Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
ഇന്ത്യ/ കേരളം
  04-02-2023
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍
നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുതെന്നും ജയരാജന്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കര്‍ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്നങ്ങള്‍ നമുക്കുണ്ടാകും.

കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ മനോരമ
Full Story
  04-02-2023
പാലക്കാട് മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി: കോണ്‍ഗ്രസും ബിജെപിയും അവിശ്വാസത്തെ പിന്തുണച്ചു
മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. സി.പി.എം ഒന്‍പത്, യു.ഡി.എഫ് ആറ്, ബി.ജെ.പി മൂന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

സി.പി.എമ്മിലെ ഒരംഗം രാജി വച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു. പതിനൊന്നു പേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടുപേര്‍ എതിര്‍ത്തു. സ്വതന്ത്ര അംഗങ്ങളായ കല്‍പനാദേവി, സാജുദ്ദീന്‍ എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്.

അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും ബിജെപിയും പിന്തുണച്ചതോടെ പ്രമേയം പാസായി. വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെ
Full Story
  03-02-2023
നികുതി കൂട്ടാന്‍ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്: ധനമന്ത്രി ബാലഗോപാല്‍

സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണെന്ന് മന്ത്രി. നികുതി കൂട്ടാന്‍ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്.സര്‍ക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തില്‍ ഏറ്റവും വലിയ നികുതിയല്ല. 1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്. ന്യായവില 20 ശതമാനം കൂട്ടിയതിനേയും മന്ത്രി ന്യായീകരിച്ചു.കഴിഞ്ഞ 5 വര്‍ഷക്കാലം ഒന്നും ചെയ്യാനായില്ല. പ്രളയവും കൊവിഡും കാരണമായി. പല സ്ഥലത്തും യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Full Story
  03-02-2023
പെട്രോള്‍ - ഡീസല്‍, മദ്യം, വൈദ്യുതി, കെട്ടിട നികുതി, മോട്ടോര്‍ വാഹന സെസ്: വില കൂട്ടലിന്റെ ലിസ്റ്റുമായി കേരള ബജറ്റ് 2023
സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് 2023 അവതരിപ്പിച്ചു. മദ്യത്തിനും പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. വൈദ്യുതി തീരുവ കൂട്ടി. ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചു. ബജറ്റ് പകല്‍കൊള്ളയെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു.

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ നികുതിയിലും ഫീസുകളിലും വര്‍ധന വരുത്തിയാണ് ബജറ്റ്. ഇന്ധനവില 2 രൂപ കൂടും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസിലും വര്‍ധനവുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. മദ്യവില 20 മുതല്‍ 40 രൂപ വരെയാണ് കൂട്ടിയത്. ഒറ്റത്തവണ വാഹനനികുതിയിലും രണ്ട് ശതമാനം വര്‍ധന വരുത്തി. അതേസമയം ക്ഷേമപെന്‍ഷന്‍ കൂടില്ല. 1600 രൂപ തന്നെ പെന്‍ഷന്‍ തുടരും.

ഇടിത്തീയായി ബജറ്റ്;
Full Story
  02-02-2023
വയനാട് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു
വയനാട് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
Full Story
  01-02-2023
വര്‍ഷത്തില്‍ 7 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് ഇനി ഇന്‍കം ടാക്‌സ് വേണ്ട: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം
ആദായ നികുതിയില്‍ മധ്യവര്‍ഗത്തിനു തലോടലുമായി ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. പുതിയ നികുതി സംവിധാനത്തില്‍ 7 ലക്ഷം വരെ നികുതിയില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പഴയ നികുതി നിര്‍ണയരീതിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു.

3- 6 ലക്ഷം വരെ വരുമാനത്തിന് 5 % നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 % നികുതി. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 %. 12-15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 % നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും.

സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടിവി പാനലുകള്‍,
Full Story
  01-02-2023
ജഡ്ജിക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേനെ പണം വാങ്ങിയെന്ന് ആരോപണം: അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ്
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.

പിസി 420 , അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഹൈക്കോടതി രജിസ്ട്രാറര്‍ ജനറല്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

മുന്‍കൂര്‍ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷിയില്‍ നിന്നും പണം കൈപ്പറ്റിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. സിനിമാ മേഖലയിലുള്ള കക്ഷിയില്‍ നിന്നാണ് പണം വാങ്ങിയത്. ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ ഹൈക്കോടതി ആവശ്യപ്രകാരം അഭിഭാഷകനെതിരെ അന്വേഷണം
Full Story
  31-01-2023
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു
കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് അന്വേഷിക്കണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു. കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റവാളികള്‍ ഗേറ്റ് കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരായാലും അനധ്യാപകരോ വിദ്യാര്‍ത്ഥികളോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കേണ്ടത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന്
Full Story
[53][54][55][56][57]
 
-->




 
Close Window