Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  11-09-2025
യുകെയില്‍ 4 വര്‍ഷമായി സുഖപ്രസവം ഇല്ല; അഥവാ നോര്‍മല്‍ ഡെലിവറി ഇല്ലാതായി: അങ്ങനെയാകും കേരളമെന്നും കണക്കുകള്‍
യുകെയില്‍ സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഫോഴ്സെപ്‌സ്, വെന്‍ടൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തില്‍ നിന്ന് 2023-ല്‍ 38.9 ശതമാനമായി സിസേറിയന്‍ വര്‍ദ്ധിച്ചുവെന്ന് നാഷണല്‍ മെറ്റേണിറ്റി ആന്‍ഡ് പെരിനാറ്റല്‍ ഓഡിറ്റ് (NMPA) റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേ സമയം, ഇന്‍ഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി ഉയര്‍ന്നു. ഈ കാരണങ്ങള്‍ നോക്കുമ്പോള്‍ ഇപ്പോഴത്തെ കേരളത്തിലെ സ്ത്രീകളുടെ ജീവിത ശൈലിയുമായി താരതമ്യം ചെയ്ത് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതേ സാഹചര്യം കേരളത്തിലും ഭാവിയില്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നാണ്.
അമിതവണ്ണവും പ്രസവങ്ങള്‍ സങ്കീര്‍ണമാക്കുന്നു. നിലവില്‍ രാജ്യത്തു പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍ ആണെന്നതാണ് ഗൗരവമേറിയ കാര്യം.
Full Story
  11-09-2025
തൊഴിലാളി അവകാശ ബില്ലില്‍ മാറ്റം വേണ്ടെന്ന് ട്രേഡ് യൂണിയനുകള്‍

ലണ്ടന്‍: സര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ കൈയ്യടി വാങ്ങുമ്പോഴും അവകാശ ബില്ലില്‍ ഇനിയുള്ള സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാണ്. എന്നാല്‍ ബില്ലിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബില്ലിനെ ബാധിക്കുമോ എന്ന ആശങ്ക യൂണിസണ്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന മക്കാന പങ്കുവച്ചു. അന്യായമായി പിരിച്ചുവിടല്‍ ഒഴിവാക്കല്‍, സീറോ അവേഴ്സ് കരാറുകള്‍ നിരോധിക്കല്‍ തുടങ്ങി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.

ബില്ല്

Full Story
  11-09-2025
പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത് പ്രകടനം കാഴ്ചവച്ചിട്ടില്ല

ലണ്ടന്‍: പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെടുന്നതായി കണ്ടെത്തല്‍. ഔദ്യോഗിക ലീഗ് ടേബിള്‍ എന്‍എച്ച്എസ് തന്നെ പുറത്തുവിട്ടതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം പര്യാപ്തമല്ലെന്ന് വെളിപ്പെടുന്നത്. പുതിയ സ്‌കോറിംഗ് സിസ്റ്റം പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഇതുവഴി രോഗികള്‍ക്ക് തങ്ങളുടെ പ്രാദേശിക ആശുപത്രികള്‍ രാജ്യത്തെ മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. അതേസമയം റാങ്കിംഗ് പ്രകാരം 134 പ്രധാന ആശുപത്രികളില്‍ കേവലം 27 എണ്ണം മാത്രമാണ് മികച്ച പ്രവര്‍ത്തനത്തിനുള്ള 1, 2 ടിയറുകളില്‍ പെടുന്നത്.

Full Story

  11-09-2025
യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ലണ്ടന്‍: യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പല നടപടികള്‍ക്കും ഒരുങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍. ആദ്യ പടിയായി ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനുള്ള യോഗ്യതാ കാലാവധി വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഈ നീക്കം യുകെയിലുള്ള കുടിയേറ്റ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്. ഇതിന്റെ ഫലമായി എന്‍എച്ച്എസ് കെയറിന് വേണ്ടി കുടിയേറ്റ ജോലിക്കാര്‍ ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി പത്ത് വര്‍ഷവും അതിന് അപ്പുറവും ഇരട്ടി ചെലവ് നേരിടുക.

Full Story

  11-09-2025
റുപേര്‍ട്ട് മര്‍ഡോക്ക് യുഗത്തിന് അന്ത്യം

ലണ്ടന്‍: ആഗോള മാധ്യമ വമ്പനായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ കുടുംബത്തിലെ പിന്‍തുടര്‍ച്ച തര്‍ക്കത്തിന് അവസാനം. കോടതി കയറിയ സ്വത്തുതര്‍ക്കത്തിന് നാടകീയ പരിസമാപ്തിയാണ് ഉണ്ടായത്. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റൂപേര്‍ട്ടിന്റെ മൂത്തമകന്‍ ലാച്ലന് ഓഹരി വിട്ടുകൊടുത്ത് പണം കൈപ്പറ്റാന്‍ മറ്റുമക്കള്‍ തീരുമാനിച്ചതോടെയാണ് പ്രശ്നപരിഹാരം സാധ്യമായത്.ലാച്ലനും സഹോദരന്മാരുമായുള്ള ഒത്തുതീര്‍പ്പോടെ ഫോക്സ് ന്യൂസ്, ദ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ദ ടൈംസ് ഓഫ് ലണ്ടന്‍, ദ ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ പൂര്‍ണമായും ലാച്ലന്റെ ആധിപത്യത്തിന് കീഴിലാകും. 94കാരനായ റൂപേര്‍ട്ട് മര്‍ഡോകിന്റെ മക്കള്‍ തമ്മിലുള്ള പിന്തുടര്‍ച്ച തര്‍ക്കങ്ങള്‍

Full Story
  11-09-2025
യുകെയില്‍ പിആര്‍ ലഭിക്കാനുള്ള കാലാവധി പത്തു വര്‍ഷമായി വര്‍ധിപ്പിക്കാന്‍ നീക്കം

ലണ്ടന്‍: യുകെയില്‍ പിആര്‍ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പെറ്റീഷനുകള്‍ അടിസ്ഥാനമാക്കി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടന്ന ഈ മാസം എട്ടിന് നടന്ന ചര്‍ച്ചകളിലെ നീക്കങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ്. രാജ്യത്തെ നഴ്‌സുമാര്‍ അടക്കമുള്ള ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ചര്‍ച്ചകളാണ് പാര്‍ലമെന്റില്‍ നടന്നത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒട്ടറെ എംപിമാര്‍ പങ്കെടുക്കുകയും അവരുടെ മണ്ഡലങ്ങളിലെ ജനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ് എന്‍എച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ

Full Story
  10-09-2025
യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പല നടപടികള്‍ക്കും ഒരുങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍
ആദ്യ പടിയായി ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനുള്ള യോഗ്യതാ കാലാവധി വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഈ നീക്കം യുകെയിലുള്ള കുടിയേറ്റ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്.
ഇതിന്റെ ഫലമായി എന്‍എച്ച്എസ് കെയറിന് വേണ്ടി കുടിയേറ്റ ജോലിക്കാര്‍ ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി പത്ത് വര്‍ഷവും അതിന് അപ്പുറവും ഇരട്ടി ചെലവ് നേരിടുക.
ഐഎല്‍ആറിന് പുറമെ പൗരത്വത്തിലേക്ക് നയിക്കുന്ന യോഗ്യതാ കാലയളവും ഉയര്‍ത്താന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷമാണ് സെറ്റില്‍മെന്റ് പരിധി. ഈ സമയത്ത് എന്‍എച്ച്എസ് കെയറിനായി ഒരു
Full Story
  10-09-2025
ലണ്ടനിലെ വിമാനത്താവളത്തില്‍ ഒറ്റ ബ്രിട്ടീഷുകാരില്ല, മുഴുവന്‍ ഇന്ത്യക്കാര്‍

ലണ്ടന്‍: യുഎസ് സഞ്ചാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരനെ പോലും കാണാനില്ലെന്നും മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാരാണെന്നുമാണ് ഇമ്മി ഗ്രേറ്റ്ഫുള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലെ അവകാശവാദം. വീഡിയോ വൈറലായതോടെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ്. 'ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരന്‍ പോലുമില്ല. സീറോ' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും എന്തുകൊണ്ടാണ് ബ്രിട്ടീഷുകാരെ

Full Story
[135][136][137][138][139]
 
-->




 
Close Window