Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
ആരോഗ്യം
  16-03-2024
നടി താരാ കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടു; കാരണം, സ്പാസ് മോഡിക് ഡിസ്‌ഫോണിയ; വിവരം പങ്കുവച്ചത് മകള്‍
നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ട വിവരം മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ താരകല്യാണിന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെടാന്‍ കാരണം എന്താണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗമാണ് താരത്തിനു ബാധിച്ചത് എന്നാണ് മകള്‍ സൗഭാഗ്യ പറഞ്ഞത്. എന്താണ് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ?

തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജാണ് താര കല്യാണിനെ ബാധിച്ചത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും.
Full Story
  15-03-2024
ഷവര്‍മ വില്‍ക്കുന്ന 502 കടകളില്‍ പരിശോധന: 150 കടകള്‍ക്ക് നോട്ടീസ് അയച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ നിര്‍മാണവും വില്‍പനയും തടഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടിസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടിസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തി പ്രത്യേക പരിശോധനകളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ നിര്‍മാണ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ നിര്‍മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍
Full Story
  09-02-2024
യുകെയിലെ കൊടും തണുപ്പില്‍ വൈറല്‍ ഫീവര്‍ പടരുന്നു: ആശുപത്രിയിലെത്തിയ 118 പേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു
യുകെയില്‍ അഞ്ചാംപനി വ്യാപനം. 118 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ആകെ എണ്ണം 465. റിപ്പോര്‍ട്ട് പുറത്തുവിട്ടത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളും, തിരക്കേറിയ ഇടങ്ങളും ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സഹായിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

2013-ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി രേഖപ്പെടുത്തുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ആശങ്ക.

വെസ്റ്റ് മിഡ്ലാന്‍ഡ്സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രം. ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.
Full Story
  07-02-2024
കേരളത്തില്‍ മയക്കു മരുന്ന് വിതരണത്തെ കുറിച്ച് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി
മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മേഖലാ ഐ.ജിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കുമാണ് പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി തുടര്‍ച്ചയായ പരിശോധനയും ഒപ്പം ബോധവല്‍ക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാപ്പ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയസംഘങ്ങളുമായി ബന്ധമുള്ള പോലീസ്
Full Story
  29-01-2024
സിനിമയിലെ പുകവലി സമൂഹത്തെ സ്വാധീനിക്കുന്നു: ഇത്തരം സിനിമകള്‍ നിരോധിക്കണം - ഹൈക്കോടതിയില്‍ ഹര്‍ജി
സിനിമയിലെ രംഗങ്ങളില്‍ പുകവലി സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയിലെ രംഗങ്ങളിലെ പുകവലി സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള സിനിമ, ടിവി, ഒടിടി പരിപാടികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന സന്നദ്ധ സംഘടനയാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഹര്‍ജിയിലെ ആവശ്യത്തിനു പിന്നിലുള്ള കാരണത്തോടു യോജിക്കുമ്പോഴും ചില കാരണങ്ങള്‍ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 'സിനിമയിലെ പുകവലി രംഗങ്ങള്‍ കണ്ട് ആളുകള്‍ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ?' ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
Full Story
  29-01-2024
മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കും: നരേന്ദ്രമോദി
പരീക്ഷ പേടിയെ മനശ്ശക്തികൊണ്ട് മറികടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ ഏഴാം പതിപ്പിലാണ് മോദി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. പരീക്ഷയുടെ സമ്മര്‍ദ്ദമില്ലാതാക്കി വിദ്യാര്‍ഥികള്‍ക്ക് മനക്കരുത്തുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച.

സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അതിനാല്‍ രക്ഷകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതിനൊപ്പം അതിനെ മറികടക്കാന്‍ വ്യക്തി
Full Story
  22-12-2023
പാക്കറ്റ് ഫുഡ്‌സ്, പ്രോസസ്ഡ് ഫുഡ്‌സ് - കാന്‍സര്‍ വിളിച്ചു വരുത്തുന്ന രണ്ടു ഭക്ഷണ സാധനങ്ങള്‍: അവ ഏതൊക്കെയെന്ന് തിരിച്ചറിയുക
ഇത്തരത്തില്‍ ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സാധിക്കും. ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ പോഷകങ്ങളും ഉറപ്പിക്കുംവിധത്തില്‍ സമഗ്രമായ- അല്ലെങ്കില്‍ ബാലന്‍സ്ഡ് ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. കൂട്ടത്തില്‍ ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യണം. ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ (പാക്കറ്റ് ഫുഡ്‌സ്, പ്രോസസ്ഡ് ഫുഡ്‌സ്) ഭക്ഷണങ്ങളാണ് പ്രധാനമായും ഇങ്ങനെ ഒഴിവാക്കേണ്ടത്. ഉണക്കമീനും അതുപോലെ ഉപ്പിട്ട് വച്ച് ഉപയോഗിക്കുന്ന നാടന്‍ വിഭവങ്ങളുമെല്ലാം നിയന്ത്രിക്കുന്നതാണ് നല്ലത്.

ആമാശയാര്‍ബുദത്തിലേക്ക് സാധ്യതയൊരുക്കുന്നൊരു ഘടകമാണ് അമിതവണ്ണം. പല ക്യാന്‍സറുകളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം അമിതവണ്ണം സാധ്യതയൊരുക്കും. ഇതില്‍ പ്രധാനമാണ്
Full Story
  19-12-2023
ആര്‍ത്തവ സമയത്ത് വേദന മാറാന്‍ ഗുളിക കഴിച്ച 16 വയസ്സുകാരി മരിച്ചു; വേദനയ്ക്ക് ഈ ഗുളിക മതിയെന്ന് ഉപദേശിച്ചത് കൂട്ടുകാരികള്‍
ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. പിരിയഡ് സമയത്തെ വേദന ഒഴിവാക്കാനാണ് പെണ്‍കുട്ടി ഗുളിക കഴിച്ചത്. പിരിയഡ് സമയത്തെ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചതെന്നാണു റിപ്പോര്‍ട്ട്.
യുകെയിലാണു സംഭവം. ലൈല ഖാന്‍ എന്ന പതിനാറുകാരിയാണു മരിച്ചത്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
''ഞായറാഴ്ച രാത്രിയാണ് അവള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അരമണിക്കൂര്‍ കൂടുമ്പോള്‍ ഛര്‍ദിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോയി. വയറിലെ
Full Story
[1][2][3][4][5]
 
-->




 
Close Window