Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മലയാളികള്‍ക്ക് പ്രിയം മാംസഭക്ഷണങ്ങളോട്
reporter

ന്യൂഡല്‍ഹി: രാജ്യത്ത് നോണ്‍വെജ്ജിനോട് ഏറ്റവും പ്രിയം മലയാളികള്‍ക്ക്. മുട്ട, മത്സ്യം, മാംസം തുടങ്ങി സസ്യേതര വിഭാഗത്തിനായാണ് കേരളം ഭക്ഷണച്ചെലവിന്റെ ഏറ്റവും കൂടുതല്‍ വിഹിതം ചെലവഴിച്ചതെന്ന് കേന്ദ്രം അടുത്തിടെ പുറത്തുവിട്ട 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വെ ഫലത്തില്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ആളുകള്‍ തങ്ങളുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം സസ്യേതര വിഭാഗത്തിനായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ ഇത് 19.8 ശതമാനവുമാണ്. ഈ വിഭാഗത്തില്‍ അസം രണ്ടാം സ്ഥാനത്തും (20 ശതമാനം) പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ് (18.9 ശതമാനം). ഇന്ത്യയിലെ 18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ നഗരപ്രദേശങ്ങളില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ ഏറ്റവും സമ്പന്ന വിഭാഗമായി കണ്ടെത്തിയ ഏക സംസ്ഥാനവും കേരളമാണ്. മൊത്തം ഭക്ഷണച്ചെലവില്‍ പഴങ്ങള്‍ക്കായി ചെലവഴിക്കുന്നതിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. നഗരത്തിലുള്ളവര്‍ 12 ശതമാനം ചെലവഴിക്കുമ്പോള്‍ ഗ്രാമത്തിലുള്ളവര്‍ പഴങ്ങള്‍ക്കായി 11.3 ശതമാനമാണ് ചെലവഴിക്കുന്നത്. കൂടാതെ ഗ്രാമീണ പ്രദേശങ്ങളില്‍ പ്രതിശീര്‍ഷ പ്രതിമാസ ഗാര്‍ഹിക ചെലവ് (MPCE) ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയതും കേരളത്തിലാണ്. 5924 രൂപയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 3773 രൂപയാണ് ദേശീയ ശരാശരി.

എന്നാല്‍ നഗരങ്ങളില്‍ എത്തുമ്പോള്‍ ഹരിയാന, തെലങ്കാന, തമിഴ്‌നാട് എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനത്താണ് കേരളം. എംപിസിഇയിലെ നഗര-ഗ്രാമ വ്യത്യാസം കേരളത്തില്‍ ഏറ്റവും താഴ്ന്നതാണ് (19 ശതമാനം). ഇതില്‍ ദേശീയ ശരാശരി 71 ശതമാനമാണ്. കേരളത്തിലെ നഗരങ്ങളിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് എംപിസിഇ 9373 രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. അതേസമയം രാജ്യത്ത് ആളുകള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയ്ക്കായാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഒരു ശരാശരി കുടുംബം അവരുടെ വരുമാനത്തിന്റെ 46 ശതമാനം ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. ഇതില്‍ 9.62 ശതമാനം തുക സംസ്‌കരിച്ച പാനീയങ്ങള്‍ക്കും ഭക്ഷണത്തിനുമായി ചെലവഴിക്കുന്നു. 8.33 ശതമാനം വിഹിതം പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയും 4.91 ശതമാനം വിഹിതം ധാന്യങ്ങള്‍ക്കും ധാന്യ ഉല്‍പന്നങ്ങള്‍ക്കുമായി ചെലവഴിക്കുന്നുവെന്നും റിപ്പോട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window