Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
വരുമാനനികുതിയുടെ 53 ശതമാനവും നല്‍കുന്നത് 10 ശതമാനം വരുന്ന ഉയര്‍ന്ന വരുമാനക്കാര്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങള്‍ ഇതുവരെയില്ലാത്ത വിധത്തില്‍ രാജ്യത്തെ ആശ്രയിച്ച് ജീവിക്കുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ പകുതിയിലേറെ ഭവനങ്ങളും ഇവര്‍ അടയ്ക്കുന്ന ടാക്സിനേക്കാള്‍ കൂടുതല്‍ സൗജന്യങ്ങള്‍ ഗവണ്‍മെന്റില്‍ നിന്നും കരസ്ഥമാക്കുന്നുവെന്ന് സിവിറ്റാസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 36 മില്ല്യണ്‍ ജനങ്ങളാണ് ഈ സൗജന്യത്തില്‍ ജീവിക്കുന്നത്.അതേസമയം എന്‍എച്ച്എസ് ഉപയോഗം, സ്റ്റേറ്റ് എഡ്യുക്കേഷന്‍ തുടങ്ങിയ കാര്യങ്ങളും ആനുകൂല്യങ്ങളില്‍ പെടുന്നു. ടോണി ബ്ലെയര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ 24 മില്ല്യണ്‍ ജനങ്ങളാണ് ഈ വിധം ആനുകൂല്യങ്ങള്‍ കരസ്ഥമാക്കിയിരുന്നത്, അതായത് അഞ്ചിലൊന്ന് ജനവിഭാഗം.കൊവിഡ് മഹാമാരി കാലത്ത് ഗവണ്‍മെന്റ് നല്‍കിയ പിന്തുണ രാജ്യത്തിന്റെ മാനസികനില തന്നെ മാറ്റിയെന്ന് എംപിമാര്‍ പറയുന്നു. യാതൊരു ചെലവുമില്ലാതെ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് ആളുകള്‍ ചിന്തിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ വലിയ തോതില്‍ ആശ്രയിക്കുന്നതിന്റെ ബില്‍ അടയ്ക്കുന്നത് ഉയര്‍ന്ന വരുമാനക്കാരാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ഇന്‍കംടാക്സ് വരുമാനത്തിന്റെ 53 ശതമാനവും ഉന്നത വരുമാനം നേടുന്ന 10 ശതമാനം ജനങ്ങളാണ് നല്‍കുന്നത്. ട്രഷറിയുടെ ഏറ്റവും ഉയര്‍ന്ന ഒറ്റവരുമാനം ഇവിടെ നിന്നാണ് വരുന്നതെന്ന് സിവിറ്റാസ് പറഞ്ഞു.രാജ്യത്തിന്റെ ഖജനാവിനെ ആശ്രയിക്കുന്നതിനാല്‍ പാവപ്പെട്ട അഞ്ച് ശതമാനം കുടുംബങ്ങള്‍ക്ക് വെല്‍ഫെയര്‍ ഇനത്തിലും, സാമ്പത്തികേതര ആനുകൂല്യങ്ങളായും ശരാശരി 17,600 പൗണ്ടില്‍ കൂടുതല്‍ ലഭിക്കുന്നുണ്ട്. ഇവര്‍ നല്‍കുന്ന ടാക്സിനേക്കാള്‍ ഉയര്‍ന്നതാണ് ഈ ആനുകൂല്യങ്ങള്‍.കണക്കുകള്‍ സീനിയര്‍ ടോറികള്‍ക്കിടയില്‍ ആശങ്ക വിതച്ചിട്ടുണ്ട്. ടാക്സ് കട്ട് ഏര്‍പ്പെടുത്തി രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും, സ്റ്റേറ്റ് നല്‍കുന്ന സഹായങ്ങളുടെ വലുപ്പവും, പങ്കും പുനര്‍നിര്‍ണ്ണയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 
Other News in this category

 
 




 
Close Window