Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  16-02-2024
2023 ന്റെ രണ്ടാം പകുതിയില്‍ യുകെ സാമ്പത്തികമാന്ദ്യത്തിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: 2023ന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചത്തായി കണക്കുകള്‍. ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും മോശമായ 0.3% ആയി ചുരുങ്ങി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 0.1% ചുരുങ്ങിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 0.1% കുറവുണ്ടായതായി സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ് വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി. 2024ല്‍ സമ്പദ്വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.

എന്നിരുന്നാലും, ഈ വര്‍ഷത്തെ മന്ദഗതിയിലുള്ള വളര്‍ച്ച 2024ല്‍ പ്രതീക്ഷിക്കുന്ന ദേശീയ

Full Story
  16-02-2024
ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല, രണ്ടു കുട്ടികളുമായി യുകെയില്‍ നിന്ന് തായ് ലന്‍ഡിലേക്ക് താമസം മാറി യുവതി

ലണ്ടന്‍: ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ആളുകള്‍ യൂറോപ്പ്. യുഎസ് പോലുള്ള ഒന്നാം ലോകരാജ്യങ്ങളിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലാണ്. മികച്ച ജീവിത സാഹചര്യങ്ങളാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നേരെ വിപരീതമായ ഒരു കുടിയേറ്റം ഇതിനിടെ നിശബ്ദമായി നടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെയും യുഎസിലെയും ജീവിത ചെലവുകള്‍ കുതിച്ചുയരുന്നതാണ് ഈ നിശബ്ദ കുടിയേറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി, ജല ബില്ലുകളും വാടകയും ഒഴിവാക്കുന്നതിനായി ആളുകള്‍ വാഹനങ്ങളിലേക്ക് താമസം മാറ്റി തുടങ്ങിയിട്ട് ഏറെ കാലമായി. ചൈനയിലും ഈ പ്രവണതകള്‍ ശക്തിപ്രാപിക്കുന്നുവെന്ന്

Full Story
  16-02-2024
വാടക വീടുകളില്‍ താമസിക്കുന്നതിനേക്കാള്‍ ലാഭം ആഡംബര റിസോര്‍ട്ടില്‍ കഴിയുന്നത്, ഇതാണ് ബ്രിട്ടന്റെ അവസ്ഥ

ലണ്ടന്‍: സ്വന്തമായി വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതിലും ലാഭം ആഡംബര റിസോര്‍ട്ടില്‍ താമസിക്കുന്നതാണ് എന്ന വാദവുമായി മാഞ്ചസ്റ്റര്‍ സ്വദേശി. ഏകദേശം 5,30,000 വ്യൂസ് നേടിയ ടിക് ടോക്ക് വീഡിയോയിലാണ് ജോഷ് കെര്‍ എന്ന വ്യക്തി തന്റെ വിചിത്രമെന്ന് തോന്നാവുന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. അതിനായി ജോഷ് കൃത്യമായ ചില കണക്കുകളും നിരത്തുന്നുണ്ട്. സിറ്റി സെന്ററിലെ തന്റെ അപ്പാര്‍ട്ട്മെന്റിന് പ്രതിമാസം 99,073 രൂപ (950 പൗണ്ട്) വാടകയായി നല്‍കുന്നുണ്ടെന്നാണ് ജോഷ് കെര്‍ പറയുന്നത്. എന്നാല്‍, 28 ദിവസം താമസിച്ചതിന് താന്‍ തുര്‍ക്കിയിലെ ഒരു റിസോര്‍ട്ടിന് നല്‍കിയത് 97,821 രൂപ ( 938 പൗണ്ട്) ആണെന്നും ഇയാള്‍ പറയുന്നു. അതിനാല്‍ മാഞ്ചസ്റ്ററില്‍ ഒരു വീട് വാടയ്ക്ക് എടുത്ത് താമസിക്കുന്നതിനേക്കാള്‍

Full Story
  15-02-2024
യുകെയില്‍ ഉപരി പഠനത്തിന് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
കഴിഞ്ഞ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ 1.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് യുകാസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണമേറിയതാണ് ഇതിന് കാരണമായത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

അതേസമയം വലിയ തോതില്‍ ഫീസ് നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാട് എടുക്കുമ്പോള്‍ ചില യുകെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പം നിലനിന്ന ഘട്ടത്തില്‍ ട്യൂഷന്‍ ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇതോടെ പിടിച്ചുനില്‍ക്കാനുള്ള ഫണ്ടിംഗ് ലഭിക്കാനായി യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികളില്‍
Full Story
  15-02-2024
മനുഷ്യക്കടത്തിലൂടെ ഇംഗ്ലീഷ് ചാനല്‍ കടനെത്തുന്ന ആളുകളെ ലാഭത്തിനായി പണിയെടുപ്പിക്കുന്നു

ലണ്ടന്‍: രാജ്യത്ത് കൂണ്‍ പോലെ മുളച്ച് പൊങ്ങുന്ന ചെലവ് കുറഞ്ഞ ഹെയര്‍ കട്ട് ഓഫര്‍ ചെയ്യുന്ന സലൂണുകള്‍ ഇംഗ്ലീഷ് ചാനലിലെ മനുഷ്യക്കടത്തിന് ഫണ്ട് നല്‍കുകയും, മയക്കുമരുന്ന്, അടിമ ജോലി തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സലൂണുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. പുരുഷ ഗ്രൂമിംഗ് ജനപ്രിയമായി മാറിയതാണ് ഇതില്‍ പ്രധാന കാരണം. ഇപ്പോള്‍ 17,702 സലൂണുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. 2018 മുതല്‍ 50 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം മാത്രം 918 പുതിയ സ്ഥാപനങ്ങള്‍ തുറന്നതായി നാഷണല്‍ ഹെയര്‍ & ബ്യൂട്ടി ഫെഡറേഷന്‍ പറയുന്നു.

എന്നാല്‍

Full Story
  15-02-2024
എന്‍എച്ച്എസിലെ യൂണിഫോം അനുയോജ്യമല്ല, കട്ടി കൂടുതല്‍, ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യം

ലണ്ടന്‍: എന്‍എച്ച്എസിലെ യൂണിഫോമിനെ കുറിച്ച് അവിടുത്തെ ജീവനക്കാരുടെ അഭിപ്രായം എന്താണ്? കൊള്ളാം, തരക്കേടില്ല, മോശം എന്നിങ്ങനെ പോകും ആ ഉത്തരങ്ങള്‍. അത് എന്ത് തന്നെ ആയാലും എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍പ്പിക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്ന് ക്യാംപെയിനര്‍മാര്‍ വിമര്‍ശിക്കുന്നു. സ്ത്രീകളുടെ യൂണിഫോം അടിയന്തരമായി പുനഃപ്പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ യൂണിഫോം ഡിസൈന്‍ ചെയ്യുമ്പോള്‍ ആര്‍ത്തവ വിരാമം നേരിടുന്ന ജീവനക്കാരെ പരിഗണിച്ചില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. യുണീഷന്‍ ട്രേഡ് യൂണിയന്റെ വാര്‍ഷിക നാഷണല്‍

Full Story
  15-02-2024
നാട്ടുകാര്‍ക്ക് താമസിക്കാന്‍ വീടില്ല, അഭയാര്‍ഥികള്‍ക്ക് താമസിക്കാന്‍ 16,000 വീടുകള്‍ വാടകയ്‌ക്കെടുക്കാന്‍ ഒരുങ്ങി ഹോം ഓഫിസ്

ലണ്ടന്‍: യുകെയിലേക്ക് എത്ര സാഹസം കാണിച്ചും എത്തിച്ചേരാന്‍ അഭയാര്‍ത്ഥികളും, അനധികൃത കുടിയേറ്റക്കാരും ശ്രമിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ഇവിടെയെത്തിയാല്‍ സര്‍ക്കാര്‍ ചെലവില്‍ സുഖതാമസത്തിന് ലഭിക്കുന്ന സൗകര്യം. ഈ സുഖതാമസത്തിന് കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ ഹോം ഓഫീസ് വാടകയ്ക്ക് എടുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. 16,000 റെന്റല്‍ പ്രോപ്പര്‍ട്ടികളാണ് അഭയാര്‍ത്ഥി അപേക്ഷകര്‍ക്കായി ഹോം ഓഫീസ് എടുത്തിരിക്കുന്നത്. ബ്രിട്ടനിലെ യുവജനതയ്ക്കും, കുടുംബങ്ങള്‍ക്കും താമസിക്കാന്‍ വീടുകളുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഹോം ഓഫീസ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഹോം ഓഫീസിനായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ലാന്‍ഡ്ലോര്‍ഡ്സിന് അഞ്ച്

Full Story
  15-02-2024
വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന, ഉയര്‍ന്ന ഫീസ് വാങ്ങിക്കാനൊരുങ്ങി യുകെ യൂണിവേഴ്‌സിറ്റികള്‍

ലണ്ടന്‍: യുകെയില്‍ പഠിക്കാനെത്തുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളോടാണ് യൂണിവേഴ്സിറ്റികള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ 1.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് യുകാസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണമേറിയതാണ് ഇതിന് വഴിതെളിച്ചത്. കഴിഞ്ഞ ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 3.3 ശതമാനം, 37 ശതമാനം വര്‍ദ്ധനവാണ് ഈ രാജ്യങ്ങളിലെ അപേക്ഷകരില്‍ നിന്നും രേഖപ്പെടുത്തിയത്.

Full Story
[539][540][541][542][543]
 
-->




 
Close Window