Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും സമരമുഖത്തേക്ക്, റോയില്‍ മെയില്‍ ജീവനക്കാരുടെ സമരം രണ്ടു മാസങ്ങളിലായി
reporter

ലണ്ടന്‍: റോയല്‍ മെയില്‍ ജീവനക്കാര്‍ സമരത്തിനൊരുങ്ങുകയാണ്. ഒക്ടോബര്‍ ,നവംബര്‍ മാസങ്ങളിലായി 19 ദിവസങ്ങളിലായിരിക്കും സമരം. ഏറെ കാലമായുള്ള ബുദ്ധിമുട്ടില്‍ പരിഹാരം വേണമെന്നാണ് ആവശ്യം. വേതന വര്‍ദ്ധനവ്, തൊഴിലിടങ്ങളിലെ മെച്ചപ്പെട്ട സേവനം എന്നിവ ആവശ്യപ്പെട്ടാണ് സമരം. മെയില്‍ സേവനം അധികം ആവശ്യമുള്ള സമയത്താണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത് പ്രകാരം സമരം മെയിന്‍ സര്‍വ്വീസ് ഏറ്റവും അധികം ആവശ്യമുള്ള ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ എന്നി വിശേഷ ദിവസങ്ങളെ ബാധിക്കുമെന്നാണ്. ക്രിസ്മസിനും ഇതു തിരിച്ചടിയായേക്കും. റോയല്‍ മെയില്‍ ഗ്രൂപ്പിലാകെ സമരമുണ്ടാകുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.115000 പോസ്റ്റല്‍ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍.

കരാറുകളില്‍ നിന്നുള്ള പിന്മാറ്റമാണ് സമരത്തിലേക്ക് നയിച്ചതെന്നാണ് യൂണിയന്‍ പറയുന്നത്. പോസ്റ്റല്‍ ജീവനക്കാരെ കബളിപ്പിക്കുന്ന രീതിയാണ് റോയല്‍ മെയിന്‍ഗ്രൂപ്പ് മാനേജ്മെന്റ് പെരുമാറുന്നതെന്ന് സിഡബ്ല്യു യു ജനറല്‍സെക്രട്ടറി ഡേവ് വാര്‍ഡ് ആരോപിച്ചു.റോയല്‍ മെയില്‍ ഗ്രൂപ്പിന് ലാഭം നേടിത്തന്നത് ജീവനക്കാരാണ്, രാജ്യത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തികളാണ് തപാല്‍ ജീവനക്കാര്‍,അതിനല്‍ പോരാട്ടത്തില്‍ പൊതു ജനം പിന്തുണ നല്‍കണമെന്ന് വാര്‍ഡ് അഭ്യര്‍ത്ഥിച്ചു.അതിനിടെ സേവനം മെച്ചമാക്കാന്‍ റോയല്‍ മെയില്‍ ഗ്രൂപ്പ് ആധുനികവത്കരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു.പ്രതിദിനം ഒരു മില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് റോയില്‍ മെയില്‍ സര്‍വ്വീസിന് ഉണ്ടാക്കികൊണ്ടിരിക്കുന്നത് എന്നു മാനേജ്മെന്റ് വക്താവ് പരിഹരിക്കാന്‍ ശക്തമായ നടപടി ആവശ്യമാണ്. ഉപഭോക്താവിന്റെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പോസ്റ്റല്‍ സംവിധാനം മാറണമെന്നും വക്താവ് നിര്‍ദ്ദേശിച്ചു.

 
Other News in this category

 
 




 
Close Window