Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  28-03-2025
ബ്രിട്ടനിലെ ചാരിറ്റി ഷോപ്പില്‍ നിന്ന് ലഭിച്ച ബൈബിള്‍ വിറ്റത് 63 ലക്ഷം രൂപയ്ക്ക്

ലണ്ടന്‍: ബ്രിട്ടനിലെ ഒരു ചാരിറ്റി ഷോപ്പില്‍ നിന്ന് ലഭിച്ച ചൈനീസ് ബൈബിള്‍ ലേലത്തില്‍ 56,280 പൗണ്ടിന് (63 ലക്ഷം രൂപ) വിറ്റുപോയി. ചെംസ്‌ഫോര്‍ഡിലെ ഓക്‌സ്ഫാം ചാരിറ്റി ഷോപ്പിലാണ് ഈ ബൈബിള്‍ ലഭിച്ചത്. ചൈനീസ് ഭാഷയില്‍ ആദ്യമായി അച്ചടിച്ച ബൈബിളായിരുന്നു ഇത്. ആദ്യ കാഴ്ചയില്‍ത്തന്നെ ഇതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയ ജീവനക്കാര്‍ 800 പൗണ്ട് മതിപ്പുവിലയിട്ട് ലേലത്തിന് വയ്ക്കുകയായിരുന്നു. എന്നാല്‍ ബൈബിളിന്റെ വില മനസ്സിലാക്കിയ ലേലക്കാര്‍ മത്സരിച്ച് വില കൂട്ടിയതോടെ ആരും പ്രതീക്ഷിക്കാത്ത വിധം ഉയര്‍ന്നു. 1815ല്‍ പുറത്തിറക്കിയ ബൈബിളാണിതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് മറ്റ് ചില പുസ്തകങ്ങള്‍ക്കൊപ്പം ഇത് ചെംസ്‌ഫോര്‍ഡിലെ ചാരിറ്റി

Full Story
  28-03-2025
യുകെയില്‍ പതിമൂന്നുകാരി മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സ് വിമാനം പറത്തി

ലണ്ടന്‍: യുകെയില്‍ പതിമൂന്നുകാരിയായ മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസില്‍ സൈക്കിള്‍ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തില്‍ ആകാശത്തോളം ഉയരത്തില്‍ സ്വപ്നം കാണാന്‍ അവസരം ഒരുക്കിയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൊച്ചിയിലെ തിരക്കിനിടയില്‍ സൈക്കിള്‍ പഠിപ്പിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം യുകെയില്‍ എത്തിയപ്പോള്‍ മകള്‍ നിയ വിമാനം പറത്തിയതിലൂടെ ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ബെര്‍ണാര്‍ഡ് തന്റെ മകന്‍ ആര്‍എഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ്

Full Story
  28-03-2025
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കുന്നത് ജോലിക്ക് മാത്രം

ലണ്ടന്‍: വിദേശ പഠനനത്തിനായി രാജ്യം വിടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായിട്ടുള്ളു. കേവിഡിനുശേഷം വിദേശ പഠവും അവിടെ ജോലിയും എന്ന സ്വപ്നവുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മുന്നോട്ട് പോകുന്നത്. ഒന്നോ രണ്ടു വര്‍ഷത്തെ പഠനത്തിനുശേഷം ജോലി ലഭിക്കുകയും പിന്നീട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പെര്‍മെനന്റ് വിസയും ലഭിക്കുന്ന അവസ്ഥയാണ്. എന്നാല്‍ സ്ഥിതി പഴയതു പോലെയല്ലെന്നാണ് നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സൂചിപ്പിക്കുന്നത്.

ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള യുകെ ആസ്ഥാനമായുള്ള ഒരു ലക്ചററുടെ തുറന്നുപറച്ചില്‍

Full Story
  27-03-2025
യുകെയില്‍ ബസ്സില്‍ വച്ചുമലയാളി യുവാവിനെ ആക്രമിച്ചത് സ്ഥിരം ക്രിമിനല്‍: ബസ്സില്‍ 4000 പൗണ്ട് നാശനഷ്ടം
ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ തെളിവായത്. യുകെ പൗരനാണു പ്രതി. മുന്‍പും നിരവധി കേസുകളില്‍ അകപ്പെട്ടയാളാണ്. ഇയാളുടെ ആക്രമണത്തില്‍ ബസിന് നാലായിരം പൗണ്ടിന്റെ നാശ നഷ്ടമുണ്ടായെന്നാണു പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.
അതേസമയം, ആക്രമണമേറ്റ മലയാളി യുവാവ് യൂവാവ് നിലവില്‍ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. യുവാവിന്റെ തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യുവാവിന് മുറിവേല്‍ക്കുകയും ഗ്ലാസ് സഹിതം ബസിന്റെ ജനാല തകരുകയും ചെയ്തു. ബസ് നിര്‍ത്തിയതും അക്രമി ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് എത്തുകയും യുവാവിനെ
Full Story
  27-03-2025
അഭയാര്‍ഥികള്‍ക്ക് ബാള്‍ക്കനില്‍ റിട്ടേണ്‍ ഹബ്ബ് ഒരുക്കി ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് ചാനല്‍ വഴി ചെറുയാനങ്ങളില്‍ രാജ്യത്തേക്കെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ധനയോടെ പ്രതിസന്ധിയിലായ ബ്രിട്ടന്‍, ഇപ്പോള്‍ അഭയാര്‍ത്ഥികളുടെ വരവ് തടയാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ പുതിയ പദ്ധതി അവലംബിക്കാനൊരുങ്ങുകയാണ്. അഭയാര്‍ത്ഥികളുടെ എണ്ണം ഈ വര്‍ഷം 5000 കടന്നതോടെ, അഭയാഭ്യര്‍ത്ഥന നിഷേധിക്കപ്പെടുന്നവരെ ബാള്‍ക്കന്‍ രാജ്യങ്ങളിലേക്ക് മാറ്റി ഡിറ്റന്‍ഷന്‍ സെന്ററുകളിലാക്കാനാണ് ലേബര്‍ സര്‍ക്കാര്‍ ആലോചിച്ചു വരുന്നത്. അല്‍ബേനിയ, സെര്‍ബിയ, ബോസ്‌നിയ, നോര്‍ത്ത് മാസിഡോണിയ തുടങ്ങി പശ്ചിമ ബാള്‍ക്കന്‍ രാജ്യങ്ങളിലെ റിട്ടേണ്‍ ഹബ്ബുകളിലേക്ക് അഭയാര്‍ത്ഥികളെ മാറ്റാനാണ്

Full Story
  27-03-2025
ബ്രിട്ടനില്‍ ശസ്ത്രക്രിയ വൈകി, പ്രവാസി ഇന്ത്യയില്‍ തിരിച്ചെത്തി ചികിത്സ തേടി

ദില്ലി: ബ്രിട്ടനില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് പ്രവാസി ഇന്ത്യയിലേക്ക് തിരിച്ചെത്തി ചികിത്സ തേടി യുവാവ്. ആര്യന്‍ മംഗള്‍ എന്ന യുവാവാണ് ചികിത്സക്കായി ഇന്ത്യയിലേക്ക് തിരിച്ചത്. ബ്രിട്ടനിലെ പൊതുജനാരോ?ഗ്യ സംവിധാനമായ എന്‍എച്ച്എസിന്റെ സേവനം വളരെ മോശമായിരുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ ആരോപിച്ചു. ഗ്ലാസ് പൊട്ടിയാണ് ആര്യന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയ 4-5 ദിവസത്തേക്ക് മാറ്റിവെച്ചതോടെയാണ് ഇന്ത്യയില്‍ എത്തി ചികിത്സ തേടിയതെന്നും ഇദ്ദേഹം പറഞ്ഞു. എന്‍എച്ച്എസില്‍ നിന്ന് കാലതാമസമുണ്ടായതായും മതിയായ പരിചരണം ലഭിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. ചികിത്സ വൈകിയതോടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍

Full Story
  27-03-2025
ലണ്ടന്‍ തെരുവില്‍ വെള്ളസാരിയും ചെരുപ്പും ധരിച്ച് മമത ബാനര്‍ജി

ലണ്ടന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ വെള്ള സാരിയും ചെരിപ്പും ധരിച്ച് ജോഗിംഗ് നടത്തുന്ന വീഡിയോ വൈറല്‍. ബക്കിംഗ്ഹാം കൊട്ടാരം മുതല്‍ ഹൈഡ് പാര്‍ക്ക് വരെ ബം?ഗാള്‍ മുഖ്യമന്ത്രി ലണ്ടനില്‍ ചുറ്റിനടന്ന് ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് പങ്കുവച്ചു. പച്ച ബോര്‍ഡറുള്ള വെളുത്ത സാരിയും വെളുത്ത സ്ലിപ്പറുകളും ധരിച്ചാണ് മമത വാം അപ്പിനിറങ്ങിയത്. ലണ്ടനിലെ തണുപ്പിനെ മറികടക്കാന്‍ കറുത്ത കാര്‍ഡിഗനും ഷാളും ധരിച്ചിരുന്നു. 2023-ല്‍ സ്പെയിനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയിലും സാരിയും സ്ലിപ്പറും ധരിച്ച് ജോഗിംഗ് നടത്തിയിരുന്നു. ബ്രിട്ടനുമായുള്ള ബംഗാളിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്ന

Full Story
  27-03-2025
ഫലസ്തീന്‍ അനുകൂല പ്രകടനം: ഹോളോകോസ്റ്റ് അതിജീവിച്ചയാളെ ചോദ്യം ചെയ്ത് ലണ്ടന്‍ പൊലീസ്

ലണ്ടന്‍: ഫലസ്?തീന്‍ അനുകൂല പ്രകടനത്തില്‍ പ?ങ്കെടുത്തതിന് ?ഹോളോകോസ്?റ്റ്? അതിജീവിച്ചയാളെ ചോദ്യം ചെയ്?ത്? ലണ്ടന്‍ പൊലീസ്?. 87കാരനായ സ്?റ്റീഫന്‍ കപോസിനെയാണ്? ക്രമസമാധാന ലംഘനം ആരോപിച്ച്? പൊലീസ്? ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്?. അതേസമയം, ഇദ്ദേഹത്തെ പിന്തുണച്ച്? ലണ്ടനിലെ പൊലീസ്? സ്?റ്റേഷന്? പുറത്ത്? നിരവധി പേര്‍ തടിച്ചകൂടി. സ്റ്റീഫന്‍ കപോസിന്? പിന്തുണ എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ഫലസ്തീന്‍ പതാകകള്‍ വീശുകയും ഡ്രം മുഴക്കുകയും ചെയ്തു. പിന്തുണയുമായി എത്തിയവരില്‍, ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചയാളും അതിജീവിച്ചവരുടെ പിന്‍ഗാമികളും ഉണ്ടായിരുന്നു. 'ഹോളോകോസ്റ്റ് അതിജീവിച്ചരുടെ പിന്‍ഗാമികള്‍

Full Story
[258][259][260][261][262]
 
-->




 
Close Window