Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
ഇന്ത്യ/ കേരളം
  11-04-2023
ആര്‍എസ്എസുകാര്‍ തമിഴ്‌നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്തും: മാര്‍ച്ച് തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുവാദം നല്‍കിയ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി.

റൂട്ട് മാര്‍ച്ച് നടത്താന്‍ മൂന്ന് തീയതികള്‍ നിര്‍ദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ച ഹൈക്കോടതി ആരെയും പ്രകോപിപ്പിക്കാതെ മാര്‍ച്ച് സംഘടിപ്പിക്കണമെന്നും ആര്‍എസ്എസിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം സംസ്ഥാനവ്യാപകമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കാനുള്ള ആര്‍എസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ്
Full Story
  11-04-2023
എംപി സ്ഥാനം നഷ്ടപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി വയനാട്ടില്‍: കൂടെ പ്രിയങ്കയും
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇരുവരും ഹെലികോപ്ടറിലാണ് കല്‍പറ്റയിലെത്തിയത്. കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു റോഡ് ഷോ.

ഹെലികോപ്റ്ററില്‍ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. എം.പിയായ ശേഷം പലതവണ രാഹുല്‍ മണ്ഡലത്തിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വരുന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്. ലക്ഷക്കണക്കിന്
Full Story
  10-04-2023
കൊലക്കേസ് പ്രതി രഞ്ജിത്തിന്റെ മരണകാരണം അപകടമല്ല: ടിപ്പറിടിച്ച് കൊന്നതാണ്: പ്രതി പിടിയില്‍
കൊലക്കേസ് പ്രതിയായ യുവാവ് ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. തിരുവനന്തപുരം പെരുങ്കടവിളയില്‍ കഴിഞ്ഞ ദിവസം ടിപ്പറിടിച്ച് രഞ്ജിത്ത് എന്ന യുവാവ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് പറയുന്നത്. ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയാണ് രഞ്ജിത്ത്.

കഴിഞ്ഞ ദിവസം രാവിലെയാണ് രഞ്ജിത്ത് ടിപ്പര്‍ ഇടിച്ച് മരിച്ചത്. ഇത് കൊലപാതകമാണെന്ന സംശയം തുടക്കം മുതല്‍ക്കേ പൊലീസ് പങ്കുവെച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത്ത് ഇന്നു വൈകിട്ടോടെയാണ് കോടതിയില്‍ കീഴടങ്ങിയത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പത്തരയോടെ കീഴാറൂര്‍ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു
Full Story
  10-04-2023
സിപിഐ, എന്‍സിപി, തൃണമൂല്‍ എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടപ്പെട്ടു: ആം ആദ്മി ദേശീയ പാര്‍ട്ടിയായി: അറിയിച്ചത് ഇലക്ഷന്‍ കമ്മീഷന്‍
എന്‍സിപി, തൃണമൂല്‍, സിപിഐ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം ആം ആദ്മി പാര്‍ട്ടിയെ (എഎപി) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ''ദേശീയ പാര്‍ട്ടി'' ആയി അംഗീകരിച്ചു.

ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) നാഗാലാന്‍ഡിലും തിപ്ര മോത ത്രിപുരയിലും സംസ്ഥാന പാര്‍ട്ടിയായും അംഗീകാരം നേടി. മറുവശത്ത്, ഭാരത് രാഷ്ട്ര സമിതിയെ (ബിആര്‍എസ്) ആന്ധ്രാപ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചില്ല.

ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടിയാകാന്‍ നാല് സംസ്ഥാനങ്ങളിലായി ആറ് ശതമാനം വോട്ട് വേണം. ഡല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഇതിനകം തന്നെ സംസ്ഥാന പാര്‍ട്ടിയായി
Full Story
  07-04-2023
അനില്‍ ആന്റണി ബിജെപിയില്‍ പോയപ്പോള്‍ കൈപ്പത്തി ചിഹ്നം പങ്കുവച്ച് ആന്റണിയുടെ ഇളയ മകന്‍ അജിത് പോള്‍
അനില്‍ ആന്റണി കോണ്‍?ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എ.കെ ആന്റണിയുടെ ഇളയ മകന്‍ അജിത് പോള്‍ ഫെയ്‌സ്ബുക്കില്‍ കൈപ്പത്തി ചിഹ്നം പങ്കുവെച്ച് പോസ്റ്റിട്ടുവെന്ന് കാട്ടി സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു. എന്നാലിപ്പോള്‍ അജിത് പോളിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ഇത്തരത്തിലൊരു പോസ്റ്റ് കാണുവാന്‍ സാധിക്കുന്നില്ല. പ്രചരിക്കുന്നത് വ്യാജ പോസ്റ്റാണോ അതോ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് കെ മുരളീധരന്‍ എം.പി പ്രതികരിച്ചിട്ടുണ്ട്. അനില്‍ ആന്റണിയുടെ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം വിമര്‍ശിച്ചു. അനില്‍ ആന്റണിക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ചര്‍ച്ചയിലൂടെ
Full Story
  07-04-2023
ഇന്ത്യ വീണ്ടും കോവിഡിന്റെ ഭീഷണിയില്‍: തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. സംസ്ഥാനതലത്തില്‍ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്താന് സംസ്ഥാന തലത്തില്‍, ജില്ല ഭരണകൂടങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗങ്ങള്‍ ചേരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നാളെയും മറ്റന്നാളുമായി അവലോകന യോഗങ്ങള്‍ നടക്കും. തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. കേന്ദ്രആരോഗ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍
Full Story
  05-04-2023
സോഷ്യല്‍ മീഡിയയില്‍ സജീവം: പേര് ഷാറുക് സെയ്ഫ് കാര്‍പെന്റര്‍: ഡല്‍ഹിക്കാരന്‍ കേരളത്തിലെത്തി ട്രെയിനില്‍ തീവച്ചത് എന്തിന്?
ഡല്‍ഹി എന്‍സിആര്‍ നിവാസിയാണ് ഷാരുഖ് സെയ്ഫി. ഷാരുഖ് സൈഫ് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പോയ ബാഗില്‍ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാര്‍പെന്റര്‍ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തില്‍ ഓരോ ദിവസവും എപ്പോള്‍ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്. ഷാരുഖ് സെയ്ഫിക്ക് കാര്‍പെന്റിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഷാരുഖ് സെയ്ഫി.

ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം
Full Story
  05-04-2023
ട്രെയിനില്‍ തീവച്ചത് ഡല്‍ഹി സ്വദേശി ഷാരുഖ്: കുറ്റം സമ്മതിച്ചു: മകന്‍ കേരളത്തില്‍ പോയത് അറിഞ്ഞില്ലെന്ന് പിതാവ്
മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം (എടിഎസ്). മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയെ രത്‌നഗിരിയില്‍ നിന്ന് ചൊവ്വാഴ്ച പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചതെന്ന് എടിഎസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പൊലീസ് പിടിയിലാകും മുമ്പ് ഇയാള്‍ രത്‌നഗിരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ഇന്റലിജന്‍സിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എടിഎസും രത്‌നഗിരി പൊലീസും ചേര്‍ന്ന് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്
Full Story
[42][43][44][45][46]
 
-->




 
Close Window