ന് അന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം
സ്റ്റാംഫോര്‍ഡിലെ ബാര്‍നാക്ക് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ബെനഡിക്ട് ബ്ലൈത്ത് (5) മരിച്ചിട്ട് ഈ ഡിസംബര്‍ 1ന് നാലു വര്‍ഷം തികയുകയാണ്. കുട്ടി ബിസ്‌കറ്റ് കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന കണ്ടെത്തലുമായി പീറ്റര്‍ബറോ ടൗണ്‍ ഹാളിലെ ജൂറിക്ക് മുന്നില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നിരവധി അലര്‍ജികളുള്ള കുട്ടിയായിരുന്നു മകനെന്ന് അമ്മ ഹെലന്‍ അറിയിച്ചു. കുട്ടിക്ക് പാല്‍, മുട്ട, ചിലതരണം അണ്ടിപ്പരിപ്പുകള്‍ എന്നിവയോട് അലര്‍ജിയുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 30ന് ബെനഡിക്ടിനെ സ്‌കൂളില്‍ അയച്ചിരുന്നില്ല. പിറ്റേന്ന് ഡിസംബര്‍ 1ന് പതിവു പോലെ സ്‌കൂളിലെത്തി. വീട്ടില്‍ നിന്നു കൊണ്ടുവന്ന
Full Story
  01-07-2025
മൂന്നു മാസത്തിനിടെ ഒരേ കുടുംബത്തില്‍ രണ്ടാമതും മരണം: രണ്ടു മക്കളേയും നഷ്ടമായ തോമസിനേയും സ്മിതയേയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?
സ്വിന്‍ഡണില്‍ താമസിക്കുന്ന മലയാളി കുടുംബത്തില്‍ മൂന്നു മാസത്തിനിടെ രണ്ടാമത്തെ മരണം. ഏഴുവയസുകാരനായ ഐഡനാണു മരിച്ചത്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകനാണ് ഐഡന്‍. ഐഡന്റെ സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്. ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു ഐഡനും ഐറിനും.
മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്.
Full Story
  30-06-2025
രോഗികള്‍ക്കു ചികിത്സയില്‍ തൃപ്തിയില്ലെങ്കില്‍ ആ ആശുപത്രിക്ക് സര്‍ക്കാര്‍ ഫണ്ട് കിട്ടില്ല: പുതിയ പദ്ധതി
യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സയില്‍ സംതൃപ്തി ഇല്ലെങ്കില്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു ഭാഗം നഷ്ടപ്പെടുന്ന വിധത്തില്‍ പുതിയ പദ്ധതി. രോഗികള്‍ ഉപയോഗിച്ച സേവനത്തിന് പൂര്‍ണ്ണ ഫണ്ടിംഗ് നല്‍കണോ, അതോ അതിലൊരു ഭാഗം റീജ്യണല്‍ ഫണ്ടിലേക്ക് വകമാറ്റണോ എന്നാണ് ചോദ്യം വരിക. രോഗികള്‍ അസന്തുഷ്ടരാണെങ്കില്‍ 10 ശതമാനത്തോളം കുറയ്ക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.
ഇതുവഴി രോഗികളുടെ ഭാഗം കേള്‍ക്കാന്‍ ആശുപത്രികള്‍ തയാറാകുകയും, കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് മേല്‍ ഉപകരണമില്ലാതെ സര്‍ജറി നടത്തുന്നത് പോലെയാണ് ഈ പദ്ധതിയെന്ന് ഡോക്ടര്‍മാര്‍
Full Story
  30-06-2025
യുകെയില്‍ 200 പുതിയ നഴ്‌സറികള്‍: കുട്ടികളെ നോക്കാന്‍ ഇനി വേറെ ആളെ അന്വേഷിക്കണ്ട
ഇംഗ്ലണ്ടില്‍ പുതുതായി 200 നഴ്‌സറികള്‍ വരുന്നു. ഈ സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ ഏകദേശം 200 സ്‌കൂള്‍ അധിഷ്ഠിത നഴ്‌സറികള്‍ ആണ് പുതുതായി തുറക്കുക. പദ്ധതി പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികള്‍ക്കും പ്രയോജനം ചെയ്യും. നിലവില്‍ കുഞ്ഞു കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് വിസിറ്റിംഗ് വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നഴ്‌സറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സജ്ജമാക്കുന്നതിനുള്ള
Full Story
[188][189][190][191][192]
 
-->




 
Close Window