Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
2040 ഓടെ ഇംഗ്ലണ്ടില്‍ ഒമ്പതു മില്യണ്‍ ജനങ്ങള്‍ ഗുരുതര രോഗങ്ങള്‍ക്ക് അടിമകളാകുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: 2040 ആകുന്നതോടെ ഇംഗ്ലണ്ടിലെ ഒന്‍പത് മില്ല്യണിലേറെ ജനങ്ങള്‍ ഗുരുതര രോഗങ്ങളുമായി ജീവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതോടെ വരും വര്‍ഷങ്ങളിലും എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിക്കുകയും, മറ്റ് പൊതുസേവനങ്ങളില്‍ സുപ്രധാന ആഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്യാന്‍സര്‍, പ്രമേഹം, കിഡ്നി രോഗങ്ങള്‍ എന്നിങ്ങനെ രോഗാവസ്ഥകള്‍ ബാധിച്ച മുതിര്‍ന്നവരുടെ എണ്ണം 2.5 മില്ല്യണ്‍ വര്‍ദ്ധിക്കും. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 37 ശതമാനമാണ് വര്‍ദ്ധന.

യൂണിവേഴ്സിറ്റി ലിവര്‍പൂളുമായി സഹകരിച്ച് ഹെല്‍ത്ത് ഫൗണ്ടേഷന്റെ റിയല്‍ സെന്ററാണ് നാല് വര്‍ഷം നീണ്ട ഗവേഷണം നടത്തിയത്. ശ്രദ്ധയോടെ പദ്ധതി നീക്കിയാല്‍ ഈ സമ്മര്‍ദം നേരിടാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ജനസംഖ്യയ്ക്ക് പ്രായമേറുന്നതോടെ ഈ വെല്ലുവിളി ലോകം മുഴുവന്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. കേവലം 15 വര്‍ഷത്തില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ച ആളുകളുടെ എണ്ണം 9.1 മില്ല്യണില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019ല്‍ ആറില്‍ ഒരു മുതിര്‍ന്ന വ്യക്തിയെ ബാധിച്ചിരുന്ന രോഗാവസ്ഥ 2040 എത്തുമ്പോഴേക്കും അഞ്ചില്‍ ഒരാള്‍ എന്ന നിലയിലേക്ക് ഉയരും. 2.5 മില്ല്യണ്‍ രോഗികളുടെ വര്‍ദ്ധനവില്‍ 80 ശതമാനവും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് ബാധിക്കുക. ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം 45%, ക്യാന്‍സര്‍, 31%, ഹൃദയപ്രശ്നങ്ങള്‍ 892%, പ്രമേഹം 49%, ഗുരുതര വേദനകള്‍ 32% എന്നിങ്ങനെയാണ് വര്‍ദ്ധന പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window