Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  24-09-2023
ലണ്ടനിലെ താപനില 22 ഡിഗ്രിയായി വര്‍ധിക്കും, ആശങ്കയില്‍ ജനത

ലണ്ടന്‍: യുകെയിലെ പുതിയ കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പേകുന്ന പുതിയ ഫോര്‍കാസ്റ്റ് മാപ്പ് പുറത്ത് വിട്ട മെറ്റ് ഓഫീസ് രംഗത്തെത്തി. ഇന്നലെ പുറത്ത് വന്ന ഈ മാപ്പ് പ്രകാരം വരുന്ന 24 മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്ത് താപനില കുതിച്ചുയരുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ലണ്ടനില്‍ താപനില തിങ്കളാഴ്ച ഏതാണ്ട് 22 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തുമെന്നാണ് പ്രവചനം. രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ താപനിലയാകട്ടെ ഈ അവസരത്തില്‍ 19 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും മെറ്റ് ഓഫീസ് ഫോര്‍കാസ്റ്റ് മാപ്പ് പ്രവചിക്കുന്നു. ഇന്നലെ നിരവധി പ്രദേശങ്ങളില്‍ താപനില താഴ്ന്നിരുന്നുവെങ്കിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ഇന്ന് വര്‍ധിക്കുമെന്നാണ് മെറ്റ് ഓഫീസ്

Full Story
  24-09-2023
ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം റദ്ദാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: യുകെയിലെ വീടുകളുടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്ഫോഴ്സ് പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വീടുകളിലെ ഹോം ഇന്‍സുലേഷന്‍, ബോയിലര്‍ അപ്ഗ്രേഡുകള്‍ തുടങ്ങിയവ വേഗത്തിലാക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫോഴ്സായിരുന്നു ഇത്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മീഷന്‍ ചെയറായ സര്‍ ജോണ്‍ ആര്‍മിറ്റും മറ്റ് മുന്‍നിര എക്സ്പര്‍ട്ടുകളുമാണ് ഈ ടാക്സ്ഫോഴ്സില്‍ ഉള്‍പ്പെട്ടിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ ടാക്സ്ഫോഴ്സ് രൂപീകരിച്ചിരുന്നത്. സര്‍ക്കാര്‍ ഗ്രീന്‍ പോളിസികളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള എനര്‍ജി

Full Story
  24-09-2023
അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ വേണ്ടി ബ്രിട്ടന്‍ പ്രതിദിനം ചെലവഴിക്കുന്നത് 80 കോടി രൂപ

ലണ്ടന്‍: കടല്‍ കടന്നോ കള്ളവണ്ടി കയറിയോ എത്തുന്നവരെ താമസിപ്പിക്കാന്‍ മാത്രം ബ്രിട്ടന്‍ മുടക്കുന്നത് ദിവസേന 80 ലക്ഷം പൗണ്ട് (80 കോടിയോളം രൂപ). രാജ്യത്തൊട്ടാകെ നാനൂറിലധികം ഹോട്ടലുകളാണ് ഇത്തരത്തില്‍ കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി മാത്രം ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം ഹോം ഓഫിസ് പുറത്തുവിട്ട കണക്കാണിത്. നികുതിദായകരുടെ ഈ അധിക ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ പല നടപടികളും ആലോചിക്കുകയും ചിലത് നടപ്പാക്കുകയും ചെയ്‌തെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല.ഇംഗ്ലിഷ് ചാനലിലൂടെ അനധികൃതമായി ബോട്ടിലെത്തുന്നവരെ താമസിപ്പിക്കാന്‍ ബ്രിട്ടന്‍ പത്തേമാരികള്‍ വാങ്ങിയിരുന്നു. അഭയാര്‍ഥികളെ ഹോട്ടലിനു പകരം ഇത്തരം പത്തേമാരികളില്‍ പാര്‍പ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം

Full Story
  24-09-2023
കാനഡയുടെ ആരോപണത്തിന്റെ പേരില്‍ ഇന്ത്യയുമായുള്ള വ്യാപാരകരാറില്‍ നിന്ന് പിന്‍മാറില്ലെന്ന് ബ്രിട്ടന്‍

ലണ്ടന്‍: കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകള്‍ മുന്നോട്ടുപോകുമെന്ന് യുകെ. പ്രധാനമന്ത്രി ഋഷി സുനക്..ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം കാനഡ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോ ഋഷി സുനകിനെയും യുഎസ് പ്രസിഡന്റ് ബൈഡനെയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെയും ഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തിന്റെ പേരില്‍ മാത്രം ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ നിന്നും പിന്തിരിയാന്‍

Full Story
  24-09-2023
പുകയില വിമുക്ത രാജ്യമായി മാറാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി റിഷി സുനക്. കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസിലന്‍ഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസിലന്‍ഡില്‍ നിയമം കൊണ്ടുവന്നത്. വരും തലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍

Full Story
  23-09-2023
ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ സമഗ്രമാറ്റം വരുത്താനൊരുങ്ങി റിഷി സുനക്

ലണ്ടന്‍: ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി റിഷി സുനക്. എ ലെവലുകള്‍ക്ക് പകരം പുതിയ ബാക്കലൗറിയേറ്റ് രീതിയിലുള്ള സംവിധാനം കൊണ്ടുവരാനാണ് സുനകിന്റെ തീരുമാനം. ഇതിന്‍ പ്രകാരം 18 വയസ്സുവരെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠനവും കണക്കു പഠനവും നിര്‍ബന്ധമാക്കും. അതോടൊപ്പം തന്നെ 16 വയസ്സിനു ശേഷമുള്ള പഠനത്തില്‍ കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാനുള്ള സൗകര്യം കുട്ടികള്‍ക്ക് ഉണ്ടാക്കുകയും ചെയ്യും. നിലവില്‍ ഇംഗ്ലണ്ടിലെ എ ലെവല്‍ സംവിധാനത്തില്‍ വിഷയങ്ങളൊന്നും തന്നെ നിര്‍ബന്ധമല്ല, കണക്കും ഇംഗ്ലീഷും ഒക്കെ ആവശ്യാനുസരണം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ട്. കഴിഞ്ഞവര്‍ഷം ലിസ് ട്രസിനെതിരെ

Full Story
  23-09-2023
മലയാളികളെ ദുഃഖത്തിലാഴ്ത്തി ഒരു മരണവാര്‍ത്തകൂടി, ബിജുമോന്റെ മരണത്തില്‍ ഞെട്ടി മലയാളി സമൂഹം

ലണ്ടന്‍: ബ്രിട്ടനിലെ എക്സിറ്ററില്‍ അറിയപ്പെടുന്ന സംരംഭകനായിരുന്നു ബിജുമോന്‍ വര്‍ഗീസ്. റെസ്റ്റൊറന്റ് തുടങ്ങി ഷെഫായി ജോലി ചെയ്തിരുന്ന ചങ്ങനാശേരി സ്വദേശി ബിജുമോന്‍ വര്‍ഗീസിന്റെ വിയോഗ വാര്‍ത്ത ഞെട്ടലാവുകയാണ് പ്രിയപ്പെട്ടവര്‍ക്ക്. കറിലീഫ് എന്ന സ്ഥാപനം ഒരുകാലത്ത് ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ചങ്ങനാശേരി മാമൂട് സ്വദേശിയായ ബിജുമോന് 53 വയസായിരുന്നു. കറി ലീഫ് എന്ന റെസ്റ്റൊറന്റ് ബിസിനസിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചതോടെ ഏഴു വര്‍ഷത്തിന് ശേഷം സ്ഥാപനം അടക്കേണ്ടിവന്നു.

ഇത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. വാടക വര്‍ധനവ് താങ്ങാനാകാതെയാണ് സ്ഥാപനം

Full Story
  23-09-2023
യുകെയില്‍ വര്‍ധിച്ചുവരുന്ന ഹോം ഷെയറിംഗ് ചൂഷണങ്ങള്‍ക്ക് വേദിയാകുന്നുവെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ വര്‍ധിച്ച് വരുന്ന ഹോം ഷെയറിംഗ് ഇനീഷ്യേറ്റീവുകള്‍ പലവിധ ചൂഷണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി പ്രമുഖ റെന്റേര്‍സ് യൂണിയനായ ജനറേഷന്‍ റെന്റ് രംഗത്തെത്തി.രാജ്യത്ത് ഹൗസിംഗ് അഫോര്‍ഡബിലിറ്റി വെല്ലുവിളികള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ഹോം ഷെയറിംഗ് ഇനീഷ്യേറ്റീവുകള്‍ക്ക് പ്രചാരമേകുന്നത്. പ്രായമായ വീട്ടുടമകള്‍ തങ്ങളുടെ വീടുകളിലെ ചില റൂമുകള്‍ ചെറുപ്പക്കാര്‍ക്ക് ഷെയര്‍ ചെയ്യുന്ന സമ്പ്രദായമാണ് ഹോം ഷെയറിംഗ് ഇനീഷ്യേറ്റീവ് എന്നറിയപ്പെടുന്നത്. ഇതിന് പകരമായി യുവജനങ്ങള്‍ തങ്ങളുടെ സമയം വിനിയോഗിച്ച് പ്രായമായവരെ വിവിധ രീതിയില്‍ സഹായിക്കേണ്ടി വരും.ഇത്തരത്തില്‍ വീട് നല്‍കുന്നവര്‍ ഹോംഓണര്‍ എന്നും പങ്ക് പറ്റാനെത്തുന്ന

Full Story
[166][167][168][169][170]
 
-->




 
Close Window