Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
UK Special
  02-09-2023
യുകെയിലെ സ്‌കൂളുകളും കോളെജുകളും അടയ്ക്കാന്‍ ഉത്തരവ്, ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ 100-ലേറെ സ്‌കൂളുകളും, കോളേജുകളും ഭാഗികമായോ, പൂര്‍ണ്ണമായോ അടയ്ക്കാന്‍ ഇതിനകം തന്നെ ഉത്തരവ് വന്നുകഴിഞ്ഞു.

അടുത്ത ആഴ്ച പുതിയ ടേം ആരംഭിക്കാന്‍ ഇരിക്കവെയാണ് സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള നിര്‍ദ്ദേശം വരുന്നത്. എന്നാല്‍ സ്‌കൂളുകള്‍ക്ക് പുറമെ ആശുപത്രികള്‍, കോടതികള്‍, പോലീസ് സ്റ്റേഷനുകള്‍, ജയിലുകള്‍ എന്നിവിടങ്ങളിലേക്കും പ്രതിസന്ധി വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. റീഇന്‍ഫോഴ്സ് ഓട്ടോക്ലേവ്ഡ് എയ്റേറ്റഡ് കോണ്‍ക്രീറ്റ് മൂലം സാരമായി ബാധിക്കപ്പെട്ട ഏഴ് ആശുപത്രികള്‍ 2030-ഓടെ പുനര്‍നിര്‍മ്മിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. 1950-കള്‍ മുതല്‍ 1990 മധ്യത്തില്‍ വരെ ആര്‍എഎസിയാണ്

Full Story
  02-09-2023
ഇംഗ്ലണ്ടില്‍ രണ്ടിലൊരാള്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ രണ്ടിലൊന്ന് പേര്‍ക്കും ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അംഗീകരിക്കുന്നതില്‍ ആത്മവിശ്വാസമില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പുതിയൊരു സര്‍വേഫലം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ആത്മവിശ്വാസമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് 45 ശതമാനം പേരാണ്. ഇവരില്‍ 55 വയസ്സിന് മേല്‍ പ്രായമുളളവരില്‍ 51 ശതമാനം പേര്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കോ അല്ലെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ നെഞ്ച് വേദനയുണ്ടായാല്‍ തങ്ങള്‍ 999 നമ്പറില്‍ വിളിക്കാറില്ലെന്നാണ് 36 ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഹാര്‍ട്ട് അറ്റാക്കിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് നെഞ്ച് വേദനം. ഹാര്‍ട്ട് അറ്റാക്ക്

Full Story
  01-09-2023
കൃത്യ സമയത്ത് ആംബുലന്‍സ് എത്തിയിരുന്നെങ്കില്‍ നഴ്‌സിനെ രക്ഷിക്കാമായിരുന്നു: ഗര്‍ഭിണിയായ നഴ്‌സിന് ചോര വാര്‍ന്ന് ദാരുണാന്ത്യം
ഫീനിക്സ് റെസ്പോണ്‍സ് സര്‍വ്വീസസ് അയച്ച ആംബുലന്‍സിനായി രണ്ട് മണിക്കൂറോളം വീട്ടില്‍ കാത്തിരുന്ന് 28-കാരിയായ സ്റ്റേബിള്‍ സിബാന്‍ദ ചോരവാര്‍ന്നു മരിച്ചു.
ഗര്‍ഭിണിയായ നഴ്സിന്റെ മരണത്തില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ പ്രൈവറ്റ് ആംബുലന്‍സ് സര്‍വ്വീസിന് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കരാര്‍ നഷ്ടമായി. ബെര്‍ക്ഷയര്‍ ആസ്‌കറ്റിലെ സിബാന്‍ദ താമസിക്കുന്ന ഫ്ളാറ്റിലേക്ക് ഫീനിക്സ് റെസ്പോണ്‍സ് സര്‍വ്വീസസ് ടെക്നീഷ്യന്‍മാര്‍ എത്തിച്ചേരുന്നത് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ്.

ഈ വര്‍ഷം ആദ്യം നടന്ന ഇന്‍ക്വസ്റ്റില്‍ ആംബുലന്‍സ് ജീവനക്കാര്‍ നഴ്സിനെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ശ്രദ്ധിച്ചോയെന്ന് കൊറോണര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ആംബുലന്‍സ് ടീമില്‍ പരിശീലനം നേടിയ പാരാമെഡിക്കും ഉണ്ടായിരുന്നില്ല.
Full Story
  01-09-2023
നാലു ദിവസം കഴിഞ്ഞിട്ടും എയര്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ക്കു പരിഹാരമായില്ല: എല്ലാ വിമാനങ്ങളും വൈകി: യുകെയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്തുകൊണ്ട്?
എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസങ്ങള്‍ മൂലം വ്യോമഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയില്‍. തിങ്കളാഴ്ച ഉണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോസസ്സ് ചെയ്യാന്‍ കഴിയാത്ത ഫ്‌ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് കാരണമെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവന്നു.


സൈബര്‍ ആക്രമണം മൂലമാണ് തകരാര്‍ സംഭവിച്ചതെന്ന സൂചനകളൊന്നും ഇല്ലെന്ന് നാറ്റ്‌സ് സ്ഥിരീകരിച്ചു. സംഭവം സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അന്വേഷിക്കും. ഒരു ഫ്രഞ്ച്
Full Story
  01-09-2023
യുകെയിലെ എയര്‍ട്രാഫിക് കണ്‍ട്രോളിലെ തടസങ്ങള്‍ മാറാന്‍ ദിവസങ്ങള്‍ വേണ്ടിവരും

ലണ്ടന്‍ : യുകെയിലെ ആയിരക്കണക്കിന് വിമാനയാത്രക്കാര്‍ക്ക് ദുരിതം വിതച്ചു എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസങ്ങള്‍ മൂലം വ്യോമഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയില്‍. തിങ്കളാഴ്ച ഉണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോസസ്സ് ചെയ്യാന്‍ കഴിയാത്ത ഫ്‌ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് കാരണമെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവന്നു. സൈബര്‍ ആക്രമണം മൂലമാണ് തകരാര്‍ സംഭവിച്ചതെന്ന

Full Story
  01-09-2023
സ്‌കോട്ട്‌ലന്‍ഡില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലണ്ടന്‍: സ്‌കോ ട്ട്ലന്‍ഡില്‍ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോ ട്ട്ലന്‍ഡിന്റെ (എന്‍ആര്‍എസ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022-ല്‍ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് 1,276 പേരാണ് മരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കണക്കുകളില്‍ 2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 2022-ല്‍, മദ്യപാനം മൂലമുള്ള സ്ത്രീകളുടെ മരണത്തിന്റെ ശരാശരി പ്രായം 58.7 വര്‍ഷവും പുരുഷന്മാരില്‍ ഇത് 60 വര്‍ഷവുമാണെന്ന് എന്‍ആര്‍എസ് മേധാവി ഡാനിയല്‍ ബേണ്‍സ് പറഞ്ഞു.

സ്‌കോ ട്ട്ലന്‍ഡിലെ സാമ്പത്തികമായി പിന്നോക്കം

Full Story
  01-09-2023
എന്‍എച്ച്എസ് ചരിത്രത്തിലാദ്യമായി ജൂനിയര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ ഒരുമിച്ച് സമരത്തിന് തയാറെടുക്കുന്നു

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ആദ്യമായി ഒരുമിച്ച് പണിമുടക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തിയതികളിലാണ് ഇവര്‍ ഒരുമിച്ച് പണിമുടക്കിനിറങ്ങുന്നത്. ഇതിനെ തുടര്‍ന്ന് എന്‍എച്ച്എസിലെ സര്‍വീസുകളിലും കണ്‍സള്‍ട്ടേഷനുകളിലും വ്യാപകമായ തടസ്സങ്ങളുണ്ടാകുമെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തിലാണ് ശക്തമായിരിക്കുന്നത്. ദീര്‍ഘകാലമായി തുടരുന്ന തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാത്തതിന്റെ പേരിലാണ് ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും സമരത്തിനിറങ്ങുന്നത്.കഴിഞ്ഞ കുറച്ച് കാലമായി ഇവര്‍ നടത്തി വരുന്ന

Full Story
  01-09-2023
യുകെയില്‍ രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങും, ജീവനക്കാരുടെ സമരം രൂക്ഷം

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായ തോതില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. ഒരു ഡസനിലധികം ട്രെയിന്‍കമ്പനികളില്‍ ജോലി ചെയ്യുന്ന അസ്ലെഫ് യൂണിയനില്‍ പെട്ട ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നാളെ ഇവര്‍ ഓവര്‍ടൈം ചെയ്യുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്യും.14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന 20,000ത്തോളം ആര്‍എംടി യൂണിയന്‍ അംഗങ്ങളുടെ നാളത്തെ പണിമുടക്കും സര്‍വീസുകളില്‍ കാര്യമായ തടസ്സങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തങ്ങളുടെ സേവന-വേതനവ്യവസ്ഥകളിലെ

Full Story
[171][172][173][174][175]
 
-->




 
Close Window