Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ട്രെയ്ന്‍ സമരം: പിന്‍മാറാതെ തൊഴിലാളികള്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ അധികാരികളും, വലയും ജനങ്ങള്‍
reporter

ലണ്ടന്‍: രാജ്യത്ത് റെയില്‍വേ തൊഴിലാളികള്‍ നടത്തുന്ന സമരം പുരോഗമിക്കുന്നു.50,000 അധികം തൊഴിലാളികളാണ് നിലവില്‍ പണിമുടക്കുന്നത്. ഇതുമൂലം പല സ്ഥലങ്ങളിലേക്കും പോകുവാന്‍ ആളുകള്‍ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ശമ്പളം, ജോലി വ്യവസ്ഥകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാല് യൂണിയനുകളിലെ അംഗങ്ങള്‍ പണിമുടക്ക് ആരംഭിച്ചത്. ഇതുമൂലം സാധാരണ ട്രെയിന്‍ സര്‍വീസുകളുടെ 11% മാത്രമേ ഇന്നലെ ഓടിയുള്ളൂ. യുകെയിലെ വലിയ പ്രദേശങ്ങളിലേക്ക് ഇതിനാല്‍ സര്‍വീസുകളൊന്നും ഉണ്ടായില്ല.അതേസമയം, ഈ പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരുവിധ സമീപനവും ഉണ്ടാകുന്നില്ലെന്ന് യൂണിയനുകള്‍ പറയുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റെയില്‍ മേധാവികള്‍ ശമ്പള വിഷയത്തില്‍ പിന്തിരിപ്പന്‍ നയമാണ് സ്വീകരിക്കുന്നത്. ആര്‍. എം. ടി , അസ്ലഫ് , യുണൈറ്റ്, ടി. എസ്. എസ്. എ എന്നീ നാല് യൂണിയനുകള്‍ ഒരേ ദിവസം പണിമുടക്കുന്നത് ഇതാദ്യമായാണ്.

ഒന്നോ രണ്ടോ യൂണിയനുകള്‍ മാത്രം ഉള്‍പ്പെട്ട മുന്‍ പണിമുടക്ക് ദിവസങ്ങളെ അപേക്ഷിച്ച് 54,000-ത്തോളം അംഗങ്ങള്‍ ഒന്നിച്ചു പണിമുടക്കിയതാണ് സാഹചര്യം വഷളാകാന്‍ കാരണം. ഏകദേശം 10 സര്‍വീസുകളില്‍ ഒന്ന് മാത്രമേ ഓടുന്നുള്ളൂ. ട്രെയിനുകള്‍ പതിവിലും നേരത്തെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍.ലണ്ടനും എഡിന്‍ബര്‍ഗ്, ബ്രൈറ്റണ്‍, ന്യൂകാസില്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകളൊന്നും ഓടുന്നില്ല. നോര്‍ത്തേണ്‍, അവന്തി വെസ്റ്റ് കോസ്റ്റ്, സൗത്ത് ഈസ്റ്റേണ്‍ എന്നിവയുള്‍പ്പെടെ ചില ട്രെയിനുകളിലും സമാന സാഹചര്യമാണ്. ഹീത്രൂ എക്സ്പ്രസും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ലണ്ടന്‍ മാരത്തണിനായി തലസ്ഥാനത്തേക്ക് യാത്രകള്‍ ആസൂത്രണം ചെയ്തവര്‍ നിലവിലെ സാഹചര്യം മനസിലാക്കണമെന്നും ശനിയാഴ്ചത്തെ തടസ്സത്തെത്തുടര്‍ന്ന് ഇന്നത്തെ മിക്ക സര്‍വീസുകളും പതിവിലും വൈകിയേ ആരംഭിക്കൂ എന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ തെക്കുകിഴക്കന്‍ ട്രെയിനുകള്‍ കൃത്യസമയത്ത് എത്തുമെന്ന് അവര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window