Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഇന്ത്യ/ കേരളം
  01-11-2022
തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ചത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍
മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. ഒരു മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഇയാള്‍ ഇന്നലെ മുതല്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയിന്‍കീഴ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സ്ത്രീക്ക് നേരെ മ്യൂസിയം വളപ്പിനുളളില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്.

സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍
Full Story
  01-11-2022
ജ്യൂസില്‍ മയക്കു മരുന്നു നല്‍കി പീഡിപ്പിച്ചു: ലോ അക്കാഡമിയിലെ കെഎസ് യു നേതാവിന് എതിരേ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതി
ലോ അക്കാദമിയിലെ മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ജൂണ്‍ മാസം പതിനാലാം തീയതി മുതല്‍ പല ദിവസങ്ങളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതാണ് വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ടൊമാറ്റോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബര്‍ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും
Full Story
  01-11-2022
ഷാരോണിന്റെ വീട് പാറശാലയ്ക്കു തൊട്ടടുത്ത് തമിഴ്‌നാട്ടില്‍: കാമുകനെ കൊലപ്പെടുത്തിയ കേസ്: നിയമപരമായ ആശയക്കുഴപ്പം
പാറശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവം തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.

ഷാരോണ്‍ മരിച്ചത് കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ വെച്ചാണ്. ഷാരോണിന്റെ വീട് മുര്യങ്കരയിലാണ്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീടുകള്‍ തമ്മില്‍ ഏഴ് കിലോമീറ്റര്‍ ദൂരമാണുള്ളത്.അതേസമയം,
ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവായ വിഷക്കുപ്പി
Full Story
  31-10-2022
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ ഇല്ലാതാക്കിയ രേഷ്മ അറസ്റ്റില്‍: തെളിവ് ഇല്ലാതാക്കിയത് അമ്മയും അമ്മാവനുമെന്നു പോലീസ്
പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിച്ചത് പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. കഷായത്തിന്റെ കുപ്പിയടക്കം ഇവര്‍ നശിപ്പിച്ചെന്ന് പോലീസ്. ഷാരോണ്‍ രാജിന്റെ മരണമറിഞ്ഞതോടെ ഇരുവര്‍ക്കും ഗ്രീഷ്മയെ സംശയമായി. തുടര്‍ന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം
Full Story
  28-10-2022
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും തിരിച്ചടി.കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് അറിയിച്ചു. സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസാണ് ഹര്‍ജി വിധി പറഞ്ഞത്.

ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ദിലീപും ശരത്തും കോടതിയില്‍ ഹാജരാകണം. നവംബര്‍ 10 ന് കേസിന്റെ വിചാരണ തുടങ്ങും. കോടതി വിധി ആശ്വാസമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ പ്രതികരിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍
Full Story
  28-10-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ ഒളിവില്‍ പോയ സംസ്ഥാന സെക്രട്ടറിയെ വീടു വളഞ്ഞ് എന്‍ഐഎ അറസ്റ്റ് ചെയ്തു
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ ഐ എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്ന റൗഫ് വീട്ടിലെത്തിയപ്പോഴാണ് എന്‍ഐഎ സംഘം വീടുവളഞ്ഞത്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. . പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമായത്. സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ
Full Story
  26-10-2022
എറണാകുളത്ത് ബാറില്‍ മദ്യപിക്കാനെത്തിയ സംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് ; കൊച്ചി പഴയ കൊച്ചിയല്ല
എറണാകുളത്തു കുണ്ടന്നൂര്‍ ബാറില്‍ വെടിവെപ്പ്. കുണ്ടന്നൂര്‍ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഭിത്തിയിലേക്കാണ് വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാര്‍ അധികൃതര്‍ സംഭവം മറച്ചുവെക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫൊറന്‍സിക് സംഘം നാളെ ഇവിടെ പരിശോധന നടത്തും.
Full Story
  26-10-2022
പ്രീതി നഷ്ടപ്പെട്ടു ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍: എനിക്ക് പ്രീതിയുണ്ട്, പുറത്താക്കുന്നില്ലെന്ന് മുഖ്യമന്ത്രി
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ ഗവര്‍ണര്‍ അപ്രീതി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി.

യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നല്‍കി.

ധനമന്ത്രിയില്‍ തനിക്ക് പ്രീതി
Full Story
[65][66][67][68][69]
 
-->




 
Close Window