Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ഇന്ത്യ/ കേരളം
  18-09-2022
വാരിക്കോരി ചെലവാക്കരുത്, ബാക്കിയൊന്നും ഉണ്ടാവില്ല: കഴിഞ്ഞ വര്‍ഷം ഓണം ബംപര്‍ കിട്ടിയ ജയപാലന്‍ പറയുന്നു
പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആദ്യമേതന്നെ അടിച്ചുപൊളിച്ചു ജീവിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകും. ആദ്യം ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുക. അതിനുശേഷം മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കില്‍ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു വരുന്നവര്‍ എല്ലാ ദിവസവും ഉണ്ടായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകില്ല. ലോട്ടറി അടിച്ചുകഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തേക്ക് ആ തുക ആര്‍ക്കും കൊടുക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓണം ബംപര്‍ ലോട്ടറി അടിച്ച ജയപാലന്‍. ആദ്യം തന്നെ പണം ഉപയോഗിക്കാന്‍ നിന്നാല്‍ മുതലും പോകും പലിശയും പോകും എന്ന അവസ്ഥയിലാകുമെന്നും ജയപാലന്‍ വ്യക്തമാക്കി.
''ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുക. പണം കിട്ടിയാല്‍ ഫിക്‌സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടുതവണ നികുതി
Full Story
  18-09-2022
ചരിത്രത്തില്‍ ഇല്ലാത്ത നീക്കവുമായി ഗവര്‍ണര്‍: മുഖ്യമന്ത്രി അയച്ചുവെന്നു പറപ്പെടുന്ന കത്ത് പുറത്ത് വിടുമെന്നു സൂചന
സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11. 45നാണ് വാര്‍ത്താസമ്മേളനം.

സര്‍വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാര്‍ത്താ സമ്മേളനമെന്ന് രാജ്ഭവന്‍ അറിയിച്ചു.

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തില്‍ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയയച്ച കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗവര്‍ണക്കെതിരായ ആക്രമണത്തില്‍ പരാതി
Full Story
  17-09-2022
പ്രളയ ദുരിതത്തില്‍ ഇറ്റലിയിലെ നഗരങ്ങള്‍: വാഹനങ്ങള്‍ വെള്ളത്തില്‍: ചെളിയില്‍ മുങ്ങി വീടുകള്‍ മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത.
മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത. നാല് മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നു മണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്. സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്‌കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

വഴിയോര
Full Story
  16-09-2022
ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭര്‍ത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവയില്‍ ഒരുമിച്ച വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

ഈ വിഷയത്തില്‍ മെയ് 12ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്തര്‍, വിവാഹ ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഉത്തരവിട്ടപ്പോള്‍, ജസ്റ്റിസ് ഹരി ശങ്കര്‍ ഈ വിധിയില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഈ ഭിന്ന വിധിക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍
Full Story
  16-09-2022
എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ എഴുന്നള്ളിക്കുന്നത്? ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് സംസാരിക്കണം - രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ എഴുന്നള്ളിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതില്‍പ്പരം അസംബന്ധം ഒരാള്‍ക്കു പറയാനാകുമോ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും അദ്ദേഹം പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ അറിവോടെയാണോ ബന്ധു അപേക്ഷിക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ബന്ധുവായതു കൊണ്ട് അപേക്ഷിക്കാന്‍ കഴിയില്ലെന്നു പറയാന്‍ ഇദ്ദേഹത്തിന് എന്തധികാരം. ഭീഷണി സ്വരത്തില്‍ പറയുന്നതാരാണ്.
ആരാണ് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് എന്ന് നാട് കാണുന്നു. അവരവര്‍ക്ക്
Full Story
  15-09-2022
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു: ദുരന്തത്തിന് ഇരയായത് പെരുമ്പാവൂര്‍ സ്വദേശി
പെരുമ്പാവൂരില്‍ റോഡിലെ കുഴിയില്‍ വീണ് ഗുരുതര പരിക്കേറ്റ ആള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (76) ആണ് മരിച്ചത്. മൂന്നാഴ്ചയായി ചലന ശക്തിയും ഓര്‍മ്മയും നഷ്ടപ്പെട്ട് അബോധാവസ്ഥയിലായിരുന്നു കുഞ്ഞുമുഹമ്മദ്.


ഓഗസ്റ്റ് 20 നായിരുന്നു അപകടം. പെരുമ്പാവൂര്‍- ആലുവ റൂട്ടിലെ പതിയാട്ട് കവലയ്ക്ക് സമീപത്തു വെച്ച് സ്‌കൂട്ടറില്‍ പോകവേ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മുഹമ്മദിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

കുഞ്ഞുമുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ റോഡിലിറങ്ങി.
Full Story
  15-09-2022
കായല്‍ത്തീരത്ത് കോടികള്‍ മുടക്കി നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നു: നടപടി സുപ്രീംകോടതി ഉത്തരവു പ്രകാരം
ആലപ്പുഴ പാണാവള്ളി നെടിയതുരുത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ മേല്‍നോട്ടത്തിലാണ് ഇന്നലെ രാവിലെ നടപടികള്‍ ആരംഭിച്ചത്.

കെട്ടിടം പൊളിച്ചു നീക്കുന്നതിനായി റിസോര്‍ട്ട് നടത്തിപ്പുകാര്‍ സമര്‍പ്പിച്ച ആക്ഷന്‍ പ്ലാന്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിശോധിച്ച് അംഗീകാരം നല്‍കിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള ഈ പ്ലാന്‍ പ്ലകാരം റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കല്‍ നടത്തുന്നത്. റിസോര്‍ട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

റിസപ്ഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടം, 54 കോട്ടേജുകള്‍ തുടങ്ങിയവയാണ് റിസോര്‍ട്ടിനായി ദ്വീപില്‍
Full Story
  13-09-2022
കെ റെയില്‍ വേണ്ട; ജനങ്ങളുടെ സമരത്തിന് ജോഡോ യാത്രയില്‍ പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി
കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വളവും തിരുവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പദയാത്രക്കിടയില്‍ മിനിറ്റിന്റെ ഇടവേളകളില്‍ ആംബുലന്‍സുകള്‍ ചീറിപ്പായുന്നത് കാണുന്നു. റോഡ് അപകടങ്ങളില്‍ പെട്ടവരാണ് അധികവും. അങ്ങനെയുള്ള ഡിസൈന്‍ ആണ് കേരളത്തിലെ റോഡുകള്‍ക്കെന്നും മനുഷ്യ ജീവന്‍ അപഹരിക്കുന്ന റോഡ് ഡിസൈന്‍ സര്‍ക്കാര്‍ മാറ്റണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.


അതേസമയം, കെ റെയില്‍ സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അര്‍പ്പിച്ചു. കെ റെയില്‍ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം
Full Story
[72][73][74][75][76]
 
-->




 
Close Window