Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ലിസിനും അധികകാലം പ്രധാനമന്ത്രി കസേരയില്‍ ഇരുക്കാന്‍ സാധിക്കില്ലേ, ഋഷി സുനാകിന് ജനപ്രീതി വര്‍ധിക്കുന്നു
reporter

ലണ്ടന്‍: വിവാദമായ നികുതി വെട്ടിക്കുറവുകളിലൂടെ ലേബര്‍ പാര്‍ട്ടിക്ക് ജനപ്രീതി വര്‍ദ്ധിപ്പിച്ച് കൊടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമതശബ്ദം ഒതുക്കാന്‍ ടോറി എംപിമാരെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി ലിസ് ട്രസ്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിന് പുറമെ പാര്‍ട്ടിയുടെ അന്തസ്സും നശിപ്പിക്കുന്നുവെന്ന ഭീതിയില്‍ പുതിയ നേതാവിനെ അട്ടിമറിക്കാന്‍ 70-ഓളം സ്വന്തം എംപിമാര്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വാര്‍ത്ത. പ്രധാനമന്ത്രിക്ക് പുറമെ തകര്‍ച്ച സമ്മാനിച്ച എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും വിമതശബ്ദം ഉയര്‍ത്തുന്ന എംപിമാരുടെ പിന്തുണ നേടാനായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ ഘട്ടത്തിലും ലിസ് ട്രസിനെതിരെ അവിശ്വാസം രേഖപ്പെടുത്തുന്ന 70 കത്തുകള്‍ നേടാനാണ് മറ്റ് എംപിമാരുടെ ശ്രമം. ഇത് സംഭവിച്ചാല്‍ പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തെ കുറിച്ച് പുനരാലോചിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ ഗ്രഹാം ബ്രാഡി നിര്‍ബന്ധിതനാകും.

നേതൃപോരാട്ടം അവസാനിച്ച് അധികസമയം കഴിഞ്ഞിട്ടില്ലാത്ത അവസരത്തില്‍ ഇത്തരമൊരു നീക്കം ആണവ ബോംബിന് സമാനമാണെങ്കിലും ഇത് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ആവശ്യമാണെന്ന് ഒരു എംപി മിററിനോട് പറഞ്ഞു. എന്നാല്‍ തന്റെ വിവാദ നടപടികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന പിടിവാശിയിലാണ് ട്രസ്. ബര്‍മിംഗ്ഹാമില്‍ നടക്കുന്ന വാര്‍ഷിക കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നു.ലേബര്‍ പാര്‍ട്ടി ടോറികള്‍ക്കെതിരെ അതിശക്തമായ മുന്നേറ്റം കുറിയ്ക്കവെയാണ് പാര്‍ട്ടി കോണ്‍ഫറന്‍സ്. ഒപീനിയം നടത്തിയ സര്‍വ്വെയില്‍ ലേബറിന് 46 ശതമാനം ലീഡാണുള്ളത്, കണ്‍സര്‍വേറ്റീവുകളുടെ 27 ശതമാനത്തേക്കാള്‍ 19 പോയിന്റിന്റെ മുന്നേറ്റമാണുള്ളത്.മുന്‍ ചാന്‍സലര്‍ ഋഷി സുനാകിനെ അവരോധിക്കാനാണ് ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ശ്രമിക്കുന്നത്. മിനി ബജറ്റ് ഒരുക്കിയ കുഴിയില്‍ ട്രസ് ഗവണ്‍മെന്റ് വീണാല്‍ സുനാകിനെ രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പ്പിക്കാനാണ് നീക്കം.

 
Other News in this category

 
 




 
Close Window