Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  15-05-2025
വിസ നിയമങ്ങളിലെ മാറ്റം യുകെ യൂണിവേഴ്‌സിറ്റികളെ തകര്‍ച്ചയിലേക്ക് നയിക്കും

ലണ്ടന്‍: ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയിലെ മാറ്റങ്ങള്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ഭയക്കുന്നു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കാനാണ് ധവളപത്രം നിഷ്‌കര്‍ഷിക്കുന്നത്. ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കം നേരിടുന്ന യൂണിവേഴ്സിറ്റികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് വിദേശ വിദ്യാര്‍ത്ഥികളെ അകറ്റാന്‍ കാരണമാകുമെന്ന ആശങ്കയുണ്ട്. വിദേശത്ത് നിന്നുമെത്തുന്നവര്‍ 54% വിദ്യാര്‍ത്ഥികളായ കിംഗ്സ് കോളേജ് ലണ്ടന്‍ ഇനി എങ്ങനെ ഈ റിക്രൂട്ട്മെന്റ് തുടരുമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

കേരളത്തില്‍

Full Story
  15-05-2025
ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ ഒരുങ്ങുന്നു

ലണ്ടന്‍: നിരവധി നഴ്സുമാര്‍ യുകെ ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രാജ്യം വിടാന്‍ ആലോചിക്കുകയാണ്. റോയല്‍ കോളജ് ഓഫ് നഴ്സിങ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വിദേശ നഴ്സുമാരില്‍ 42 ശതമാനം പേര്‍ ബ്രിട്ടന്‍ വിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 70 ശതമാനം പേര്‍ വേതനത്തിന്റെ കാരണമാണ് പറഞ്ഞതെങ്കിലും 40 ശതമാനം പേര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയത്തെയാണ് വിമര്‍ശിച്ചത്. ബ്രിട്ടന്‍ വിട്ട് പോകാന്‍ ആലോചിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ നാടുവിടുന്നത് നിലവിലെ അവസ്ഥയില്‍

Full Story
  15-05-2025
യുകെ വിട്ട് ദുബായിയിലേക്ക് കുടിയേറി അഭിനേത്രി ലിന്റു റോണി

ലണ്ടന്‍: അഭിനേത്രിയും വ്ളോഗറുമായ ലിന്റു റോണി ജീവിത വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദുബായില്‍ സെറ്റിലാവാനുള്ള തയ്യാറെടുപ്പിലാണ് റോണിയും ലിന്റുവും. വര്‍ഷങ്ങളായുള്ള യുകെ ജീവിതം അവസാനിക്കുകയാണ്. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം. സിംഗപ്പൂര്‍ യാത്രയ്ക്കിടയിലായിരുന്നു റോണിക്ക് പുതിയ കമ്പനിയില്‍ നിന്നും കോള്‍ വന്നത്. ആഗ്രഹിച്ച സ്ഥലത്തേക്ക് തന്നെ മാറാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇനിയൊരു ഷിഫ്റ്റ് ഉണ്ടായാല്‍ അത് ദുബായിലേക്ക് തന്നെയായിരിക്കണം എന്ന് നേരത്തെ ആഗ്രഹിച്ചതാണെന്നും ലിന്റു പറഞ്ഞിരുന്നു.

റോണിയെ അച്ചു എന്നാണ് ഞാന്‍ വിളിക്കുന്നത്. തിരിച്ച് എന്നെയും അച്ചു എന്ന്

Full Story
  15-05-2025
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും കഴിവുമുള്ളവര്‍ക്ക് പൗരത്വം ഉറപ്പാണെന്ന് യുകെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുടിയേറ്റം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടന്‍. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സാറ്റാര്‍മര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 82 പേജു വരുന്ന ധവള പത്രത്തിലൂടെയാണ് സര്‍ക്കാര്‍ പുത്തന്‍ നയങ്ങള്‍ പുറത്തിറക്കിയത്. സംഭാവന അധിഷ്ഠിത പൗരത്വ മാതൃകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇനി മുതല്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ അതിന് മുമ്പ് പത്ത് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ താമസിച്ചിരുന്നവരായിരിക്കണം. നിലവില്‍ അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചിരുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ ഈ മാറ്റം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുള്ളവരുടെ കാര്യത്തില്‍ ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ട്.

Full Story
  14-05-2025
യുകെയില്‍ താമസിക്കുന്ന പിറവം സ്വദേശികളുടെ 14 വയസ്സുള്ള മകള്‍ അന്തരിച്ചു
യുകെയിലെ ബഡ്ലിംങ്ഡണിലെ മലയാളി ദമ്പതികളുടെ മകള്‍ അന്തരിച്ചു. ഇല്ലിക്കല്‍ മാത്യു വര്‍ഗീസ് ജോമോള്‍ മാത്യു ദമ്പതികളുടെ മകള്‍ ജോവാന എല്‍സ മാത്യു (14) വാണ് വിട പറഞ്ഞത്. സഹോദരന്‍ - എറിക് എല്‍ദോ മാത്യു. രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്നു ജോവാന. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ഈ കുടുംബം.
Full Story
  14-05-2025
നിങ്ങളുടെ കുഞ്ഞിന് 5 വയസ്സായോ: 7500 പൗണ്ട് നഷ്ടം: ചൈല്‍ഡ് കെയര്‍ ബെനിഫിറ്റ് ഉയര്‍ത്തിയത് അറിഞ്ഞോ....
യുകെയില്‍ താമസിക്കുന്നവരുടെ അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞിനു പ്രതിവര്‍ഷം 7500 പൗണ്ട് വരെ ചൈല്‍ഡ് കെയര്‍ ബെനിഫിറ്റ് ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.

ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍ വേണമെന്നാഗ്രഹിച്ചിട്ടും അത് ഉപേക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഗവണ്‍മെന്റില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറില്‍
Full Story
  14-05-2025
എന്‍എച്ച്എസിന്റെ നഷ്ടപരിഹാര ബില്ലുകള്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

ലണ്ടന്‍: എന്‍എച്ച്എസിന്റെ ഏറ്റവും വലിയ ബാധ്യതയായി ചികിത്സാ പിഴവിനുള്ള നഷ്ടപരിഹാര ബില്ലുകള്‍. മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നേരിടുന്ന ബാധ്യത 58.2 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലില്‍ എത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രണ്ടാമത്തെ വലിയ ബാധ്യതയായി ഇത് മാറിയെന്നാണ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 58.2 ബില്ല്യണ്‍ പൗണ്ടാണ് മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നഷ്ടപരിഹാരത്തിനായി ചെലവഴിച്ചത്. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ മന്ത്രിമാര്‍ പരാജയപ്പെട്ടതാണ് ഈ ഭാരത്തിന് കാരണമെന്ന് പിഎസി മുന്നറിയിപ്പില്‍

Full Story
  14-05-2025
വിപൂലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍

ലണ്ടന്‍: കുട്ടികളുടെ കാര്യത്തില്‍ ജോലിയ്ക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണ്ട് . ചൈല്‍ഡ് കെയറിനായി നല്‍കേണ്ട പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലര്‍ ജോലി വേണ്ടെന്ന് വച്ച് കുട്ടിയെ പരിപാലിക്കുന്ന രീതിയുമുണ്ട്. ഇപ്പോഴിതാ ചൈല്‍ഡ് കെയര്‍ രീതി മാറുകയാണ്. അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞാണെങ്കില്‍ പ്രതിവര്‍ഷം 7500 പൗണ്ട് വരെ നിങ്ങള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.

ഒമ്പത് മാസത്തിലധികം പ്രായമുള്ള

Full Story
[223][224][225][226][227]
 
-->




 
Close Window