Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
ഇന്ത്യ/ കേരളം
  23-10-2022
അധികാരം ആയുധമാക്കി ഗവര്‍ണര്‍: 9 വൈസ് ചാന്‍സലര്‍മാര്‍ നാളെ രാവിലെ രാജിവയ്ക്കണമെന്ന് നിര്‍ദേശം
9 സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ തന്നെ വിസിമാര്‍ രാജിവെക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. നിര്‍ദേശം സുപ്രിംകോടതിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍. നാളെ രാവിലെ 11.30ന് മുന്‍പ് രാജിവെക്കണമെന്ന് നിര്‍ദേശം. വിസിമാര്‍ക്ക് ഇത് സംബന്ധിച്ച് മെയിലുകള്‍ അയച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

6 വി സി മാര്‍ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്(കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, ഫിഷറീസ്
Full Story
  22-10-2022
75000 പേര്‍ക്ക് ജോലി: ഇന്ത്യയില്‍ പുതിയ വിപ്ലവവുമായി നരേന്ദ്രമോദി: റിക്രൂട്ട്‌മെന്റ് മേള തുടങ്ങി
ചെറുപ്പക്കാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 75000 പേര്‍ക്ക് നിയമന ഉത്തരവ് തത്സമയം നല്‍കും. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇന്ന് നിയമനം ലഭിക്കുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് എ (ഗസറ്റഡ് )?,? ഗ്രൂപ്പ് ബി (ഗസറ്റഡ്)?,? ഗ്രൂപ്പ് ബി ( നോണ്‍ ഗസറ്റഡ് )?,? ഗ്രൂപ്പ് സി ഓഫീസര്‍മാരായാവും നിയമനം. കൂടാതെ കേന്ദ്രസായുധ സേനയിലേക്കും,? സബ് ഇന്‍സ്പെക്ടര്‍,? കോണ്‍സ്റ്റബിള്‍,? എല്‍. ഡി ക്ലാര്‍ക്ക്,? സ്റ്റെനോ,? പി. എ,? ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍, ?മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ
Full Story
  22-10-2022
മലയാളി പട്ടാളക്കാരനെ കേരളത്തിലെ പോലീസുകാര്‍ വലിച്ചിഴച്ച് തല്ലി: അന്വേഷണത്തിന് മദ്രാസ് റെജിമെന്റില്‍ നിന്ന് ഓഫീസര്‍മാര്‍
കിളികൊല്ലൂര്‍ ലോക്കപ്പ് മര്‍ദനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി സൂചന. പൊലീസുകാരുടെ മര്‍ദ്ദനമേറ്റ സൈനികന്‍ വിഷ്ണുവിന്റെ കുടുംബം പ്രതിരോധ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു. വിഷ്മുവിന്റെ കുടുംബത്തില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുമായും കൂടിക്കാഴ്ച നടത്തും.

സൈനികനാണെന്ന് അറിയിച്ചിട്ടും പോലീസ് തല്ലിചതച്ചത് കേന്ദ്ര പ്രതിരോധ വകുപ്പ് അതീവ ഗൗരവകരമായാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു സൈനികനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടി
Full Story
  21-10-2022
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസിന് കുരുക്ക് മുറുകി: ഓണ്‍ലൈനില്‍ കഥകള്‍ പ്രചരിപ്പിച്ചത് പുതിയ കേസ്
ബലാത്സംഗക്കേസിലെ പരാതിക്കാരിയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി.

നാലു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി. ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നല്‍കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. പിന്നീട് പേട്ട
Full Story
  19-10-2022
മദ്യപിച്ചു എന്നുള്ള കാരണത്താല്‍ അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി
അപകട മരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക മദ്യപിച്ചിരുന്നതിന്റെ പേരില്‍ മാത്രം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

മദ്യത്തിന്റെ സ്വാധീനം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. കുറച്ച് മദ്യം കഴിച്ചയാള്‍ കൂടുതല്‍ ഉപയോഗിച്ചയാളേക്കാള്‍ ലഹരിയിലായിരിക്കും. ഇത് ഓരോരുത്തരുടേയും ആരോഗ്യത്തേയും ശേഷിയേയും ആശ്രയിച്ചാണ്. അതിനാല്‍ ഇക്കാര്യത്തില്‍ നിശ്ചിതമായ മാനദണ്ഡം സ്വീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിപ്രകാരം അര്‍ഹമായ ഏഴുലക്ഷം രൂപ
Full Story
  19-10-2022
മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്്: ഐഎഎസുകാരന്‍ ശ്രീറാമിനെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി
മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനെയും വഫയെയും കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ശ്രീറാമിനെതിരെ നിലനില്‍ക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും മദ്യപിച്ച് വാഹനം ഓടിച്ചതും മാത്രമെന്ന് കോടതി.

അലക്ഷ്യമായി വാഹനമോടിച്ച കേസ് ശ്രീരാമന്‍ എതിരെ നിലനില്‍ക്കും. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുള്ളത്.

കേസിലെ ഒന്നാം പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍. വഫ ഫിറോസ് രണ്ടാം പ്രതിയാണ്. സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

മദ്യപിച്ച്
Full Story
  17-10-2022
ഋതുമതിയായ മുസ്ലീംപെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെങ്കിലും വിവാഹിതയാകാമെന്നു ഹൈക്കോടതി: ഉത്തരവ് സുപ്രീംകോടതി പരിശോധിക്കും
ഋതുമതിയായ മുസ്ലീംപെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധിക്കും. ദേശീയ ബാലാവകാശ കമ്മീഷന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. വിഷയത്തില്‍ ഇടപെട്ട കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.


വിഷയം പരിഗണനയ്ക്ക് എടുക്കേണ്ടതാണെന്ന് ഹര്‍ജി പരിഗണിച്ച ശേഷം സുപ്രീംകോടതി നിരീക്ഷിച്ചു. എന്‍സിപിസിആറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇത് ഗുരുതരമായ പ്രശ്നമാണെന്നും വിധിയിലെ നിരീക്ഷണങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ സുപ്രീംകോടതി കേസ് നവംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റിവെച്ചു.
ജൂണ്‍ പതിമൂന്നിനാണ് പഞ്ചാബ്-ഹരിയാന
Full Story
  17-10-2022
ഗവര്‍ണറുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവന നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും: കടുത്ത താക്കീതുമായി ആരിഫ് ഖാന്‍
മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചതെന്നാണ് വിവരം. 'ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സര്‍വകലാശാല പ്രയാസപ്പെടുന്ന സാഹചര്യം
Full Story
[67][68][69][70][71]
 
-->




 
Close Window