Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
ഇന്ത്യ/ കേരളം
  25-02-2024
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ സ്റ്റേഡ് പാലം - സുദര്‍ശന്‍ സേതു; 2.32 കിലോമീറ്റര്‍ നീളമുള്ള പാലം രാജ്യത്തിനു സമര്‍പ്പിച്ചു
രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയില്‍ ഉദ്ഘാടനം ചെയ്തു. ഓഖ പ്രദേശത്തെ ദ്വാരകയുമായി ബന്ധിപ്പിക്കുന്ന പാലം ഏകദേശം 980 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

2.32 കിലോമീറ്റര്‍ നീളമുള്ള സുദര്‍ശന്‍ സേതു ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേഡ് പാലമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രസിദ്ധമായ ദ്വാരകാധീശ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി.

സുദര്‍ശന്‍ സേതു തന്റെ കൈകളിലൂടെ സാധ്യമാക്കാന്‍ വിധിക്കപ്പെട്ടത് ഭഗവാന്‍ കൃഷ്ണന്റെ നിയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

2014ല്‍ നിങ്ങളെല്ലാവരും എന്നെ അനുഗ്രഹിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ചപ്പോള്‍, രാജ്യത്തെ കൊള്ളയടിക്കുന്നതില്‍ നിന്ന്
Full Story
  24-02-2024
ഇന്ത്യയിലെ പുതുക്കിയ ക്രിമിനല്‍ നിയമസംഹിത ജുലൈ 1 മുതല്‍: ഭാരതീയ ന്യായ സംഹിത പ്രകാരം ആള്‍കൂട്ട ആക്രമണം ക്രിമിനല്‍ കുറ്റം
കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തില്‍ അറിയിച്ചു. ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും.

അതേ സമയം ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 106-ന്റെ ഉപവകുപ്പ് (2) നടപ്പാക്കുന്നത് കേന്ദ്രം നിര്‍ത്തിവച്ചു,' അശ്രദ്ധമായി വാഹനമോടിച്ച് ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന' കുറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്.

പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍
Full Story
  24-02-2024
'ഇവന്‍ എവിടെ പോയി കിടക്കുന്നു'വെന്ന് എന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കെ. സുധാകരനുണ്ട് - വി.ഡി സതീശന്റെ പ്രതികരണം
കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വരാന്‍ വൈകിയതിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അസഭ്യപദപ്രയോഗം നടത്തിയ സംഭവത്തില്‍ മാധ്യമങ്ങളെ പഴിചാരി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വലിയ വാര്‍ത്താ ആക്കാനുള്ളതൊന്നും സംഭവിച്ചിട്ടില്ല. കാത്തിരുന്നു കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകും. കെ. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം സുഹൃദ് ബന്ധമാണുള്ളത്. 'ഇവന്‍ എവിടെ പോയി കിടക്കുന്നു'വെന്ന് തന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

കെപിസിസി അധ്യക്ഷന്‍ തനിക്ക് വേണ്ടി ഒരുപാട് സമയം കാത്തുനിന്നു. വൈഎംസിഎയുടെ ചടങ്ങില്‍ പോയതുകെണ്ട് താന്‍ അല്‍പം വൈകി. വളരെ നിഷ്‌കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ
Full Story
  23-02-2024
വീടിനുള്ളില്‍ പ്രസവിച്ച 36 വയസ്സുകാരി മരിച്ചു: അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ചികിത്സകന്‍ അറസ്റ്റില്‍
തിരുവനന്തപുരം നേമത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ബീമാപള്ളിയില്‍ ക്ലിനിക്ക് നടത്തുന്ന ഷിഹാബുദ്ദീന്‍, ഷമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പൊലീസിന് വിവരമുണ്ടായിരുന്നു. പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനാണ് ഇയാള്‍ എന്നാണ് സൂചന. പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.

ചൊവ്വാഴ്ചയായിരുന്നു വീട്ടില്‍ നടന്ന പ്രസവത്തിനിടയില്‍ പുത്തന്‍ പീടികയില്‍ കുഞ്ഞിമരയ്ക്കാര്‍-
Full Story
  23-02-2024
23 തദ്ദേശ വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ച് ഇടതുപക്ഷം: യുഡിഎഫിന് 3 സീറ്റ് നഷ്ടം; മട്ടന്നൂരില്‍ ബിജെപി അക്കൗണ്ട് തുറന്നു
സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. ആറ് വാര്‍ഡുണ്ടായിരുന്ന എല്‍ഡിഎഫ് പത്തായി ഉയര്‍ത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തായി. നാല് വാര്‍ഡിലെ ബിജെപി മൂന്നായി.

എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് നാല് വാര്‍ഡുകളും ബിജെപിയില്‍ നിന്ന് മൂന്ന് വാര്‍ഡുകളുമായി ഏഴ് വാര്‍ഡ് പിടിച്ചെടുത്തു. മൂന്നെണ്ണം നിലനിര്‍ത്തി. എല്‍ ഡി എഫ് പിന്തുണയില്‍ സ്വതന്ത്രന്‍ ജയിച്ചതടക്കം രണ്ടു എല്‍ഡിഎഫ് വാര്‍ഡ് കോണ്‍ഗ്രസും നേടി. ഏഴെണ്ണം നിലനിര്‍ത്തി. മട്ടന്നൂരിലെ അട്ടിമറി നേട്ടമായ യു ഡി എഫിന്റെ ഒരു വാര്‍ഡും എല്‍ ഡിഎഫിന്റെ ഒരു വാര്‍ഡും ബിജെപി ജയിച്ചു. ഒരെണ്ണം നിലനിര്‍ത്തി.
പരസ്യം ചെയ്യല്‍

എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ വാര്‍ഡ് എല്‍ഡിഎഫ്
Full Story
  22-02-2024
കേരളത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇത്തിരി വിയര്‍ക്കേണ്ടി വരും: ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്റ്റില്‍ അനുവദിക്കില്ല
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാന്‍ ഇനി 'H' മാത്രം എടുത്താല്‍ പോര. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളും വൈദ്യുതവാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പുറത്തിറക്കി.

പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍
Full Story
  21-02-2024
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു: പ്രഖ്യാപനം ഉടന്‍
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. വടകരയില്‍ മുന്‍ ആരോഗ് മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ആകും മത്സരിക്കുക. ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈന്‍ എന്നിവര്‍ മത്സരിക്കും. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ മത്സരരംഗത്തിറക്കാനാണ് തീരുമാനം.

ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തശേഷം
Full Story
  20-02-2024
കേരളത്തില്‍ ഗള്‍ഫിലേതു പോലെ ചൂട്; പുറത്തിറങ്ങാന്‍ പറ്റാത്ത വിധം കനത്ത ചൂട്: താപനില 36 ഡിഗ്രി കടന്നു
കൊടുംചൂടില്‍ നാട് വെന്തുരുകുന്നതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. അടുത്ത ദിവസം വരെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകള്‍ യെല്ലോ അലര്‍ട്ടിലാണ്. ഇവിടെ 36 ഡിഗ്രി വരെ ചൂടുകൂടിയേക്കും.

തിങ്കളാഴ്ച ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.6 മുതല്‍ 2.9 ഡിഗ്രി വരെ ചൂടുയര്‍ന്നു. ആലപ്പുഴയില്‍ 2.9 ഡിഗ്രി വരെ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. അന്തരീക്ഷ താപനിലയില്‍ നാല് ഡിഗ്രി വരെ വര്‍ദ്ധനവുണ്ടായിക്കഴിഞ്ഞു.

ചൂടിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഫണ്ട് അനുവദിച്ചു. ഇത് തനത് ഫണ്ടില്‍ നിന്നോ വികസന ഫണ്ടില്‍ നിന്നോ ചിലവഴിക്കാം. മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ആറു ലക്ഷം,
Full Story
[95][96][97][98][99]
 
-->




 
Close Window