Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ബിസിനസ്‌
  17-07-2022
ജിഎസ്ടി ഉയര്‍ത്തി: അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം വില കൂടും
നാളെ (18-07-2022) മുതല്‍ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെയാണ് വിലവര്‍ധിക്കുന്നത്. അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുകയെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.

അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തേന്‍, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തില്‍ വിലവര്‍ധിക്കുന്നത്. പാക്കറ്റിലല്ലാതെ തൂക്കി വില്‍ക്കുന്ന അരിക്ക് വിലവര്‍ധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വര്‍ധിക്കുമെന്ന് മില്‍മ വ്യക്തമാക്കി.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വര്‍ധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ്
Full Story
  17-07-2022
മണി ചെയിന്‍ മാതൃകയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: മലപ്പുറം കാളികാവ് സ്വദേശി അറസ്റ്റില്‍
മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് ഒരാള്‍ അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നുമായി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെട്ട സംഘം 100 കോടി രൂപയോളം തട്ടിയതായാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കമ്പനിയുണ്ടെന്നാണ് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്. സംസ്ഥാനത്തിന് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചത്.

കൂത്തുപറമ്പില്‍ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. പലരും പരാതിയുമായി രംഗത്ത് വന്നതോടുകൂടിയാണ് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച അന്വേഷണം
Full Story
  12-07-2022
ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്: ചൈനയില്‍ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം: തവണകളായി തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കി പ്രവിശ്യാ ഭരണകൂടം. അന്‍ഹുയ് പ്രവിശ്യയിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നും ഇവിടെയും പണം തിരിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 15 മുതല്‍ തവണകളായി പണം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച ആയിരത്തോളം പേരാണ് ഹെനാന്റെ തലസ്ഥാനമായ ഷെങ്ഷുവില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ (പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന) പ്രവിശ്യാ ബ്രാഞ്ചിനു മുന്നില്‍ പ്രതിഷേധിച്ചത്. ഹെനാന്‍ പ്രവിശ്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നാലു ബാങ്കുകള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പകുതി മുതല്‍ പണം
Full Story
  29-06-2022
ഗൂഗിളും ആമസോണും ജോലി വച്ചു നീട്ടിയ ജോലി വേണ്ടെന്നു വച്ചു; ഫേസ് ബുക്കില്‍ ജോലിക്കു കയറിയ വൈശാഖിന് ശമ്പളം 1.8 കോടി
കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് വൈശാഖ്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ബൈശാഖ് മൊണ്ടാലിന്‍ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്ബുക്കില്‍ നിന്ന് ഈ ഓഫര്‍ ലഭിച്ചിരിക്കുന്നത്.

ബൈശാഖ് ആള് ചില്ലറക്കാരനല്ല. ഇതിനുമുമ്പ് ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളില്‍ നിന്നും ജോലി ഓഫര്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇവയെക്കാള്‍ എല്ലാം ഉയര്‍ന്ന ശമ്പളമാണ് ഫേസ്ബുക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഓഫര്‍ ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ കമ്പനിയില്‍ ജോയിന്‍ ചെയ്യാനായി
Full Story
  28-06-2022
കെ റെയിലിന് കല്ലിടാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 1.33കോടി രൂപ: നിയമസഭയില്‍ രേഖാമൂലം അറിയിച്ചത് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.


നിതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി
Full Story
  28-06-2022
മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു: മകന്‍ ആകാശ് അംബാനിക്ക് ചുമതല കൈമാറി
റിലയന്‍സ് ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതായി കമ്പനി അറിയിച്ചു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. 2014 മുതല്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി.


കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചതായും കമ്പനി അറിയിച്ചു. അഞ്ച് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കാനും ധാരണയായി. ഇക്കാര്യത്തില്‍ ഓഹരിയുടമകളുടെ അം?ഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച
Full Story
  25-06-2022
വെള്ളത്തിലും ഫോണ്‍ ഉപയോഗിക്കാം എന്നു തെറ്റിദ്ധരിപ്പിച്ചതായി ഓസ്‌ട്രേലിയ: 100 കോടി രൂപ ഫൈന്‍ അടയ്ക്കാന്‍ ഉത്തരവ്
സ്മാര്‍ട് ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസില്‍ സാംസങ്ങിന് 14 ദശലക്ഷം ഡോളര്‍ (ഏകദേശം 109.55 കോടി രൂപ) പിഴ ചുമത്തി. തങ്ങളുടെ ഫോണുകള്‍ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് സാംസങ് ഓസ്ട്രേലിയയ്ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.

2016 മാര്‍ച്ച് മുതല്‍ 2018 ഒക്ടോബര്‍ വരെ നടന്ന പരസ്യ ക്യാംപയ്നില്‍ സാംസങ് ഗാലക്സി ഫോണുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളാണ് ഉന്നയിച്ചത്. ഭാവിയില്‍ വെള്ളത്തിനടിയില്‍ നിന്നും സെല്‍ഫിയെടുക്കാം, 1.5 മീറ്റര്‍ താഴ്ചയില്‍, 30 മിനിറ്റ് വരെ ഫോണ്‍ ജലത്തെ പ്രതിരോധിക്കുമെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.
Full Story
  22-06-2022
ശതകോടികള്‍ വെട്ടിച്ച് ഇന്ത്യയില്‍ നിന്നു മുങ്ങിയ വിജയ് മല്യ ഇതാ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനൊപ്പം: ഫോട്ടോ വൈറല്‍
സാമ്പത്തിക തട്ടിപ്പു കേസിനു പിന്നാലെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ലുമൊത്തുള്ള ചിത്രം, തന്റെ ചിത്രം ബുധനാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ച മല്യ, ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ, 'എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന യൂണിവേഴ്‌സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതില്‍ അതിയായ സന്തോഷം. ഗെയ്ലിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ എടുത്തതിനു ശേഷം ഉറ്റചങ്ങാതിമാരാണു ഞങ്ങള്‍. ഒരു താരത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വന്തമാക്കിയത് ഇത്തരത്തിലായിരിക്കും.'

ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഉടമയായിരുന്നു മല്യ. 2011-17 കാലഘട്ടത്തില്‍ ബാംഗ്ലൂരിന്റെ പ്രമുഖ താരമായിരുന്നു
Full Story
[13][14][15][16][17]
 
-->




 
Close Window