തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഈ വര്‍ഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്. അതേസമയം ഈ വര്‍ഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാന്‍ അനുമതിയുള്ളതെന്നു ഏപ്രിലില്‍ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുകയും സംസ്ഥാനം നേരത്തെയെടുത്ത 3,000 കോടിയുമടക്കം കടമെടുപ്പിനു അനുമതി ലഭിച്ച ആകെ തുക 21,253 കോടി രൂപയായി. 16,253 കോടിയുടെ കുറവ് സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. ഡിസംബര്‍ വരെ നിശ്ചിത തുക അനുവദിച്ച ശേഷം അവസാന മൂന്ന് മാസത്തേക്ക് ബാക്കിയുള്ള തുക വെട്ടിക്കുറവുകള്‍ക്കു ശേഷം അനുവദിക്കാറുണ്ട്. 21,253 കോടി രൂപ കടമെടുക്കാന്‍ സാധിക്കുക ഡിസംബര്‍ വരെയോ, മാര്‍ച്ചു വരെയോ എന്നതിലാണ് സംസ്ഥാനം വ്യക്തത തേടാന്‍ ഒരുങ്ങുന്നത്.
കടമെടുപ്പിനു അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ രണ്ട് വട്ടം കത്തയച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചത്. ഈ മാസം 28നു 3,500 കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 12 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 2,000 കോടി രൂപയും 31 വര്‍ഷത്തേക്ക് 1,500 കോടി രൂപയുമാണ് കടമെടുക്കുക. കടമെടുപ്പിന് അനുമതി തേടി 2 വട്ടം സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ അറിയിപ്പു വന്നത്. ഇതിനു പിന്നാലെ ഈ മാസം 28ന് 3,500 കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 12 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 2,000 കോടി രൂപയും 31 വര്‍ഷത്തേക്ക് 1,500 കോടി രൂപയുമാണു കടമെടുക്കുക. ഓരോ പാദത്തിലും കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ മാത്രമേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകു.