Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
കായികം
  24-08-2023
ഇന്ത്യന്‍ താരം പ്രഗ്‌നാനന്ദയ്ക്ക് വേള്‍ഡ് ചെസ് മത്സരത്തില്‍ പരാജയം; മാഗ്‌നസ് കാള്‍സന് കിരീടം
ഫിഡെ ചെസ് ലോകകപ്പില്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലില്‍ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്‌നാനന്ദയെ കാള്‍സന്‍ തോല്‍പ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കില്‍ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്.

ടൈ ബ്രേക്കറിലെ ആദ്യ ഗെയിമില്‍ കറുത്ത കരുക്കളുമായാണ് കാള്‍സന്‍ കളിച്ചത്. തന്ത്രപരമായ നീക്കത്തോടെ അദ്ദേഹം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. അതുകൊണ്ടുതന്നെ പ്രതിരോധത്തിലൂന്നിയാണ് പ്രഗ്‌നനന്ദ കളിച്ചത്. ഗെയിം സമനിലയിലായതോടെ കാള്‍സന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Full Story
  16-08-2023
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇനി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനു വേണ്ടി കളിക്കും
ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനില്‍ നിന്നാണ് നെയ്മര്‍ സൗദി ക്ലബിനൊപ്പം ചേരുന്നത്. സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ നെയ്മര്‍ യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോകാന്‍ തീരുമാനിച്ചത് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു.

രണ്ട് വര്‍ഷത്തേക്കാണ് അല്‍ ഹിലാലില്‍ നെയ്മറിന്റെ കരാര്‍. 100 മില്ല്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് നെയ്മറെ അല്‍ ഹിലാല്‍ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കിയത്.

2017ലാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ എത്തുന്നത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ബാഴ്‌സലോണയ്ക്കായി കളിച്ച 186 മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ 181 ഗോളുകള്‍ നേടിയിട്ടുണ്ട്.
Full Story
  13-07-2023
ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വര്‍ണം
ട്രിപ്പിള്‍ ജംപില്‍ 16.92 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റര്‍) വെള്ളിയും, കൊറിയയുടെ ജാന്‍ഫു കിം(16.59) വെങ്കലവും നേടി. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യര്‍രാജിയും 1500 മീറ്റര്‍ അജയ് കുമാറും സ്വര്‍ണം നേടിയിരുന്നു.
Full Story
  07-07-2023
ധോണിക്ക് 42ാം പിറന്നാള്‍: പടുകൂറ്റന്‍ കട്ട് ഔട്ടുമായി ആരാധകരുടെ സ്‌നേഹപ്രകടനം
എംഎസ് ധോണിയുടെ 42-ാം ജന്മദിനത്തിന് 52 ഇഞ്ചുള്ള ഉഗ്രന്‍ കട്ട് ഔട്ടുമായി ഹൈദരാബാദില്‍ നിന്നുള്ള ആരാധകര്‍. ഏകദേശം 52 അടി ഉയരമുള്ള ഈ ചിത്രം ഹൈദരാബാദില്‍ നിന്നുള്ള ധോണി ആരാധകരാണ് തങ്ങളുടെ ആരാധനാപാത്രത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറാക്കിയത്.

ഫോട്ടോയില്‍, കൈയില്‍ ബാറ്റും പിടിച്ച് ഇന്ത്യന്‍ ജഴ്സി ധരിച്ച് പാഡ് അപ്പ് ചെയ്തിരിക്കുന്ന ധോണിയെയാണ് കാണാന്‍ സാധിക്കുന്നത് . വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനതയില്‍ ''എംഎസ് ധോണിയോടുള്ള ആവേശം'' കമന്റ് വിഭാഗത്തില്‍ നിരവധി എംഎസ് ധോണി ആരാധകര്‍ ഇതിഹാസ നായകനോട് ആദരവ് പ്രകടിപ്പിക്കുന്നു.
Full Story
  01-06-2023
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി: പുതിയ വസ്ത്രം അവതരിപ്പിച്ചത് അഡിഡാസ്
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ക്കായുള്ള ജേഴ്‌സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്‌സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്‌സി പുറത്തിറക്കിയത്. ''ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി അവതരിപ്പിക്കുന്നു'' അഡിഡാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അനിമേറ്റഡ് ഡ്രോണുകള്‍ വഴി മൂന്ന് ജേഴ്‌സികള്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്ന് ഉയരുന്നതാണ് വീഡിയോ. ജേഴ്‌സിക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ്
Full Story
  30-05-2023
ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചാം ഐപിഎല്‍ കിരീടം
2023 ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് മഹേന്ദ്ര സിങ്ങും സംഘവും. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.

അഞ്ചുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റിസര്‍വ് ദിനത്തിലും മഴ വില്ലനായി അവതരിച്ചെങ്കിലും മഞ്ഞപ്പടയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഗുജറാത്തിന് പിടിച്ചുനില്‍ക്കാനായില്ല.
അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയനായകനായി.
215 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍
Full Story
  17-05-2023
7 ദിവസങ്ങള്‍ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച് ജാമി സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്
ഏഴ് ദിവസങ്ങള്‍ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇരിക്കുകയാണ് ജാമി മക്‌ഡൊണാള്‍ഡ്. വെറും ആറു ദിവസവും 16 മണിക്കൂറും 14 മിനിറ്റും എടുത്താണ് ജാമി ചൈനയിലെ വന്‍മതില്‍, ഇന്ത്യയിലെ താജ്മഹല്‍, ജോര്‍ദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമര്‍, മച്ചു പിച്ചു പെറു, മെക്‌സിക്കോയിലെ ചിചെനിറ്റ്‌സ ഇറ്റ്‌സ എന്നിവ കണ്ടത്.

യാത്രയ്ക്കിടെ, മിസ്റ്റര്‍ മക്‌ഡൊണാള്‍ഡ് നാല് ഭൂഖണ്ഡങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒമ്പത് രാജ്യങ്ങളില്‍ ഇറങ്ങി, 13 വിമാനങ്ങളില്‍ പറന്നു, 16 ടാക്‌സികളിലും ഒമ്പത് ബസുകളിലും നാല് ട്രെയിനുകളിലും ഒരു ടോബോഗനിലുമായി ഏകദേശം 22,856 മൈലുകള്‍ സഞ്ചരിച്ചു.

മക്‌ഡൊണാള്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്.
Full Story
  17-05-2023
തുടര്‍ച്ചയായി 74 ദിവസം വെള്ളത്തിനടിയില്‍ താമസിച്ച് റെക്കോഡ് സ്വന്തമാക്കി ജോസഫ്
ഫ്‌ലോറിഡ സര്‍വകലാശാല പ്രഫസറായ ജോസഫ് ഡിറ്റൂരി. വെള്ളത്തിനടിയില്‍ തുടര്‍ച്ചയായി 74 ദിവസം താമസിച്ചാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. യുഎസിലെ ഒരേയൊരു സമുദ്രാന്തര ഹോട്ടലായ ഷൂള്‍സ് അണ്ടര്‍സീ ലോഡ്ജിലാണു ഡിറ്റൂരിയുടെ താമസം. സമുദ്രനിരപ്പില്‍ നിന്ന് 30 അടി താഴെ സ്ഥിതി ചെയ്യുന്ന ഈ ലോഡ്ജിലേക്ക് സ്‌കൂബ ഡൈവ് ചെയ്താണ് ആളുകള്‍ എത്തുന്നത്.

1986ല്‍ ആണ് ഷൂള്‍സ് അണ്ടര്‍സീ ലോഡ്ജ് തുടങ്ങിയത്. വിഖ്യാതമായ '20000 ലീഗ്സ് അണ്ടര്‍ ദ സീ എന്ന നോവലെഴുതിയ ഷൂള്‍സ് വേണിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത്. സ്‌കൂബ ഡൈവിങ് സര്‍ട്ടിഫിക്കേഷനുള്ളവര്‍ക്കു മാത്രമാണ് ഇവിടെയെത്തി താമസിക്കാന്‍ സാധിക്കുക. 1970ല്‍ പ്യൂര്‍ട്ടോ റിക്കോയില്‍ യുഎസ് നടത്തിയിരുന്ന ലാ ചുല്‍പ സമുദ്രാന്തര ലബോറട്ടറി പരിഷ്‌കരിച്ചാണ് ഷൂള്‍സ് അണ്ടര്‍
Full Story
[1][2][3][4][5]
 
-->




 
Close Window