Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തോറ്റത് നാലു സിറ്റിങ് എംപിമാര്‍, ഇടവേളയ്ക്ക് ശേഷം വേണുഗോപാല്‍ ലോക്‌സഭയിലേക്ക്
reporter

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വീണ്ടും മേല്‍ക്കൈ നേടിയപ്പോള്‍ തോറ്റത് നാല് സിറ്റിങ് എംപിമാര്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എല്‍ഡിഎഫ് ഇത്തവണയും ഒറ്റ സീറ്റില്‍ ഒതുങ്ങി. ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെയാണ് എല്‍ഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കിയത്. ആലപ്പുഴയില്‍ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, തൃശൂരില്‍ കെ മുരളീധരന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാര്‍. 19 സിറ്റിങ് എംപിമാരില്‍ 15 പേരും വിജയം കണ്ടു.

സുരേഷ് ഗോപി പുതുമുഖമായി ലോക്‌സഭയില്‍ എത്തും. നേരത്തെ അദ്ദേഹം രാജ്യസഭാ എംപിയായിരുന്നു. കെസി വേണുഗോപാല്‍ (ആലപ്പുഴ), ഫ്രാന്‍സിസ് ജോര്‍ജ് (കോട്ടയം) എന്നിവര്‍ ഒരിടവേളയ്ക്ക് ശേഷം പാര്‍ലമെന്റില്‍ വീണ്ടും എത്തുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍ക്കോട്), കെ സുധാകരന്‍ (കണ്ണൂര്‍), ഷാഫി പറമ്പില്‍ (വടകര) രാഹുല്‍ ഗാന്ധി (വയനാട്), എംകെ രാഘവന്‍ (കോഴിക്കോട്), എംപി അബ്ദുല്‍ സമദ് സമദാനി (പൊന്നാനി), ഇടി മുഹമ്മദ് ബഷീര്‍ (മലപ്പുറം), വികെ ശ്രീകണ്ഠന്‍ (പാലക്കാട്), കെ രാധാകൃഷ്ണന്‍ (ആലത്തൂര്‍), സുരേഷ് ഗോപി (തൃശൂര്‍), ബെന്നി ബെഹനാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഫ്രാന്‍സിസ് ജോര്‍ജ് (കോട്ടയം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കെ വേണുഗോപാല്‍ (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എന്‍കെ പ്രേമചന്ദ്രന്‍ (കൊല്ലം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ചത്.

 
Other News in this category

 
 




 
Close Window