Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
ഇന്ത്യ/ കേരളം
  04-05-2023
വാലന്റൈന്‍സ് ഡേയില്‍ വിവാഹിതരായ ട്രാന്‍സ് ജെന്‍ഡര്‍ മലയാളികളിലെ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു
കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ പ്രവീണ്‍ നാഥ് അന്തരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ പ്രവീണ്‍ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ നാഥ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പ്രണയ ദിനത്തില്‍ വിവാഹിതരായ പ്രവീണ്‍ നാഥും രിഷാന ഐഷുവും വേര്‍പിരിയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും പ്രവീണ്‍ വിശദീകരിച്ചിരുന്നു.
ഇത്തരം വാര്‍ത്തകളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക
Full Story
  27-04-2023
ഗുസ്തി പരിശീലിക്കാന്‍ എത്തിയ 7 പെണ്‍കുട്ടികള്‍ ലൈംഗിക പീഡന പരാതി നല്‍കിയിട്ടും ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തിട്ടില്ല
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ?ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്ന് പിടി ഉഷ പറഞ്ഞു.


എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.
Full Story
  27-04-2023
തിരുവനന്തപുരത്ത് 14 കാരി മരിച്ചു: അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തില്‍ സംശയമുന ലഹരി മാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14 വയസ്സുകാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക
Full Story
  26-04-2023
കടയില്‍ നിന്നു മാമ്പഴം മോഷ്ടിച്ച് കേരള പോലീസിന് ചീത്തപ്പേരുണ്ടാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ പിരിച്ചുവിട്ടു
കേരളാ പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതി ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പുറത്താക്കലിന് മുന്നോടിയായി ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിരുന്നു. തുടര്‍ന്ന് പോലീസുകാരന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതെന്ന് ഇടുക്കി എസ്.പി അറിയിച്ചു.ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് തീരുമാനം.

കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ്
Full Story
  26-04-2023
വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി ക്യാമറ: കെല്‍ട്രോണിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി
എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെല്‍ട്രോണിനെതിരായ ആരോപണങ്ങള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഉപകരാര്‍ വിശദാംശങ്ങള്‍ ധനവകുപ്പ് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് അനുമതി നല്‍കിയത്. പരാതിയില്‍ കെല്‍ട്രോണിന്റെ പേര് ഇല്ല. വിജിലന്‍സ് അന്വേഷണം നടക്കുന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ അനൗചിത്വം ഇല്ലെന്നും പി രാജീവ് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ
Full Story
  24-04-2023
എസ് എന്‍ സി ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെതിരേ ആരോപണം ഉന്നയിക്കപ്പെട്ട കേസിന്റെ വാദം സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചു
കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്ന് മാറ്റിവെച്ചത്. ജസ്റ്റിസ് എം ആര്‍ ഷാ ,സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഇതേ കേസില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് സിടി രവികുമാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മാറ്റിയത് .

ബെഞ്ചില്‍ നിന്ന് ജഡ്ജി പിന്‍മാറിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. വൈദ്യതി മന്ത്രി എന്ന
Full Story
  24-04-2023
പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ കൊച്ചിയില്‍ ജനസാഗരം: ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെല്ലിങ്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി മോദി എത്തിയത്. മധ്യപ്രദേശില്‍നിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്താലാണ് പ്രധാനമന്ത്രി എത്തിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികള്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ക്രൈസ്തവ മതമേലക്ഷന്മാരുമായി കൂടിക്കാഴ്ച പ്രധാനമന്ത്രി. എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം ഒരുക്കുമെന്നു നരേന്ദ്രമോദി പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍
Full Story
  19-04-2023
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസര്‍ക്കാര്‍: മറുപടി 10 ദിവസത്തിനകം നല്‍കണം
പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ നിര്‍ദേശം. സുപ്രീംകോടതിയില്‍ കേസ് പരിഗണനയില്‍ ഉള്ള സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

സംസ്ഥാനങ്ങള്‍ക്കു പുറമേ കേന്ദ്രഭരണ പ്രദേശങ്ങളോടും നിലപാട് ആരാഞ്ഞിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത്.

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Full Story
[41][42][43][44][45]
 
-->




 
Close Window